ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച
ഇമാം ഹുസൈൻ رضي الله عنه തങ്ങളുതങ്ങളുടെ ഉറൂസ്
ആരാണീ സൂഫികൾ
ഖുതുബുസമാൻമൗലദ്ദവീല_സയ്യിദ്അലവി_തങ്ങൾ_മമ്പുറം( ഖു:സി)
ഖുതുബുസ്സമാന്‍ സയ്യിദ് അലവി ബിന്‍ മുഹമ്മദ് ബിന്‍ സഹ്ല് മൌലദ്ദവീല (റ) എന്ന മഹാനായ മമ്പുറം തങ്ങള്‍ വഫാത്തായത് മുഹറം ഏഴിനാണ്.
സംക്ഷിപ്ത ചരിത്രം:
യഥാര്‍ത്ഥ പേര് : സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍
ജനിച്ച വര്‍ഷം: AD1753 (ഹിജ്റ AH1166)
ജനിച്ച സ്ഥലം: യമനിലെ ഹളര്‍ മൗത്തിലെ തരീം
പിതാവ് : മുഹമ്മദുബ്നു സഹ്ല് മൗലദ്ദവീല (റ)
മാതാവ് : ഫാത്വിമ ജിഫ്രിയ്യ (റ)
മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. വളര്‍ന്നത് ഒരു അമ്മായിയുടെ സംരക്ഷണത്തില്‍. പതിനേഴാം വയസ്സില്‍ തന്നെ ദീനീ ഉലൂമുകളില്‍ അവഗാഹം നേടി.
തഖ്വയില്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ ആത്മീയമായി ഉന്നത സ്ഥാനത്തെത്തി.
ഹിജ്റ AH.1183 ല്‍ അമ്മാവന്മാരായ ശൈഖ് ജിഫ്രി (റ) യെ (ആ മഹാന് കോഴിക്കോട് ജിഫ്രി ഹൌസില്‍ മറ പെട്ടു കിടക്കുന്നു) കാണാനും ശൈഖ് ഹസന്
ജിഫ്രി (റ) യെ (മമ്പുറം മഖാമിനുള്ളില്‍ മറ പെട്ടു കിടക്കുന്നു) സിയാറത്ത് ചെയ്യാനും വേണ്ടി കോഴിക്കോട്ടെത്തി. അമ്മാവന് ശൈഖ് ജിഫ്'രി
(റ) യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വന്നത് എന്നും ചരിത്രമുണ്ട്. കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു, ശേഷം മമ്പുറത്തെത്തി. അവിടെ സ്ഥിര
താമസമാക്കി. മലബാറിലെ മുസ്ലിംകള്ക്ക് ആത്മീയവും സാമൂഹ്യവുമായ നേതൃത്വം
നല്കി.
തങ്ങള്‍ കേരളത്തില്‍ നിരവധി പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തങ്ങളോടുള്ള ബഹുമാനാര്‍ഥം ഇന്നും കേരളത്തില്‍ വിശിഷ്യാ മലപ്പുറം ഭാഗത്ത്
നിരവധി കുട്ടികള്‍ക്ക് തങ്ങളുടെ പേര് വിളിക്കുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും നേതൃത്വം നല്കി.
ഔലിയാക്കളുടെ ലോകത്ത് "ഖുതുബുസ്സമാന്‍" എന്ന പദവിയില്‍ എത്തി.
വെളിയങ്കോട് ഉമര്‍ ഖാസി (റ), ശൈഖുല്‍ മശാഇഖ് പരപ്പനങ്ങാടി ഔകോയ മുസ്ലിയാര് (റ) തുടങ്ങിയുള്ള നിരവധി മഹാന്മാര് തങ്ങളുടെ ഇഷ്ടക്കാരും
മുരീദുമാരും ആയിരുന്നു.
കുടുംബം: അമ്മാവന് സയ്യിദ് ഹസന് ജിഫ്രിയുടെ വസിയ്യത്ത് പ്രകാരം അദ്ധേഹത്തിന്റെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ രണ്ട്
കുട്ടികള്‍. ഈ ഫാത്വിമ ബീവി (റ) യുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്
അബൂബക്കര്‍ മദനി എന്നവരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്.
മകന് സയ്യിദ് ഫസല്‍ തങ്ങളും മലബാറില്‍ മുസ്ലിംകള്ക്ക് ധീരമായ നേതൃത്വം
നല്‍കിയിരുന്നു. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറേബ്യയിലേയ്ക്കു പാലായനം
ചെയ്തു. ശേഷം (ഇപ്പോള്‍ ഒമാനില്‍ ഉള്ള) ളിഫാര്‍ പ്രവിശ്യയുടെ അമീര്‍ ആയി.
അമീര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
[ഇന്തോനേഷ്യയിലെ തൈമൂറില്‍ നിന്ന് കൂടി തങ്ങള്‍ ഒരു വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് ഓര്‍മ്മ].
വഫാത്: AD1844 (ഹിജ്റ AH1260) 90-ആം വയസ്സില്‍.
ഖബര്‍ ശരീഫ്: പ്രസിദ്ധമായ മമ്പുറം മഖാമില്‍.
മമ്പുറം തങ്ങളെ ഓര്‍ക്കുമ്പോള്‍:
അല്ലാഹു മലബാറിന് നല്കിയ മഹത്തായ അനുഗ്രഹമാണ് മഹാനായ തങ്ങള്‍.
അല്ലാഹുവിന്റെ റസൂല്‍ (സ) അനുഗ്രഹം കൊണ്ട് പ്രാര്‍ഥിച്ച യമനിലെ ഹദര്‍ മൌതിലെ തരീമില്‍ ആണ് മഹാന് ജനിച്ചത്. പല സയ്യിദ് കുടുംബങ്ങളും സ്വാലിഹീങ്ങളുടെ കുടുംബങ്ങളും യമനില്‍ നിന്ന് നമ്മുടെ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. ദീനീ രംഗത്ത് ആ തനിമ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചു. الحمد لله
അഹ്'ലു ബൈത്തിലെ വളരെ അറിയപ്പെട്ട ഒരു പരമ്പരയാണ് ബാ അലവി എന്നത്. അതിലെ മൌലദ്ദവീല എന്ന വംശത്തില്‍ ആണ് മഹാന് ജനിച്ചത്. ബാ അലവി വംശത്തില്‍ നിരവധി ഉലമാക്കളും ഔലിയാക്കളും കഴിഞ്ഞു പോയിട്ടുണ്ട്. ഹദ്ദാദ് റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) എന്ന മഹാനാണ്. മഹാന് ബാ അലവിയാണ്. (മമ്പുറം തങ്ങളുടെ വംശാവലിയില്‍ ഉള്ള [No. 16] മുഹമ്മദ് സാഹിബു മിര്ബാത് (റ) എന്ന മഹാനില്‍ രണ്ട് പേരുടെയും വംശാവലി സന്ധിക്കുന്നു). ഹദ്ദാദ് ഓതുമ്പോള്‍ നാം പ്രത്യേകം എടുത്ത് പറയുന്ന സയ്യിദ് ഫഖീഹ് മുഖദ്ദം (റ പോലെയുള്ള എത്രയോ വലിയ ഔലിയാക്കളും ആ വംശത്തില്‍ പെടുന്നു. കേരളത്തില്‍ ബാ അലവി വംശത്തിന്റെ നിരവധി ഉപശാഖകള്‍ ഉണ്ട്. ബഹു: സമസ്തയുടെ സ്ഥാപകന്‍ മര്‍ഹൂം: വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന. മ.), സയ്യിദ് അബ്ദുറഹ്'മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് തങ്ങന്മാര് തുടങ്ങിയവര്‍ ആ വംശത്തില്‍ പെട്ടവരാണ്.
മലബാറിലെ മുസ്ലിംകളുടെ ഒരു നൂറ് വര്‍ഷം മുമ്പുള്ള അവസ്ഥ നിരൂപിക്കുക. ഇന്നത്തെ പോലെ ഭൌതിക വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ സാമൂഹ്യമായി സാമാന്യം ഉയര്‍ന്ന ഒരു ചിത്രമല്ല അത്. അവര്‍ ഐഹികമായ കാര്യങ്ങളില്‍ പൊതുവെ പിന്നാക്കമായിരുന്നു. ആ സമൂഹത്തിന് പക്ഷെ ഉന്നതമായ ഒരു സാംസ്കാരിക തനിമ ഉണ്ടായിരുന്നു. ഇന്നത്തെ നമ്മെ പോലെ ചൂരും ചുവയും ഇല്ലാത്ത ഒരു മൃതസമൂഹമായിരുന്നില്ല അത്.
നമുക്കിന്ന് നാം മേനി പറയുന്ന പല ഐഹികമായ നേട്ടങ്ങളും ഉണ്ടെങ്കിലും അതോടൊപ്പം അതിന്റെ പാര്‍ശ്വഫലങ്ങളായ ഐഹിക പ്രേമവും നിസ്സംഗതയും (حب الدنيا وكراهية الموت) വല്ലാതെയുണ്ട്. എന്നാല്‍ മുസ്ലിംകള് ഉത്തമ സമുദായമായിരുന്ന പഴയ കാല ഘട്ടത്തില്‍ ധാര്‍മ്മിക നിലവാരം ഏറെ ഉയരങ്ങളിലായിരുന്നു. ക്ഷാമത്തിന്റെയും വറുതിയുടെയുമെല്ലാമിടയില്‍ നമ്മുടെ മുന്‍ഗാമികളായ ആളുകള്‍ക്ക് മാനസിക വീര്യം ലഭിച്ചത് അവരുടെ ആത്മീയ നേതാക്കള്‍ പകര്‍ന്ന് കൊടുത്ത ഊര്‍ജ്ജമായിരുന്നു. കാലത്തിന്റെ കൂലം കുത്തിയൊഴുക്കിലും തീരെ തകര്‍ന്ന് പോവാതെ നന്മയുടെ വെട്ടങ്ങള്‍ കുറച്ചെങ്കിലും അവശേഷിക്കുന്നത് മഹാനായ സൈനുദ്ദീന്‍ മഖ്ദൂമിനെയും മഹാനായ മമ്പുറം തങ്ങളെയും പോലെയുള്ള പൂര്‍വ സൂരികള്‍ നമ്മുടെ മുന്ഗാമികള്ക്ക് പകര്‍ന്ന് കൊടുത്ത ആത്മീയമായ ഊര്‍ജ്ജത്തിന്റെ പവര്‍ ആണ്.
മമ്പുറം തങ്ങള്‍ വഴി മലബാറിന് ലഭിച്ച വലിയ നിധിയാണ് ഹദ്ദാദ് റാതീബ്. (മറ്റ് വഴികളിലൂടെയും ലഭിച്ചിട്ടുണ്ടാവണം) ഹദ്ദാദ് റമളാനില്‍ പ്രത്യേകിച്ചും അല്ലാത്തപ്പോള്‍ പൊതുവെയും പല പള്ളികളിലും ചൊല്ലി വരുന്നുണ്ട്. പല ഇജാസതുകളും അതിന് ഉണ്ട്. ശംസുല്‍ ഉലമാ ശൈഖുനല് മര്‍ഹൂം: ഖുതുബി (ന. മ.) അവര്‍കള്‍ ചൊല്ലി വന്നിരുന്ന ഹദ്ദാദ് മമ്പുറം തങ്ങള്‍ വഴി ലഭിച്ചതായിരുന്നു. അഥവാ മഹാനവര്‍കള്‍ക്ക് ഹദ്ദാദിന്റെ ഇജാസത്ത് ലഭിക്കുന്നത് വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മഹാനില്‍ നിന്നാണ്. മഹാനവര്‍കള്‍ക്ക് തന്റെ പിതാവില്‍ നിന്നും അവര്‍ക്ക് മമ്പുറം തങ്ങളില്‍ നിന്നും ആണ് ആ ഇജാസത് ലഭിച്ചത്. നമ്മുടെ ഏടുകളില്‍ കാണുന്ന രീതിയില്‍ നിന്നും ഈ ഇജാസത്തില്‍ ഫാതിഹ ഓതുന്ന രീതിയില്‍ മാറ്റമുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ആയിരുന്ന മഹാനായ മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവര്‍കള്‍ ഈ രീതിയില്‍ ആണ് ഇജാസത് നൽകിയിരുന്നത്. ദുബൈ സുന്നി സെന്റെര് പ്രസിഡന്റ് ബഹു: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കള്‍ ഈ ഹദ്ദാദ് പ്രിന്റ് ചെയ്തിട്ടുണ്ട്.
ഹദ്ദാദ് റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) എന്ന മഹാനാണെന്ന് പറഞ്ഞല്ലോ. മഹാന് അഹ്ലുസ്സുന്നതിന്റെ കരുത്തുറ്റ നായകനായിരുന്നു. യമനില്‍ റാഫിളികള്‍ വിശ്വാസ പരമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മഹാന് ഹദ്ദാദ് ഉണ്ടാക്കിയത് എന്ന് ചരിത്രമുണ്ട്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളില്‍ ബിദ്അതിന്റെ ഫിത്നകള്‍ വ്യാപിക്കാതിരിക്കാന്‍ പള്ളികളിലും വീടുകളിലും ഹദ്ദാദ് നിര്‍ബന്ധമായും ഓതി വരണം. മന: ക്ലേശങ്ങളും മാറാ വ്യാധികള്‍ പോലെയുള്ള പരീക്ഷണങ്ങളും അല്ലാഹുവിന്റെ ദിക്റുകള്‍ കൊണ്ട് തടുക്കാന്‍ കഴിയും. വിശ്വാസ പരമായ ഫിത്നയാണല്ലോ ഏറ്റവും വലിയ വ്യാധി. വൈറസുകള്‍ പരന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം ഹദ്ദാദ് പോലെയുള്ള ആന്റി വൈറസുകള്‍ നന്നായി കരുതുക തന്നെ വേണം. ഹുസ്നുല്‍ ഖാതിമത് (അന്ത്യം നന്നാവുക / നല്ല മരണം) ആണ് ഹദ്ദാദ് കൊണ്ട് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നാണ് മഹാന്മാര് പഠിപ്പിക്കുന്നത്.
നബി (സ) കുടുംബത്തെ സ്നേഹിക്കുക എന്നത് പ്രവാചക സ്നേഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ഹാശിം മുത്തലിബ് സന്തതികളില്‍ നിന്ന് മുസ്ലിമായവര്‍ ആണ് ആലുന്നബി-നബി കുടുംബം. (അഹ്'ലു ബൈത്ത് മാത്രമാണ് ആലുന്നബി എന്ന് ധരിക്കരുത്). അതില്‍ അവിടുത്തെ സന്താന പരമ്പരക്ക് കൂടുതല്‍ വിശേഷം ഉണ്ട്. അവര്‍ ആലുന്നബിയിലെ അഹ്'ലു ബൈത്തിലെ അശ്'റാഫ് (കൂടുതല്‍ മഹത്വം ഉള്ളവര്‍) ആണ്. നബികുടുംബത്തിന്റെ മഹത്വത്തിന് ദീനിന്റെ പ്രമാണങ്ങളില്‍ നിരവധി തെളിവുകള്‍ കാണാം.
തങ്ങന്മാര് എന്ന ഒന്ന് ഇല്ല എന്നും മനുഷ്യര്‍ എല്ലാവരും ഒരു പോലെ ആണെന്നും ജല്പ്പിക്കുന്ന ചില ആളുകള്‍ ഉണ്ട്. മനുഷ്യര്‍ എല്ലാം സമന്മാര് ആണെന്നും ആര്‍ക്കും കൂടുതല്‍ മഹത്വം ഇല്ലെന്നും ആണ് അവരുടെ വെപ്പ്. വിശ്വാസവും ഭക്തിയും മാത്രമാണ് മഹത്വത്തിന്റെ മാനദണ്ഡം എന്ന് അവര്‍ പഠിച്ചിട്ടുണ്ട്. ചിലര്‍ അങ്ങിനെയാണല്ലോ, ഏതെങ്കിലും ഒരു ആയത്തിന്റെയോ ഹദീസിന്റെയോ പരിഭാഷയുടെ ചീള് തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് കിട്ടിയാല്‍ പിന്നെ അത് ആഘോഷിക്കലാണ്. മറ്റൊന്നും ചിന്തിക്കുകയില്ല. ഇത് പല വിഷയത്തിലും ഉള്ള ഒരു സ്വഭാവമാണ്.
وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ
എന്ന് ആയത് ഉണ്ടല്ലോ. ഭൂമിയിലെ ജന്തുജാലങ്ങളെല്ലാം നിങ്ങളെ (മനുഷ്യരെ) പോലെയാണ് എന്ന് സാരം. തങ്ങന്മാരും മറ്റുള്ളവരും ഒരു പോലെയാണ് എന്ന് പറയുന്നവര്‍ ഈ ആയത് കണ്ടിട്ട് താനും തന്റെ നാട്ടിലെ തെരുവു പട്ടിയും ഒരു പോലെയാണ് എന്ന് പറയുമോ? وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതിയെ നാം ആദരിച്ചിരിക്കുന്നു) എന്ന ആയത് കൂടി അവന് കാണണ്ടേ? അഹ്'ലു ബൈതിന്റെ മഹത്വത്തിന് നിരവധി തെളിവുകള്‍ ഉണ്ട്. ഒരു ആയത്തോ ഹദീസോ കാണുമ്പോഴേക്കും മറ്റുള്ളവ മറന്നു പോകരുത്.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ തങ്ങള്‍ പ്രധാന ഇടം നേടി. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. മുട്ടിയറയിലും ചേറൂരും നടന്ന സമരങ്ങള്‍ അവയില്‍ പ്രധാന പെട്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അറബി ഭാഷയില്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഒരു കൃതി എഴുതിയിട്ടുണ്ടെന്നും മമ്പുറത്തിനടുത്ത് മുട്ടിയറയില് പള്ളിയില്‍ അഭയം നല്കിയ മുസ്ലിംകളെ ബ്രിട്ടീഷുകാര്‍ വെടിവെക്കുകയും പതിനൊന്ന് പേര് ശഹീദാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് ഇതെന്നും ചരിത്രമുണ്ട്.
എന്നാല്‍ മഹാനായ തങ്ങളെ നാം കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയി അവതരിപ്പിക്കുന്നതില്‍ അനൌചിത്യം ഇല്ലേ?. അവരുടെ സമരങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ആയിരുന്നില്ല. പ്രാദേശികമായി ഈ ഉമ്മത്തിന് നേരിട്ട പ്രയാസങ്ങളുടെ പേരിലായിരുന്നു എന്നാണ് മനസ്സിലാവുന്നത്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസി (റ) യുടെയും എല്ലാം സമരം അവരുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രം ആയതിനാലായിരുന്നു എന്ന് ഓര്‍ക്കണം. ഉമര്‍ ഖാസി (റ) നികുതി നല്‍കാതിരുന്നത് അല്ലാഹുവിന്റെ ഭൂമിയില്‍ ഞാന്‍ ആര്‍ക്കും നികുതി നല്‍കില്ല എന്ന സിദ്ധാന്തത്തില്‍ ആയിരുന്നു.
മമ്പുറം തങ്ങളുടെ പുത്രന് സയ്യിദ് ഫസല്‍ പാഷ (റ) ലോക പ്രശസ്തനായ സയ്യിദാണ്. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ മഹാനരുടെ പിതാവ് എന്ന നിലയിലാണ് നമ്മുടെ സ്മര്യ പുരുഷനായ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്. (كان والده من كبار الصالحين-എന്ന് തുടങ്ങിയുള്ള വാക്കുകളില്‍). ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറബ് നാടിലേക്ക് നീങ്ങിയ മഹാനവര്കള് അവിടെ ഉയര്‍ന്ന പദവിയില്‍ എത്തി. ظفار പ്രവിശ്യയിലെ അമീര്‍ ആയി മാറി. തങ്ങളെ ശല്യം ചെയ്ത ബ്രിട്ടീഷുകാര്‍ തന്നെ തങ്ങളെ അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി. അമീറായുള്ള സയ്യിദ് ഫസല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തന്റെ അഭിനന്ദനം രാജ്ഞി തങ്ങളെ നേരിട്ടറിയിക്കുകയായിരുന്നുവത്രെ.
ഖുതുബുസ്സമാന്‍
മമ്പുറം തങ്ങള്‍ വഫാതായ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ ഖാസി (റ) ഇങ്ങിനെ പ്രതികരിച്ചു:
قطب الزمان سراج الارض سيدنا من دار دنيا الى دار البقاء سرى
ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകന് ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി.
മമ്പുറം തങ്ങള്‍ ഖുതുബുസ്സമാന്‍ ആണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ഉമര്‍ ഖാസി (റ) യെയും ശൈഖുല്‍ മശാഇഖ് ഔകോയ മുസ്ലിയാരെയും (റ) പോലെയുള്ള മഹാന്മാര് ആണ്. ഔകോയ മുസ്ലിയാര് മലബാറിലെ ആലിമീങ്ങളുടെ ഗുരു പരമ്പരയില്‍ പെട്ട മഹാനാണ്. മമ്പുറം തങ്ങളുടെ പ്രവചനങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ ബൈത്തില്‍
اَوْكُويَ خلي اكتبن مقالتي في ظهر محراب المجيد الجمعة
"എന്റെ ആത്മ മിത്രമായ ഔകോയാ ...", എന്ന് വിളിക്കുന്നത് ബഹു: ഔകോയ മുസ്ലിയാര് അവര്‍കളെയാണ്.
അല്ലാഹുവിന്റെ ഔലിയാക്കളും ഖുതുബും ഒക്കെ ആരാണെന്ന് നമുക്ക് പഠിപ്പിച്ചു തരേണ്ടത് അതിന് അര്‍ഹരായ ആളുകള്‍ ആണ്. പക്ഷെ ഇന്ന് ഈ അവസ്ഥയൊക്കെ മാറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വന്ദ്യ ശൈഖുനല് മര്‍ഹൂം: കീഴന ഓര് (ന. മ.) ഇങ്ങനെ പറയാറുണ്ട്. 'മുമ്പൊക്കെ ആലിമീങ്ങള്‍ ആണ് സാധാരണക്കാര്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുക. പക്ഷെ, ഇന്ന് നേരെ മറിച്ചാണ്. സാധാരണക്കാര്‍ ആണ് ആലിമീങ്ങള്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുന്നത്'.
ഒരു അനുഭവം: നാട്ടില്‍ ഉള്ളപ്പോള്‍ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: എന്റെ ശൈഖ് ഇപ്പോള്‍ ഖുതുബുസ്സമാനാണ് (മദ്ധ്യ കേരളത്തില്‍ ഉള്ള ഒരാളെയാണ് അദ്ധേഹം ശൈഖ് എന്ന് വിളിക്കുന്നത്). അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ ഉള്ള ഒരാളെ കണ്ടു. അദ്ധേഹം തന്റെ ആത്മീയ ഗുരുവിനെ പറ്റി പല മഹത്വങ്ങളും വിവരിച്ച ശേഷം പറഞ്ഞു: അദ്ധേഹമാണ് ഇപ്പോള്‍ സമാന്റെ ഖുതുബ്. അപ്പോള്‍ ഞാന്‍ കരുതി നേരത്തെ പറഞ്ഞ സുഹൃത്തിന്റെ ശൈഖ് തന്നെയായിരിക്കും ഇതെന്ന്. ഞാന്‍ ചോദിച്ചു: "മദ്ധ്യ കേരളത്തില്‍ ഉള്ള അയാളെയാണോ നിങ്ങള്‍ ഉദ്ധേശിച്ചത്?". അപ്പോള്‍ അദ്ധേഹത്തിന്റെ മറുപടി: ഹേയ്. അല്ലേ അല്ല. അയാള്‍ ശൈഖും അല്ല. ഖുതുബും അല്ല. അയാളെ പണ്ഡിതന്മാര് എല്ലാം എതിര്‍ക്കുന്നതല്ലേ?. الله اعلم
AD 1844-ല്‍ (ഹിജ്റ AH. 1260 Muharam 07)-ന് തൊണ്ണൂറാം വയസ്സില്‍ മഹാന് വഫാതായി. മലബാറിലെ വളരെ പ്രധാനപ്പെട്ട മസാര്‍ ആണ് മമ്പുറം മഖാം. അല്ലാഹു മഹാനവര്‍കളുടെ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ-ആമീന്‍.
മമ്പുറം തങ്ങളുടെ വംശാവലി
هذا هو نسب الشريف لقطب الزمان السيد علوي بن محمد بن سهل مولى الدويلة المتوفي 1360هـ المدفون بمانفورام – مليبار – الهند
1 سيدنا محمد رسول الله صلى الله عليه وسلم
2 السيدة فاطمة الزهراء رضي الله عنها
3 السيد حسين رضي الله عنه
4 السيد علي زين العابدين رضي الله عنه (ت 93هـ)
5 السيد محمد الباقر رضي الله عنه (ت 114هـ)
6 السيد جعفر الصادق رضي الله عنه (ت 148هـ)
7 السيد علي العريضي رضي الله عنه (ت 210هـ)
8 السيد محمد رضي الله عنه
9 السيد عيسى النقيب رضي الله عنه
10 السيد احمد المهاجر رضي الله عنه
11 السيد عبيد الله رضي الله عنه
12 السيد العارف بالله علوي المبتكر رضي الله عنه
13 السيد محمد رضي الله عنه
14 السيد العارف بالله علوي رضي الله عنه
15 السيد على خالع قسم رضي الله عنه
16 السيد محمد صاحب مرباط رضي الله عنه
17 السيد على رضي الله عنه
18 السيد محمد فقيه المقدم رضي الله عنه (ت 653هـ)
19 السيد علوي رضي الله عنه (ت 669هـ)
20 السيد علي رضي الله عنه (ت 709هـ)
21 السيد محمد مولى الدويلة رضي الله عنه (ت 765هـ)
22 السيد علوي رضي الله عنه
23 السيد عبدالله رضي الله عنه
24 السيد عبد الرحمن مولى خيلة رضي الله عنه
25 السيد سهيل رضي الله عنه
26 السيد محمد رضي الله عنه
27 السيد عمر رضي الله عنه
28 السيد سليمان رضي الله عنه
29 السيد احمد رضي الله عنه
30 السيد محمد رضي الله عنه
31 السيد سهل رضي الله عنه
32 السيد محمد رضي الله عنه
33 قطب الزمان السيد علوي المنفرمي رضي الله عنه (ت 1260هـ)
أنــاس علوا أعلى المعالي من العـلا فليس لهم في الفاضلين ضريب
إذا انتسبوا جازوا التناهي لمجدهــم فمـــا لهم في العالمــين نسـيب
-
ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു ✍നവാസുദ്ദീൻ മന്നാനി കുടവൂർ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്...
-
ശ്രോണ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഓണം ഉണ്ടാകുന്നത്. വാമന മൂർത്തിയുടെ അവതരണ ദിവസം എന്ന നിലയ്ക്കാണ് ഓണത്തിന് ഹൈന്ദവ പുരാണങ്ങളിൽ...
-
بسم الله الرحمن الرحيم നോമ്പിന്റെ നിയ്യത്ത് نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ للّهِ تَعَالَى۞ അത്താഴ ശേഷം ...
പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.
1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...