2022, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണവും മുസ്ലിംങ്ങളും

ഓണവും മുസ്ലിംങ്ങളും

ഓണസദ്യ കഴിക്കുന്നതിന് ഇസ്ലാമിക വിധി.?

ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ  ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല. ആരാധനയുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ അനുവദനീയമല്ല.അവരുടെ പൂജക്കും മറ്റും വെക്കാത്ത അവർ സാധാരണ നമുക്ക് നൽകുന്നതാണ് ( അവരുമായുള്ള ബന്ധത്തിന്റെ പേരിൽ) അവരുടെ ആഘോഷവേളകളിലും നൽകുന്ന ഭക്ഷണം സ്വീകരിക്കൽ അനുവദനീയമാണ്. എന്നിരുന്നാൽ തന്നെ ഒഴിവാക്കലാണ് ശ്രേഷ്ഠമായത്. (ഫതാവ മഹ്മൂദിയ)

وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ بَلْ جَرَى عَلَى عَادَةِ النَّاسِ لَا يَكْفُرُ وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/754]

*اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر*
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
(المصدر السابق)

مذهب الحنفية 👆👆 الله اعلم بالصواب

*1)ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല*
*2)അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....

وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) :
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن *يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة* إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) :
(تتمة : *يُعزّر من وافق الكفار في أعيادهم* ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، *ومَـنْ هَـنّـأه بِـعِـيـدٍ ،*
النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .

*مذهب الشافعي الله أعلم بالصواب*

ഓണമാഘോഷത്തെ കുറിച്ച് ബഹുമാന്യരായ പണ്ഡിതർ വിശദീകരിച്ച് തന്നാലും....?

ഓണസദ്യ എന്ന നിലയ്ക്കോ  കൂടാതെ ഇസ്ലാമികമല്ലാത്ത മറ്റെന്തെങ്കിലും ആഘോഷങ്ങളുമായി ബന്ധപ്പെട്ടോ ആഹാരം കഴിക്കൽ അനുവദനീയമല്ല.
ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ അതുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല

*اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر*
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
(المصدر السابق)
*1)ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല*
*2)അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....*

وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) :
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن *يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة* إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) :
(تتمة : *يُعزّر من وافق الكفار في أعيادهم* ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، *ومَـنْ هَـنّـأه بِـعِـيـدٍ ،*
النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .

*മതലയനമല്ല  മനുഷ്യ സൗഹൃദമാണ്  വേണ്ടത്٠٠٠٠٠🤝*
*لكم دينكم ولي دين*
سورة الكافرون

قال الملا علي القاري رحمه الله تعالى في شرح مشكاة المصابيح :

« قُدِّم كتاب النكاح على باب السير والجهاد؛ *لأن إيجاد مؤمن أفضل من إعدام ألف كافر »*

*ഓണാഘോഷം ഹൈന്ദവ മതത്തിൻറെ ഭാഗമാണോ??*

➖അതെ

➖ഇത് കേരളീയ ആഘോഷമല്ലെ .....
കരണം കേരളത്തിന്റെ പുറത്തുള്ള ഹിന്ദുക്കൾ ഓണം ആഘോഷിക്കാരില്ലലോ❓❓

➖കേരളാ ഹിന്ദുക്കളുടെ

➖ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

*ചിങ്ങ മാസത്തിലെ അത്തം മുതൽ പത്തു ദിവസം വരെ അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടത്തപ്പെടാറുണ്ട്*

➖🍂 'നീ എന്താ ഓണം ആഘോഷിക്കാത്തത്❓'

📌അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം.

   മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!!?? ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം.  അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

🚫 ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല.

🚫 യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?

🚫 സൌഹൃതത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

⬆ ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. താൻ വിശ്വസിക്കുന്ന മതമാണ് ശരിയെന്ന് കരുതുന്നുവെങ്കിൽ അത് അവർക്ക് സ്നേഹത്തോടെ  പറഞ്ഞുകൊടുക്കുകയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. അതല്ലാതെ അവരെ നിർബന്ധിക്കാനോ എതിർക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നതണ് യഥാർത്ഥത്തിൽ തീവ്രവാദം.❗

✳ വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”.  അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ?

☝ ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

📖 “ ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114)

👆 ഇവിടെ സൂചിപ്പിച്ചതില്‍ ഏതെങ്കിലും ഒരു കാര്യം ദൈവത്തിലേക്കല്ലാതെ മറ്റു ഏതു സൃഷ്ടികളിലേക്ക് ചേര്‍ത്തിപ്പറയുന്നതിനെയും അപ്രകാരം വിശ്വസിക്കുന്

്യും എന്നത് ..

📖എല്ലാവർക്കും കാണാതെ അറിയുന്ന  " കുൽ യാ അയ്യൂഹൽ കാഫിറൂന" യിൽ തന്നെ അല്ലാഹു ഈ ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കിയിരിക്കുന്നു.

👉ഓണം, വിഷു, ക്രിസ്തുമസ്, New Year ഏത് ആഘോഷമായാലും ഇസ്ലാമിന് ഒറ്റ മറുപടിയേ ഉള്ളു.
അന്യ മതസ്ഥരുടെ ആഘോഷങ്ങൾ ഹറാമാണ് എന്ന്.

ഈ സത്യം  മനസ്സിലാക്കിയ നാം  ഏക ദൈവ വിശ്വാത്തിൽ അധിഷ്ഠിതമായ ഇസ്ലാം എന്ന പവിത്രമായ ആദർശത്തെ കുറിച്ചും ബഹുദൈവ വിശ്വാസത്തിൽ സഹകരിച്ചാൽ മരണാനന്തര ജീവിതത്തില് ലഭിച്ചേക്കാവുന്ന കഠിനമായ നരക ശിക്ഷയെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കണം . തീര്ച്ചയായും അവര്ക്ക് കാര്യം ബോധ്യപ്പെടും ഇന് ശാ അല്ലാഹ്.....

ഹറാമിനെതിരെ സ്വന്തം മനസ്സിനോടും ശരീരത്തോടും പട പൊരുതണമെന്നാണ് നബി (സ) പറഞ്ഞത്.

ഇവിടെ നിസ്സാരമായി  തോന്നുന്ന ഇതിൻറെ പ്രതിഫലം പരലോകത്ത് മീസാനിൽ തൂക്കുമ്പോഴും കിതാബ് മറിക്കുമ്പോഴുമെല്ലാമായിരിക്കും നമുക്ക് മനസ്സിലാവുക.

കപട മതേതരവിശ്വാസത്തെഹൃദയത്തിൽനിന്ന് നീ വലിച്ചെറിഞ്ഞ്
നിൻറെ വിശ്വാസത്തിലും ആദർശത്തിലും ഉറച്ച് നിന്ന് കൊണ്ട് നിൻറെ സഹോദരൻറെ വിശ്വാസത്തെ നിന്ദിക്കാതിരിക്കുക.

☑സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ  യാ...റബ്ബൽ ആലമീൻ.....

നതിനെയും ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) എന്നാണു ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ ശിര്‍ക്കിന്റെ ചെറിയ അംശം വന്നു കഴിഞ്ഞാല്‍ അവന്റെ സങ്കേതം നരകമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഈ അധ്യാപനങ്ങള്‍ക്കെതിരായി വരുന്ന ഒരു കാര്യത്തോടും ഒരു മുസ്ലിം രാജിയാകാത്തതിന്റെ കാരണമിതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ സംസാരമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അത് പ്രവാചകനായ മുഹമ്മദ്‌ (സ) ക്കാണ് ദൈവം അവതരിപ്പിച്ചത്. മുസ്ലിംകള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാതൃകാപുരുഷനായി കാണുന്ന ആളാണ്‌ മുഹമ്മദ്‌ നബി(സ). ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തോട് പോലും ദൈവം പറഞ്ഞത് കാണുക.

📖 “അല്ലാഹുവിനു നീ (മുഹമ്മദ്‌ നബി) പങ്കാളികളെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ (നരകത്തില്‍) ആകുകയും ചെയ്യും” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം സുമര്‍ 65)

🚷 ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

⏩ 〰 നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.”
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

✴ ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍  നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.

👑 മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്.

💐 പിന്നെ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്. കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും
- പ്രീംറോസ് )

👉⛔ ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലു

ള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’
(ബുഖാരി)

❌ എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൌഹാര്‍ദ്ദത്തിനാണത്രെ!! ഇത് മതസൌഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൌഹാര്‍ദ്ദമല്ല, മനുഷ്യ സൌഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൌഹാര്‍ദ്ദത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൌഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക്  സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍  എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍  അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൌഹാര്‍ദ്ദം എന്ന് പറഞ്ഞു അഭിനയിക്കാന്‍ എനിക്കാവില്ല.

❗ ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൌഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൌഹാര്‍ദ്ദമല്ല.

💠〰 “നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.”
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)

✅ മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍  ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍ The 100: A Ranking of the most influencial persons in history )

❇ പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടി

ല്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്.

♻ അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച്  ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹുര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല. 

▶ യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.

🔹

➖ഓണവും ഓണത്തിനു പിന്നിലെ ഐതീഹ്യങ്ങളും മുസ്ലിമിൻറെ വിശ്വാസത്തിനെതിരാണ്
🌷☘🌷☘🌷☘🌷
↪എന്നാൽ ഈ ആഘോഷത്തില് പങ്കെടുക്കുവാന് ക്ഷണിച്ചാല് വിശ്വാസി എന്ത് ചെയ്യണം ?

പങ്കെടുക്കാതിരിക്കുന്നത് മതത്തിൻറെയും വിശ്വാസപരമായ ആഘോഷങ്ങളോടോ, ആചാരങ്ങളോടൊ വെറുപ്പോ വിദ്വോഷമോ അല്ല,

🏡ഇന്നലെവരെ മുസ്ലീം വീടുകളിൽ നിന്ന് ഹിന്ദുവും ഹിന്ദു വീടുകളിൽ നിന്ന് മുസ്ലീമും ഭക്ഷണം കഴിക്കുന്നതിനെ ഒരാളും എതിർത്തിട്ടില്ല.

🍚ഹൈന്ദവ സുഹൃത്ത് ശബരി മലയിലേക്ക് പോകാൻ മാലയിട്ടാൽ
അവരുടെ വിശ്വാസത്തിൻറെ ഭാഗമായി നാൽപതു നാളത്തെ വൃതമനുഷ്ടാനമുണ്ടല്ലോ.
ഈ നാളുകളിൽ അയാൾ മുസ്ലീം വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല
ഇതവരുടെ വിശ്വാസത്തിൻറെ  ഭാഗമാണ് അത്കൊണ്ട് തന്നെ അതിനെയാരും വർഗ്ഗീയമായി കരുതാറില്ല. അതിൻറെ പേരിൽ  ആർക്കും ഒരു വിശമവും തോന്നാറില്ല.
ആ യാത്ര കഴിഞ്ഞു വന്നാൽ ഈ വൃതം അതേ പടി നില നിർത്താറുമില്ല.

അതേ പോലെയുള്ള മുസ്ലീമിൻറെ  വിശ്വാസത്തിൻറെ  ഭാഗമാണ് ഓണാഘോഷം പാടില്ല  എന്നതും.
ഓണമൊക്കെ കഴിഞ്ഞാൽ ഹിന്ദുക്കൾ സൽക്കരിക്കുന്ന സദ്യകളിൽ മുസ്ലിമിന് പ്രശ്നമില്ല.
വിശ്വാസ പരമായ ആഘോഷ സദ്യകളിൽ നിന്നു വിട്ട് നിൽക്കുന്നു എന്നേയുളളൂ. 

✝🕉🔯ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതിനെ കുറിച്ച് ചര്ച്ചസയാകുമ്പോഴൊക്കെ പണ്ഡിതന്മാെര് വിശ്വാസികളെ ഗൌരവമായി ഓര്മ്മസപ്പെടുത്താറുള്ള ഒരു നബി വചനമാണ് താഴെ:
അബ്ദുല്ലാഹ് ഇബ്നു ഉമര്(റ)വില് നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو النَّضْرِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ ثَابِتٍ، حَدَّثَنَا حَسَّانُ بْنُ عَطِيَّةَ، عَنْ أَبِي مُنِيبٍ الْجُرَشِيِّ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏

‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏"

“ഏതൊരുവന് ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന് അവരില് പെട്ടവനാണ്.” ( 📘അബൂദാവൂദ് 4031)

🎯ഓരോ മതക്കാര്ക്കും അവരവരുടെ വിശ്വാസ അനുഷ്ഠാന കര്മ്മങ്ങളും ആഘോഷങ്ങളും ഉണ്ടാവും. അതില് അവര് കാണിക്കുന്ന സൂക്ഷമതയും അതിന്റെ പവിത്രതയും മറ്റ് മതക്കാര് മനസ്സില്ലാക്കി പെരുമാറണം.

അവരുടെ ആചാരങ്ങള്ക്ക് കളങ്കം വരാത്ത രീതിയില് ആവണം എല്ലാവരുടെയും സമീപനം.

ഓണം കേരളോത്സവം ആയിരിക്കാം
പക്ഷേ മുസ്ലിം സമുദായത്തിൻറെ ആഘോഷമല്ല.
അത് തികച്ചും ഹിന്ദു മത ആഘോഷമാണ്.

🎲അതിലെ ചിഹ്നങ്ങളെല്ലാം ഹൈന്ദവ മത വിശ്വാസത്തിലതിഷ്ടിതമാണ് മാവേലിയും തൃക്കാക്കരയപ്പനും  വാമനനും എല്ലാം ശിർക്കിൻറെ ചിഹ്നങ്ങളാണ് അഥവാ ഏക ദൈവവിശ്വാസ ത്തിനെതിരാണ്.

🕸 മഹാവിഷ്ണുവിൻറെ അവതാരമാണ് വാമനൻ വിഷ്ണു അവരുടെ ദൈവവും എന്നാണ് ഹൈന്ദവ സങ്കൽപ്പം.

🐾പിന്നെ ഏറ്റവും വലിയ ഒരു പ്രശ്നമെന്തന്നാൽ നമ്മുടെ അയൽവാസികളും സഹ പ്രവർത്തകരും കൂട്ടുകാരുമെല്ലാം ക്ഷണിക്കുമ്പോൾ നമ്മളെങ്ങനെ വരില്ല എന്ന് പറയും. അവരെല്ലാം  നമ്മുടെ പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരുന്നല്ലൊ. പിന്നെ നമ്മൾ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അവരെന്ത് വിചാരിക്കും?

മുസ്ലിങ്ങൾ സർവ്വ സാദാരണയായി ഇത്തരം ആഘോഷങ്ങളിൽ പങ്ക് ചേരുന്ന വർത്തമാന കാല  സാഹചര്യത്തിൽ ഇതിൽ നിന്ന് വിട്ട് നിൽക്കുക എന്നത്  ഒരു മുസ്ലിമിൻറെ വലിയ  ജിഹാദാണ്.

അമുസ്ലിങ്ങളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയൽ വാസികൾക്കും
വെറുപ്പ് തോന്നാനും പാടില്ല ആഘോഷത്തിൽ പങ്കെടുക്കാനും പാടില്ല .
എന്നാലോ ഒഴിവാക്കുന്നത് കളവ് പറഞ്ഞു കൊണ്ടാവാനും പാടില്ല താനും...

പായസമായാലും സദ്യയായാലും കേക്കായാലും ഓണ മത്സരങ്ങളായാലും അതെല്ലാം  നിനക്ക്  നിസ്സാരമാണെങ്കിലും അല്ലാഹുവിൻറെ അടുത്ത് വലുതാണ് .

🏢ഓണാഘോഷത്തിൻറെ പേരും പറഞ്ഞ് ഇന്ന് കോളേജുകളിലും സ്കൂളുകളിലും നടക്കുന്നത് അഴിഞ്ഞാട്ടം മാത്രമാണ്.അതിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്.

അന്നേ ദിവസം കോളേജിലും സ്കൂളിലും  പോയിട്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കാനില്ല.

കപട മതേതരവാദികളും മുസ്ലിം നാമധാരികളും നിരീശ്വരവാദികളും പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് തൻറെ ഈമാൻ മുറുകെ പിടിച്ച് ജീവിക്കുന്ന വിശ്വാസി ബേജാറാവേണ്ട ഒരാവശ്യവുമില്ല.

📝 മുസ്ലിമിന് ഓണം ആഘോഷിക്കാൻ പാടില്ല...📝

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. ദൈവ ദൂതൻ വഴി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം.

മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.

ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക:
👇🏻👇🏻👇🏻👇🏻

(1)ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം.

(2) വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം.

(3) അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം.

മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.

ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു:

*"യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.* [2:120]

➖ഓണം ഹിന്ദുക്കളുടെതാണെങ്കിൽ പിന്നെ എങ്ങിനെ കേരളത്തിൽ മാത്രം ഓണം ഒതുങ്ങി



*ഓണം കേരളത്തിൽ മാത്രമാണ് എന്നത് ഒരു വിഷയമല്ല എന്നാൽ  കേരളത്തിലെ ശബരിമല പോലുള്ള അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട പൂജകൾ*
*ചിങ്ങ മാസത്തിലെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസക്കാലം നടത്തിവരുന്നു. ശബരിമല പോലുള്ള അമ്പലങ്ങളിലെ പ്രതിഷ്ട്ട കാണണമെങ്കിൽ ആ അമ്പലത്തിലെ നടതുറക്കണം. ഈ നട തുറക്കുന്ന ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്. അവയിൽ ഒന്നാണ് ഓണം.ഹിന്ദു ആചാരങ്ങൾ ഓരോ സ്ഥലത്തും ഓരോന്നാണ്. ഓണം കേരളത്തിൽ  ഇങ്ങനെ  ഓരോ സ്റ്റേറ്റിലും ഹിന്ദുക്കൾക്ക് അവരുടേതായ ആഘോഷങ്ങൾ ഇണ്ട്. വിനായക ചതുർഥി പോലുള്ള ആഘോഷങ്ങൾ മാത്രമാണ് ഇന്ത്യ ഒട്ടാകെ ഒരേ പോലെ നടത്തപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ ഓണം ആഘോഷിക്കതിന്റെ പേരിൽ അത് ഹിന്ദു ആഘോഷം ആവാതിരിക്കുകയില്ല.*

2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

എന്താണ് ചന്ദ്രന്റെ നിറം ?

മനുഷ്യ നേത്രം കൊണ്ട് നോക്കിയാല്‍ കൂടുതല്‍ പേരും കാണുന്നത് ചാരനിറമാണ്. കാരണം, ചന്ദ്രനില്‍ കൂടുതല്‍ ഉള്ള ധാതുക്കള്‍ക്ക് അതേനിറമാണ്. എന്നാല്‍, മനുഷ്യനേത്രത്തിന്റെ പരിമിതി മൂലം ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ് ഈ ചാരനിറം. ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ യാത്രികര്‍ പറയുന്നത്, ചന്ദ്രന് തവിട്ട് നിറം കലര്‍ന്ന നിറമാണെന്നാണ്.  
 എന്നാല്‍, വളരെ നിരീക്ഷണങ്ങള്‍ക്കു ശേഷം ചന്ദ്രനിലെ 'മരിയ' എന്ന ഭാഗത്തിന് നീല നിറമുണ്ടെന്നു കണ്ടെത്തി. എന്നാല്‍, പൊക്കമുള്ള ഭാഗത്ത് നേരിയ മഞ്ഞനിറവും പിങ്ക് നിറവും നേരിയ നീല നിറവും കൂടെ കണ്ടെത്താന്‍ കഴിഞ്ഞു. ഇരുമ്പ്, ടൈറ്റാനിയം തുടങ്ങിയവ ഉപരിതലത്തില്‍ ഉള്ളതു കൊണ്ടാണ് ഈ നേരിയ നിറവ്യത്യാസം.
എന്നാല്‍, മനുഷ്യനേത്രങ്ങള്‍ക്ക് ഇത്രയും ദൂരെയുള്ള നേരിയ നിറവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. കൂടുതലുള്ള നിറം ചാര നിറമായതിനാല്‍ അത് കൂടുതലായി തോന്നുന്ന നിറങ്ങളില്‍ നമ്മള്‍ ചന്ദ്രനെ കാണുന്നു. (സൂര്യ പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ചന്ദ്രന്‍ തിളക്കമുള്ളതില്‍ നിന്ന് നിറമില്ലായ്മയിലേക്കു മാറുന്നത് കൂടാതെയാണിത്).

പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരളപ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

High Cholesterol: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അധികമാണോ? കണ്ണുകൾ തരും ഈ സൂചനകൾ

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം

പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

cholesterol

2022, ഏപ്രിൽ 9, ശനിയാഴ്‌ച

ഖിത്വ് മീർ, ഫതീൽ, നഖീർ

ഖിത്വ് മീർ, ഫതീൽ, നഖീർ

ഒരു സംഗതിയുടെ അണു അളവിനെയും നിസ്സാരതയെയും കുറിക്കാൻ ഖുർആൻ വ്യത്യസ്ത സ്ഥലങ്ങളിൽ ഉപയോഗിച്ച ഈത്തപ്പനക്കുരുവിനോട് ബന്ധപ്പെട്ടിരിക്കുന്ന മൂന്നു വാക്കുകളാണിവ.

✅ഖിത്വ് മീർ = ഈത്തപ്പഴക്കുരുവിലെ പാട.
✅ഫതീൽ= ഈത്തപ്പഴക്കുരുവിലെ നാര് .
✅നഖീർ= ഈത്തപ്പഴക്കുരുവിലെ ഒരു പ്രത്യേക ബിന്ദു. അവിടെ നിന്നാണ് പുതിയ വിത്ത് മുളപൊട്ടുന്നത്.

⚡"ഖിത്വമീർ" എന്ന വാക്ക് പരിശുദ്ധ ഖുർആനിൽ ഒരു തവണയാണ് ഉപയോഗിച്ചിട്ടുള്ളത്.
( ﻭﺍﻟﺬﻳﻦ ﺗﺪﻋﻮﻥ ﻣﻦ ﺩﻭﻧﻪ ﻣﺎ ﻳﻤﻠﻜﻮﻥ ﻣﻦ ﻗﻄﻤﻴﺮ ‏). ‏[ ﻓﺎﻃﺮ 13 ‏] .

⚡"ഫതീൽ" എന്ന വാക്ക് ഖുർആനിൽ മൂന്നുതവണ ആവർത്തിക്കുന്നുണ്ട്.
‏(ﻭ ﻻ ﻳﻈﻠﻤﻮﻥ ﻓﺘﻴﻼ ‏) . ‏[ ﺍﻟﻨﺴﺎﺀ 49 ‏] .     
(ﻭ ﻻﺗﻈﻠﻤﻮﻥ ﻓﺘﻴﻼ ‏) . ‏[ ﺍﻟﻨﺴﺎﺀ 77 ‏] .
(ﻭ ﻻ ﻳﻈﻠﻤﻮﻥ ﻓﺘﻴﻼ ‏) . ‏[ ﺍﻹﺳﺮﺍﺀ 71 ‏] .

⚡"നഖീർ" എന്ന വാക്ക് രണ്ടുതവണയാണ് ഖുർആനിൽ കാണാൻ കഴിയുന്നത്.
‏( ﻓﺈﺫﺍً ﻻ ﻳﺆﺗﻮﻥ ﺍﻟﻨﺎﺱ ﻧﻘﻴﺮﺍ ‏)‏ [ ﺍﻟﻨﺴﺎﺀ 53 ‏] 
( ﻓﺄﻭﻟﺌﻚ ﻳﺪﺧﻠﻮﻥ ﺍﻟﺠﻨﺔ ﻭ ﻻ ﻳﻈﻠﻤﻮﻥ ﻧﻘﻴﺮﺍ ‏) [النساء 124]

   പരിശുദ്ധ ഖുർആനിന്റെ അമാനുഷികതയെയും സാഹിത്യ ഭംഗിയേയും സൂചിപ്പിക്കുന്നതാണ് സൂക്ഷ്മാർത്ഥത്തിലുള്ള ഈ പ്രയോഗങ്ങൾ 

2022, ഏപ്രിൽ 6, ബുധനാഴ്‌ച

മസ്ജിദുന്നബവിയിലെ അടയാത്ത ജനൽ

മസ്ജിദുന്നബവിയിലെ അടയാത്ത ജനൽ

 മസ്ജിദുന്നബവിയിൽ റൗദയിൽ നബിക്ക് സലാം ചെയ്ത് പുറകിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു വലിയ ജനൽ കാണാം.1400 വർഷത്തിലേറെയായി
അടയാത്ത ഒരു ജാലകം . ചരിത്രത്തിൽ ഒരുപ്പ മകൾക്ക് നല്കിയ വാക്കിന്റെ സ്മാരകമായി നിലനിർത്തിയിരിക്കുന്ന ഒരടയാളപ്പെടുത്തലാണത്.
എക്കാലത്തെയും മികച്ചതും ദൈർഘ്യമേറിയതുമായ വാഗ്ദാനം .ആ ജനലിനകത്തെ ചുവരുകളിലെ നിറങ്ങൾക്ക് പോലും ഒരു പ്രണയ കഥ പറയാനുണ്ട്.
നബിയുടെ കാലം മുതൽ ഇന്നുവരെ മസ്ജിദുന്നബവി നിരവധി വിപുലീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതുവരെ ആരെങ്കിലും ആ ജനൽ അടക്കുകയോ അടിച്ചു പൊളിച്ചു നീക്കാൻ ഓർഡറിടുകയോ ചെയ്തിട്ടില്ല. ഹിജ്റ 17-ൽ ഉമർ (റ) മസ്ജിദുൽ ഹറാം പുനർ നിർമ്മിച്ച അതേ സമയം മസ്ജിദുന്നബവിയും 
പുനർനിർമ്മിച്ചു. ഉമർ (റ) ഖലീഫയാണെങ്കിലും
നമ്മുടെ ഉമ്മ ഹഫ്സ്വ (റ) യുടെ ഉപ്പയും കൂടിയായിരുന്നു. ആളുകൾ വന്ന് സലാം ചൊല്ലുന്ന ഭാഗത്തിന്റെ തെക്കു ഭാഗത്താണ് ഫഫ്സ്വയുടെ മുറി.
തന്റെ ഭർത്താവായ മുഹമ്മദ് നബി (സ) തന്നോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ മുറി വിട്ട് പിരിയാൻ കഴിയുന്ന
മാനസികാവസ്ഥയിലായിരുന്നില്ല ഹഫ്സ്വാ ബീവി .
ഉമർ (റ) രണ്ടു ദിവസം അതിനു സമ്മർദ്ദം ചെലുത്തിയിട്ടും മകൾ വഴങ്ങിയില്ല. ആ മുറിവിട്ടിറങ്ങാൻ പോലും അവർ തയ്യാറായില്ല. സഹകളത്രം ആഇശ (റ) യടക്കം പലരും ശ്രമിച്ചു നോക്കി , ഫലം നാസ്തി .
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഉമർ (റ) മകൻ ഉബൈദുല്ലയെയും കൂട്ടി ഹഫ്സ്വയുടെ അടുത്തേക്ക് പോയി. ഇക്കാക്കയെ കൊണ്ട് സംഗതിയുടെ ഗൗരവം പറയിച്ചു. ഇക്കാക്ക വളരെ അനുനയത്തോടെ കുഞ്ഞു പെങ്ങളോട് പറഞ്ഞു:
'നീ ഈ ചെറിയ മുറി ഒഴിവാക്കി പകരം ഇതിനോട് ചേർന്നുള്ള പള്ളിക്ക് പുറത്തുള്ള എന്റെ വലിയ മുറിയിലേക്ക് മാറുക. ഞാൻ മദീനയുടെ തൊട്ടടുത്ത പ്രാന്തപ്രദേശത്തേക്ക് മാറിക്കൊള്ളാം. ആ മുറി നിനക്ക് സ്വന്തം ' .
ഇക്കാക്കയുടെ വാക്കിൽ പെങ്ങൾ വീണുപോയി. ഉപ്പയോടും ഇക്കാക്കയോടും പിന്നെ അധികം താമസിയാതെ തന്റെ സ്നേഹം തുറന്നു പറഞ്ഞു: "എനിക്കെന്റെ ഹബീബിനെ എന്നും കാണാൻ 
ഇക്കാക്കാന്റെ വീടിന്റെ ജനൽ തുറന്നിടാൻ അനുമതി വേണം."
കൂട്ടത്തിൽ പ്രയാസകരമല്ലാത്ത ആ സമ്മർദ്ദത്തിൽ ഉപ്പാക്കും ഇക്കാക്കാക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
ഇക്കാക്കയുടെ വീടിന്റെ ജനൽ നിനക്ക് വേണ്ടി അടക്കില്ല. ഉപ്പ ഉറപ്പ് കൊടുത്തു.
ചരിത്രത്തിലെ ഏറ്റവും വലിയ ഉറപ്പ്.
പ്രവാചക സ്നേഹത്തിന്റെ രൂപകമായി ഇന്നും ആ ജാലകം തുറന്നു കിടക്കുന്നു .. ഹിജ്റ 41 ൽ ഹഫ്സ്വാ ബീവി മരിച്ചെങ്കിലും 14 പതിറ്റാണ്ടുകൾക്കു ശേഷവും ആ ജനൽ ഹബീബിനെ കാണാൻ തുറന്നു കിടക്കുന്നു.

ഇമാം സുയൂഥിയും ഇബ്നു കസീറുമെല്ലാം ഖൂഖതു ഉമർ എന്ന് വിളിക്കുന്ന ആ ജനൽ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്.

റഫറൻസ് :
 تاريخ الخلفاء للسيوطي، وسير أعلام النبلاء للذهبي،

2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

റമദാനിലെ റഹ്മത്ത് നേടുക



റമദാനിലെ ആദ്യരാത്രി


മഹത്തുക്കളുടെ റമളാൻ

പുണ്യ റമദാൻ സമാഗതമായാൽ ഇമാം മാലിക്(റ) തൻ്റെ ഹദീസ് പഠന സദസ്സടക്കം തൽക്കാലം നിറുത്തിവെച്ച് വിശുദ്ധ ഖുർആൻ പാരായണത്തിൽ നിരതനാകുമായിരുന്നു..

ഇമാം അഹ്മദു ബ്നു ഹമ്പൽ (റ) റമദാൻ ആഗതമായാൽ തൻ്റെ ദർസും ഫത് വാ നൽകലും നിറുത്തി പള്ളിയിൽ ഖുർആൻ പാരായണത്തിലായി ഭജനമിരിക്കുമായിരുന്നു..

ഇമാം സുഫ് യാനുസ്സൗരി (റ) തൻ്റെ മറ്റെല്ലാ പണികളും മാറ്റിവെച്ച് ഖുർആൻ പാരായണത്തിൽ മാത്രമായി 
നോമ്പിനെ ഉപയോഗപ്പെടുത്തും....

ഇമാം ബുഖാരി(റ) റമദാൻ ആദ്യ രാവിൽ തന്നെ ആളുകളെ വിളിച്ച് കൂട്ടി നിസ്കരിക്കും. ഓരോ റകഅത്തിലും ഇരുപത് ആയത്തെങ്കിലും ഓതും.ഇങ്ങനെയായിരുന്നു മഹാനവറുകൾ വിശുദ്ധ ഖുർആൻ ഖത് മ് ചെയ്യാറ്...

പട്ടിക നീളുന്നു...
ഇങ്ങനെയൊക്കെയായിരുന്നു സലഫുകളുടെ നോമ്പ്..

വഫഖനല്ലാഹ്...ആമീൻ

റഹ്മത്തിന് 10 ദിനങ്ങൾ

2022, മാർച്ച് 30, ബുധനാഴ്‌ച

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്



റമളാൻ മസ്അലകൾ ഉടൻ നിങ്ങളിലേക്ക്...

*വുളൂ മുറിയാതെ വീണ്ടും വുളൂ ചെയ്യുന്നതിനാണ് تجديد الوضوء (വുളൂ പുതുക്കൽ ) എന്നു പറയുന്നത്. വുളു പുതുക്കൽ സുന്നത്താണ്. അവനു പത്ത് നന്മ എഴുതപ്പെടുമെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.*

*വുളൂഅ് പുതുക്കൽ സുന്നതാകുന്നത് എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം മാത്രമാണ്.*
      
*നിസ്കാരം നിർവഹിക്കാതെ വീണ്ടും വുളൂഅ് എടുക്കൽ കറാഹത്താണ്.*
       
*ഇത് പ്രത്യേകം ഇബാദത്താണെന്ന് കരുതിക്കൊണ്ട് നിർവഹിക്കൽ ഹറാമുമാണന്നു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട്.* (തുഹ്ഫ 1/282)
     
*എന്നാൽ ഹറാം എന്ന വീക്ഷണത്തോട് ഇമാം റംലി (റ) യോജിക്കുന്നില്ല.(ശർവാനി: 1/283)*

*എടുത്ത വുളൂ കൊണ്ട് ഏതെങ്കിലും നിസ്കാരം നിർവ്വഹിക്കാതെ വീണ്ടും വുളു ചെയ്യൽ സുന്നത്തില്ല . മാത്രമല്ല , അങ്ങനെ വുളൂ ചെയ്താൽ സ്വഹീഹാകുകയുമില്ല.*

*ഇസ്ലാമിൻ്റെ ആദ്യകാലത്ത് ഓരോ നിസ്കാരത്തിനും ഓരോ വുളൂ നിർബന്ധമായിരുന്നു. പിന്നീട് ആ നിർബന്ധ നിയമം ദുർബലമായി. പിന്നീട് സുന്നത്തായ നിർദ്ദേശം നിലനിന്നു.  (മുഗ്നി )*
   
*വുളൂ പുതുക്കുമ്പോഴേക്കും ഒന്നാം സ്വഫ് നഷ്ടപ്പെടുക പോലെയുള്ള പ്രശ്നം വരുമെങ്കിൽ പുതുക്കേണ്ടതില്ല. അപ്പോൾ സ്വഫ്ഫിനാണ് പരിഗണന (നിഹായ : ശർവാനി: 1/283)*

*ومن توضأ على طهر كتب له عشر حسنات ومحل ندب تجديده إذا صلى بالأول صلاة ما ولو ركعة لا سجدة وطوافا وإلا كره كالغسلة الرابعة نعم يتجه أنه لو قصد به عبادة مستقلة حرم*.( تحفة المحتاج ١/٢٨٣

 *ﻗﻮﻟﻪ ﺣﺮﻡ ﺇﻟﺦ) ﺭﺩﻩ اﻟﺮﻣﻠﻲ ﺑﺄﻥ اﻟﻘﺼﺪ ﻣﻨﻪ اﻟﻨﻈﺎﻓﺔ ﻭﺃﻃﺎﻝ اﻟﺸﻮﺑﺮﻱ ﻓﻲ ﺗﺄﻳﻴﺪﻩ* 
(الشرواني )

2022, മാർച്ച് 23, ബുധനാഴ്‌ച

റമളാൻ ഒരു ഹ്രസ്വ പരിചയം

കള്ളം പറയുന്നതിന്റെ വിധി

ഏപ്രിൽ ഫൂളും വിഡ്ഢികളും

ചോദ്യം 

   ഏപ്രിൽ 1ന് ചില ആളുകൾ കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കാറുണ്ട് ഇതിന്റെ വസ്തുത എന്ത്.
അന്നു കളവു പറഞ്ഞ് ആളുകളെ ഫൂൾ ആക്കൽ അനുവദനീയമാണോ. 

ഉത്തരം 

      ഏപ്രിൽ ഒന്നായാലും മറ്റു ദിവസമായാലും  കളവുപറയൽ നിഷിദ്ധമാണ്.  ഹറാം തന്നെയാണ്.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാം. 

കളവു പറയൽ നിർബന്ധം


1️⃣  ഒരാൾ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി
വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്. 

2️⃣  കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ
നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെ കുറിച്ച് നമ്മോട് അന്വേഷിച്ചാൽ അറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്. 

(സത്യം പറഞ്ഞാൽ കുറ്റം കിട്ടുന്ന സന്ദർഭങ്ങളാണ് ഇവയെല്ലാം.)


കളവുപറയൽ അനുവദനീയം
(ചില സന്ദർഭങ്ങൾ മാത്രം)


1️⃣ പരസ്പരം പിണങ്ങിയ രണ്ടു പേർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയാം. 

2️⃣  ഭാര്യയ തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയാം. 

3️⃣  ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയേണ്ടി വന്നാൽ പറയാം.


الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله.. 

وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح. 

(فتح المعين اعانة ٣/٢٤٨)



കരച്ചിലടക്കാൻ കളവു പറയാമോ? 

❓ പ്രശ്നം:  കരയുന്ന കുട്ടികളുടെ കരച്ചിൽ നിർത്താൻ വേണ്ടി 'ഭൂതം വരുന്നേ', 'പ്രേതം വരുന്നേ' എന്നും, മരുന്ന് കുടിക്കാൻ കൂട്ടാക്കാത്ത കുട്ടികളോട് ഇതു തേനാണെന്നും മറ്റും പറഞ്ഞും ചില ഉമ്മമാർ സൂത്രം പ്രയോഗിക്കാറുണ്ടല്ലോ. ഇവിടെ കുട്ടികളെ സൂത്രത്തിൽ കരച്ചിൽ നിർത്തുകയും മരുന്നു കുടിപ്പിക്കുകയും മാത്രമേ ലക്ഷ്യമുള്ളു. ഇത് അനുവദനീയമാണോ? അതല്ല, ഇതും ഹറാമായ കളവിൽ പെടുമോ? . 

☑️ _ഉത്തരം:_  കുട്ടികളുടെ കരച്ചിലടക്കുക, അവരെ മരുന്നു കുടിപ്പിക്കുക എന്നിവ നല്ല ഉദ്ദേശങ്ങളാണല്ലോ. അനുവദനീയമായ അത്തരം ഉദ്ദേശ്യങ്ങൾ ചോദ്യത്തിൽ പറഞ്ഞതുപോലുള്ള കളവുകൾ പറഞ്ഞാൽ മാത്രമേ നടക്കുകയുള്ളൂവെങ്കിൽ അതിന്നായി കളവ് പറയൽ അനുവദനീയമാണ്. സത്യം പറഞ്ഞുതന്നെ കാര്യം സാധിക്കുമെങ്കിൽ അനാവശ്യമായി കളവ് പറയൽ ഹറാമുമാണ്. ഇപ്രകാരം ഇമാം ഗസ്സാലി(റ)യുടെ ഇഹ് യായെ ഉദ്ധരിച്ചുകൊണ്ട് ഇആനത്ത് 3-248ൽ വിവരിച്ചിട്ടുണ്ട്. 

നജീബുസ്താദ്
പ്രശ്നോത്തരം 3/157

سمع الله لمن حمدهസമിഅല്ലാഹു ലിമന്‍ ഹമിദചെറു ചരിത്രം 

سمع الله لمن حمده
സമിഅല്ലാഹു ലിമന്‍ ഹമിദ
ചെറു ചരിത്രം 

ആദ്യകാലത്ത് നിസ്‌കാരത്തില്‍ റുകൂഇല്‍ നിന്നുയരുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീറായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സമിഅല്ലാഹു ലിമന്‍ ഹമിദ
എന്നു പറയാന്‍ നബി(സ്വ)യോട് നിര്‍ദ്ദേശിച്ചു. അക്കാര്യം ജിബ്രീല്‍ (അ) നബി(സ്വ)യെ അറിയിച്ചു. അതിനു കാരണം സിദ്ദീഖ് (റ)വാണ്. 

ഫുഖഹാഉ അതു ഇങ്ങനെ വ്യക്തമാക്കുന്നു: തിരുനബി(സ്വ)യുടെ പിന്നില്‍ ഒറ്റ നിസ്‌കാരവും സിദ്ദീഖ് (റ) വിനു നഷ്ടപ്പെട്ടിട്ടില്ല. നബി(സ്വ)യുടെ കൂടെ സ്ഥിരമായി തുടര്‍ന്നുനിസ്‌കരിക്കുന്നവരാണ്. 

ഒരിക്കല്‍ അസര്‍ നിസ്‌കാര സമയം സിദ്ദീഖ് (റ) വന്നപ്പോള്‍ നബി(സ്വ) നിസ്‌കാരത്തിലാണ്. നബിയോടുകൂടെയുള്ള ജമാഅത്ത് നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ ധൃതിയില്‍ വന്നു പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) റുകൂഇലാണ്. ഉടനെ ദു:ഖിതനായിരുന്ന സിദ്ദീഖ് സന്തോഷത്താല്‍ അല്‍ ഹംദുലില്ലാഹ് എന്നു പറഞ്ഞു. അങ്ങനെ തക്ബീര്‍ ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിച്ചു. 

ഉടനെ റുകൂഇലുള്ള നബി(സ്വ)യുടെ ചാരെ മലക്ക് ജിബ്രീല്‍ (അ) വന്നു
പറഞ്ഞു : സമിഅല്ലാഹു ലിമന്‍ ഹമിദ (അല്ലാഹുവിനെ സ്തുതിച്ച സിദ്ദീഖ് (റ)വിന്റെ സ്തുതി അല്ലാഹു കേട്ടു) സ്വീകരിച്ചിരിക്കുന്നു 

ഇനി റുകൂഇല്‍ നിന്നു ഉയരുമ്പോള്‍ തക്ബീര്‍ ചൊല്ലണ്ട , പകരം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു ചൊല്ലുക .സിദ്ദീഖ് (റ)വിന്റെ ബറകത്തിനാല്‍ അതു നിസ്‌കാരത്തിലെ ചര്യയായി.
(ഇആനത്ത്)


കാട്ടുതേനും പ്രകൃതിപരമായ ഔഷധഗുണങ്ങളും

കാട്ടുതേനും പ്രകൃതിപരമായ ഔഷധഗുണങ്ങളും
            
മുഖം തിളക്കമുള്ളതാക്കാൻ തേൻ; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ 

ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. 

തേൻ പതിവായി ഉപയോഗിക്കുന്നത് ചർമ്മസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ മുഖം തിളക്കമാർന്നത്‌ ആകാൻ ചർമത്തെ സഹായിക്കുന്നു.
തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ വളരെ നല്ലതാണ് തേൻ. 

തേൻ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ. 

1. തേനും മഞ്ഞളും കൂടിച്ചേര്‍ത്ത മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുഖം വൃത്തിയാകാനും നിറം വര്‍ധിക്കാനും ഗുണം ചെയ്യും.
2. ഒരു സ്പൂണ്‍ പാല്‍പ്പൊടിയിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര് ചേര്‍ക്കുക. അല്പം തേനും ബദാം ഓയിലും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖം സുന്ദരമാവും.
3. രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത്  മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും. 

4. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക.
5. തേന്‍ ആഴ്ച്ചയിൽ  രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും.
6. തേന്‍ അല്‍പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.
7. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകൾ കൂടുതൽ മൃദുവാകാൻ സഹായിക്കും.
8. കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേയ്ക്കുക. അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍



അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

ഇന്ത്യയെന്ന പൂവാടിയിലെ ബുല്‍ബുല്‍ കിളികള്‍ ഇഖ്ബാലിന്റെ അനശ്വരമായ വരികള്‍ ഇപ്പോഴും പാടുകയാണ്. 144 വര്‍ഷം മുമ്പ് അവിഭക്ത ഇന്ത്യയില്‍ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ലോകത്തിന്റെ അല്ലാമാ ഇഖ്ബാല്‍ ക്രാന്തി ദര്‍ശിയായ കവി തന്നെയായിരുന്നു. കാലത്തിനു മുമ്പേ തന്നെ വരാനിരിക്കുന്ന തലമുറയ്ക്ക് ഉറക്കെയുറക്കെ പാടാനുള്ള കവിത ഒരുക്കിവച്ചാണ് അദ്ദേഹം മണ്ണിലേക്ക് മടങ്ങിയത്. 2019ലെ സിഎഎ സമര കാലത്ത് ഇന്ത്യ ഒരുമിച്ചു ചൊല്ലിയ 'തരാനാ ഹിന്ദ്' എന്ന കവിത മാത്രം മതി ഇഖ്ബാല്‍ എന്ന വാനമ്പാടി സ്മരിക്കപ്പെടാന്‍.
ശരിയാണ് 'സാരേജഹാസെ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ' എന്ന ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും മികച്ച കവിത മുഴങ്ങേണ്ട കാലം കൂടിയാണിത്. സര്‍വരാജ്യങ്ങളില്‍ ഏറ്റവും മികച്ചത് നമ്മുടെ ഹിന്ദുസ്താനാണ് എന്ന് പാടിപ്പഠിപ്പിച്ച ഇഖ്ബാല്‍ നിറയെ വര്‍ണപൂക്കളുള്ള പൂവാടിയാണ് നമ്മുടെ രാജ്യമെന്നു കൂടി പഠിപ്പിക്കുകയാണ്. 1877 നവംബര്‍ 9ന് ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ആധുനിക ഇന്ത്യയുടെ ഇതിഹാസ കവി കൂടിയ2ണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. ശൈഖ് നൂര്‍ മുഹമ്മദ് എന്ന സൂഫിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഇമാം ബീബി. നിരക്ഷരനായ തത്വജ്ഞാനി എന്നാണ് നൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൂഫി ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്നതിനാല്‍ ഇഖ്ബാലിന്റെ സംസാരം പോലും തത്വചിന്താപരമായിരുന്നൂ. പിന്നീട് ഗുലാം ഹസന്‍ എന്ന ഗുരുവിന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് സയ്യിദ് മീര്‍ ഹസന്‍ ഷായുടെ മക്തബില്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ പഠനം. മൂന്ന് വര്‍ഷത്തിന് ശേഷം സ്‌കോച് മിഷന്റെ സ്‌കൂളില്‍. 1893ല്‍ മെഡല്‍ നേടി ഹൈസ്‌കൂള്‍ പാസ്സായി. തുടര്‍ന്ന് ലാഹോറിലെ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബിഎ. 1899ല്‍ എംഎ ഫിലോസഫി പാസായി. തുടര്‍ന്ന് ലാഹോറിലെ ഓറിയന്റല്‍ കോളജില്‍ അറബി റീഡര്‍ അധ്യാപകനായി. ലാഹോറിലെ ഗവ. കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ 1905ല്‍ ലണ്ടനില്‍ കാംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. ജര്‍മനിയിലെ മ്യൂണിച്ച് യൂനിവേഴ്‌സിറ്റിയില്‍ നിന്നു 1907ല്‍ പിഎച്ച്ഡി നേടി. തികഞ്ഞ മതഭക്തനും പണ്ഡിതനുമായിരുന്ന അദ്ദേഹം പ്രവാചക സ്‌നേഹത്തിന്റെ തേനൊഴുക്കിയ കവിയായിരുന്നു. പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലായിരുന്നു രചനകള്‍ അധികവും. എന്നാല്‍ പഞ്ചാബ്, അറബി, ഇംഗ്ലീഷ് ഭാഷകളിലും എഴുതിയിട്ടുണ്ട്. 

ബാല്‍ എ ജിബ്രീല്‍, അസ്രാര്‍ ഒ റമൂസ്, പയഗാം ഇ മഷ്രിക്, സബൂറെ അജം, ജാവേദ് നാമ, തജ്ദീദെ ഫിക്രിയാത് ഇസ് ലാം, ദീവാനെ മുഹമ്മദ് ഇഖ്ബാല്‍, ഹംദര്‍ദി ബുള്‍ബുള്‍ എന്നിവ ശ്രദ്ധേയ രചനകളാണ്. റൂമി, അരിസ്‌റ്റോട്ടില്‍, അഹ്മദ് സര്‍ഹിന്ദി, ഗോഥെ, ഫ്രെഡറിക് നിച്ചെ, ഹെന്റി ബെര്‍ഗ്‌സണ്‍, മൗലാനാ മുഹമ്മദ് അലി, തോമസ് വാക്കര്‍ അര്‍നോള്‍ഡ്, ഹേഗല്‍ എന്നിവരുടെ കാവ്യ സാഹിത്യ ജീവിതം ഇഖ്ബാലിനെ ഏറെ സ്വാധീനിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം, മുഹമ്മദ് അലി ജിന്ന, അലി ശരീഅത്തി, ഇസ്രാര്‍ അഹ്മദ്, മൗലാന മൗദൂദി എന്നവര്‍ അദ്ദേഹത്തിനാല്‍ പ്രചോദിതരായവരാണ്. 1938ല്‍ ഏപ്രില്‍ 21നു രാവിലെ 5നാണ് കവിതയുടെ ആ മഹാവിസ്മയ ചെപ്പ് കണ്ണടച്ചത്. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപത്തെ മഖ്ബറയില്‍ നിത്യനിദ്ര കൊള്ളുന്ന ഇഖ്ബാല്‍ എന്ന അനശ്വര കവിയുടെ വരികള്‍ ഇനിയും ഇന്ത്യന്‍ തെരുവുകളെ ത്രസിപ്പിക്കും. കാലം കാത്തിരിക്കുകയാണ്. അവര്‍പാടും. 'ഹിന്ദീ ഹേ ഹം വത്തന് ഹേ ഹിന്ദുസ്ഥാന്‍ ഹമാരാ

ഇന്ത്യയുടെ സൗരഭ്യം : മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി (റ)

ഇന്ത്യയുടെ സൗരഭ്യം : മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി (റ)

..................................................... 

പ്രായാധിക്യമുള്ള ആ മനുഷ്യൻ മദീനയിൽ ചുറ്റിത്തിരിഞ്ഞു നടന്നു,  മദീനയിലെ ഗലികൾ തോറും നടന്ന് തിരുനഗരിയുടെ അന്തരീക്ഷം തന്റെ ദേഹത്ത് സ്വാംശീകരിച്ചു. മദീനയിൽ വീശുന്ന കാറ്റിനോട് ചേർന്ന് നിന്നു, മദീനയിലെ മണൽ തരികളിൽ നഗ്നപാദങ്ങൾ പതിപ്പിച്ചു, മദീനയുടെ സുഗന്ധം ആവോളം ആവാഹിച്ചു. ഒടുവിൽ തന്റെ ജീവിതസാക്ഷാത്കാരമായി എന്നേക്കുമായി മദീനയുടെ മണ്ണിൽ അലിഞ്ഞു ചേർന്നു. ഇന്ത്യ കണ്ട മഹാനായ മുഹദ്ദിസും സൂഫിവര്യനും പ്രബോധകനുമായിരുന്ന ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സകരിയ്യ (റ) യെ കുറിച്ച് എഴുതാനും പറയാനും ഏറെയാണ്.മലയാളികൾക്ക് അപരിചിതനാണ് ഈ മഹാൻ എന്നതാണ് നിർഭാഗ്യകരമായ ഒരു വസ്തുത . 

‌പ്രവാചകാനുരാഗത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായ ഈ മഹാ പണ്ഡിതൻ ഉത്തർപ്രദേശിലെ കാന്തല എന്ന പ്രദേശത്താണ് ജനിച്ചത്. ഹസ്രത്ത് അബൂബക്കർ സിദ്ധീഖ് (റ)  യുടെ സന്താന പരമ്പരയിലാണ് ജനനം, മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്വി എഴുതിയത് കാണുക " മതപരമായും വൈജ്ഞാനികമായും വേരുകളുള്ള കുടുംബത്തിലാണ് ശൈഖ് അവറുകളുടെ ജനനം. കഠിനാധ്വാനവും ദൃഢചിത്തതയും മതബോധവും ഈ കുടുംബത്തെ വേർതിരിച്ചു നിർത്തി. അനേകം ഉന്നത പണ്ഡിതവാര്യന്മാരാൽ സമ്പന്നമായ കുടുംബ പാരമ്പര്യമാണ് ശൈഖിന്റേത്, അദ്ദേഹത്തിന്റെ വലിയുമ്മ കുട്ടികളെ പരിചരിക്കുമ്പോൾ ഖുർആൻ ഖതം ചെയ്ത് തീർക്കാറുണ്ടായിരുന്നു" 

‌മൗലാന മുഹമ്മദ് ഇസ്മായിൽ എന്ന ആത്മജ്ഞാനിയുടെ മകനായിരുന്നു  മൗലന സകരിയ്യ യുടെ പിതാവായ മൗലാനാ മുഹമ്മദ് യഹ്യ. ഇദ്ദേഹത്തിന്റെ സഹോദരനാണ് തബ്ലീഗ് പ്രവർത്തനത്തിന് നാന്ദി കുറിച്ച മൗലാന മുഹമ്മദ് ഇല്യാസ്. മൗലാന യഹ്യ മഹാ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു. പിതാവിൽ നിന്ന് തന്നെയാണ് മൗലാന സകരിയ്യ ഹദീസ് വിജ്ഞാനത്തിന് നാന്ദി കുറിച്ചത്. പിന്നീട് ഗംഗോഹ്,  സഹാരൻപൂർ  തുടങ്ങിയ പ്രദേശങ്ങളിലേക്ക് പഠനാവശ്യാര്ഥം യാത്രതിരിച്ചു. മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി യുടെ ശിഷ്യനും മുരീദുമായി. ഇദ്ദേഹത്തിന്റെ ബദഹുൽ മജ്‌ഹൂദ് എന്ന വിശ്വ പ്രസിദ്ധ ഗ്രന്ധം പൂർത്തീകരിച്ചത്  ശൈഖ് സകരിയ്യയാണ്. 

പിൽക്കാലത്ത് മൗലാന സകരിയ്യ മസാഹിറുൽ ഉലൂമിൽ മുദരിസും ചിശ്തിയ്യ സരണിയിലെ ഖലീഫയും ഗ്രന്ഥകാരനും വിശ്വപ്രസിദ്ധ മുഹദ്ദിസുമായി.മൗലാന സയ്യിദ് അലവി അൽ മാലികി പറയുന്നു " മാലികി മദ്ഹബിന്റെ വിധികളെ കുറിച്ച് ആധികാരിമായി ശൈഖ് സകരിയ്യ (റ) എഴുതിയത് വായിക്കുമ്പോൾ അതിന്റെ കൃത്യതയും ആധികാരികതയും ഞങ്ങൾ മാലികി മദ്ഹബുകാരെ ആശ്ചര്യപ്പെടുത്തി. ശൈഖ് സകരിയ്യയുടെ ഔജസത്തുൽ മസാലിക് വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരു മാലികീ പണ്ഡിതന്റെ രചന ആയാണ് എനിക്ക് തോന്നിയത്. എന്നാൽ ആമുഖത്തിൽ അദ്ദേഹം  ഹനഫി ആണെന്ന് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ് അത് ബോധ്യമായത്.ഞങ്ങൾ മാലികി കൾക്ക് വലിയ അത്ഭുതം തന്നെയാണ് ആ കിതാബ് "  ഇമാം മാലിക്കിന്റെ മുവത്വയുടെ ശറഹ് ആണ് മൗലാന സകരിയ്യ (റ)  രചിച്ച വിശ്വ പ്രസിദ്ധമായ ഈ കിതാബ്. നിരവധി വിഷയങ്ങളിൽ മൗലാന സകരിയ്യയുടെ തൂലിക ചലിച്ചു. വ്യക്തിത്വ സംസ്കരണവും ഹദീസും കച്ചവടവും ത്വരീഖത്തും ശരീഅത്തും ഇദ്ദേഹത്തിന്റെ ബ്രഹത്തായ രചനാ വൈഭവത്തിൽ വിഷയീഭവിച്ചു. ചിശ്തിയ്യ ത്വരീഖത്തിലെ ശൈഖുമാരെ കുറിച്ചുള്ള ബ്രഹത്തായ ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.  ഫളാഇൽ കിതാബുകളുടെ ശ്രംഖല ഏറെ പ്രസിദ്ധമാണ്. മലയാളി ഭവനങ്ങളിൽ സുപരിചിതമായ 'മൻസിൽ' ക്രോഡീകരിച്ചത് മൗലനയാണ്. ഹദീസ് വിഭാഗത്തിൽ തന്നെ 40 നടുത്ത് ഗ്രന്ഥങ്ങൾ മഹാനവറുകൾ എഴുതിയിട്ടുണ്ട്. സ്വഹീഹ് ബുഖാരിയുടെ അധ്യായങ്ങളുടെ പേരുകൾ സംബന്ധിച്ച് മാത്രം 6 വാള്യം ഉള്ള ഗ്രന്ഥമെഴുത്തുകയുണ്ടായി. 

‌പ്രവാചക പ്രേമത്താൽ സൗഭാഗ്യം നിറഞ്ഞ ജീവിതമായിരുന്നു മൗലനയുടേത്. ഹദീസ് പഠിപ്പിക്കുന്നതിനിടയിൽ തിരുദൂതരുടെ വിയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വന്നാൽ അദ്ദേഹം പൊട്ടിക്കരയുമായിരുന്നുവത്രേ. മദീന നഗരിയോട് തീവ്രമായ അഭിനിവേശം വെച്ചു പുലർത്തിയിരുന്നു. അദ്ദേഹം എഴുതിയത് കാണാം "പച്ച ഖുബ്ബ കാണാൻ തുടങ്ങുമ്പോൾ ബഹുമാനാദരവും നബി സല്ലല്ലാഹു അലൈഹിവ സല്ലം  തങ്ങളുടെ ഉന്നത സ്ഥാനത്തെക്കുറിച്ചുള്ള ചിന്തയും ഉണ്ടാവണം . ഈ പരിശുദ്ധ ഖുബ്ബയുടെ അകത്താണ് , എല്ലാ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരായവരും എല്ലാ നബിമാരുടെയും നേതാവും , എല്ലാ മലക്കുകളേക്കാളും ശ്രേഷ്ഠരായവരും ഉള്ളത് എന്ന് മനസ്സിൽ ഓർമ്മിക്കണം. ഈ ഖബർ ശരീഫിന്റെ സ്ഥാനം എല്ലാ സ്ഥലങ്ങളിൽ വെച്ചും ഏറ്റവും ശ്രേഷ്ഠമായതാണ്. നബി തങ്ങളുടെ അനുഗ്രഹീത ശരീരം തൊട്ടിരിക്കുന്ന സ്ഥലം ക അബയെക്കാളും ശ്രേഷ്ഠമായതാണു, അർഷിനേക്കാളും ശ്രേഷ്ഠമായതാണ്, കുർസ്സിയെക്കാളും ശ്രേഷ്ഠമായതാണ്, എന്നല്ല ആകാശഭൂമിയിലുള്ള എല്ലാ സ്ഥലങ്ങളേക്കാളും ശ്രേഷ്ഠമായതാണ്"
  فظاعل الحج 305, 
ഈ കിതാബിൽ മദീനയോടുള്ള അനുരാഗം നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രവാചക ജീവിതത്തിന്റെ നേർചിത്രം ദർശിക്കാവുന്ന മൗലാന സകരിയ്യയുടെ  മറ്റൊരു ഗ്രന്തമാണ് ഖസാഇലെ നബവി,മലയാളത്തിലും ഇത് ലഭ്യമാണ്. 
ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ വിശ്വ പണ്ഡിതൻ മൗലാന അബുൽ ഹസൻ അലി നദ്‌വി ഇദ്ദേഹത്തിന്റെ പ്രവാചകാനുരാഗത്തെ കുറിച്ചും പ്രവാചക നഗരിയോടുള്ള അഭിനിവേശത്തെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 

ഖുർആൻ , ഹദീസ് അധ്യാപനത്തിന് അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ആധ്യാപനത്തിന്റെ ആദ്യ കാലത്ത് മസാഹിറുൽ ഉലൂമിൽ നിന്ന് വാങ്ങിയ തുച്ഛമായ പ്രതിഫലം പിന്നീട് കണക്കു കൂട്ടി സ്ഥാപനത്തിന് തിരിച്ചു കൊടുത്തു. ലാളിത്യത്തോടെയും സൂക്ഷ്മതയോടെയും ജീവിച്ചു പോന്ന ഇദ്ദേഹത്തെ ആത്മീയ വഴിയിൽ അനേകായിരം പേർ ബൈഅത്ത് ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം അനേകം സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിച്ചു പോരുന്നു. ആഘോള പ്രശസ്തരായ ഡോ. മുഹമ്മദ് അലവി അൽ മാലികി, അബുൽ ഫത്താഹ് അബൂ ഗുദ്ധ, ഡോ. മുസ്തഫ സിബാഹി, ഡോ .മുഹമ്മദ് ത്വാഹാ ബറകാത്തി തുടങ്ങിയവരും തന്റെ വിശാലമായ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു. 

അവസാന കാലത്ത് മദീനയിൽ ദർസ് നടത്തിയ ശൈഖ് സകരിയ്യ യെ സൗദി ഗവണ്മെന്റ്  അവിടുത്തെ പൗരത്വം നൽകി ആദരിച്ചു.  1982 ലാണ് ആ ധന്യമായ ജീവിതം പ്രവാചക നഗരിയിൽ അവസാനിച്ചത്. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിനേയും അദ്ദേഹം ദീനിന് നൽകിയ സംഭാവനകളെയും കുറിച്ച് കേരളീയർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.

ഗുഹാനിവാസികളുടെ ഗുഹയുടെ അകവും പുറവും




ഗുഹാനിവാസികളുടെ
ഗുഹയുടെ അകവും പുറവും

വിശുദ്ധ ഖുർആന്റെ
അത്ഭുതങ്ങളിൽ ഒന്നായ ഗുഹാനിവാസികളെ സംബന്ധിച്ചും
അവരുടെ ഗുഹയെ  സംബന്ധിച്ചും
ഒരു ലൈവ് വിശദീകരണം ,
ഗുഹയുടെ അകവും പുറവും ചുറ്റുപാടും വീഡിയോയുടെ സഹായത്താൽ വിശദീകരിക്കുന്നു

മദ്രസ ഓൺലൈൻ ക്ലാസിലൂടെ

നവാസുദ്ദീൻ മന്നാനി കുടവൂർ 

https://youtu.be/ACycJxsLdWY

റമളാനിൽ ചൊല്ലേണ്ട കാര്യങ്ങൾ



 

2022, മാർച്ച് 22, ചൊവ്വാഴ്ച

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു 

✍നവാസുദ്ദീൻ മന്നാനി കുടവൂർ 

ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശൈഖുൽ ഹദീസ് ആയിരുന്ന മർഹും ബീരാൻകുട്ടി ഹസ്റത്ത് അവിടെ പഠിച്ചിരുന്ന ഓരോ വിദ്യാർഥികൾക്കും എല്ലാമെല്ലാമായിരുന്നു. നല്ല ഒരു ഗുണകാംക്ഷയുള്ള അധ്യാപകൻ സ്നേഹനിധിയായ പിതാവ് നേരമ്പോക്ക് പറയുന്ന സുഹൃത്ത് ഉപദേശങ്ങൾ നൽകുന്ന കൗൺസിലർ വേദനകളിൽ സാന്ത്വനിപ്പിക്കുന്ന ആത്മീയ വൈദ്യൻ പ്രശ്നങ്ങൾ സ്വന്തം പ്രശ്‌നമായി ഏറ്റെടുത്തിരുന്ന കരുണാമയനായ ഗുരു അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി വിശേഷണങ്ങളുടെ ഉടമയായിരുന്നു ശൈഖുനാ ശൈഖുൽ ഹദീസ് ബീരാൻ കുട്ടി ഹസ്രത്ത് നവ്വറള്ളാഹു മർഖദഹു.
            ബഹുവന്ദ്യരായ പാനായിക്കുളം അബ്ദുറഹ്മാൻ ഉസ്താദ് അവർകളുടെ ഖലീഫയായി മന്നാനിയ്യയിലെത്തി അതേ റൂമിൽ വസിച്ചു മന്നാനിയ്യയുടെ ജീവനാഡിയായി വർത്തിച്ചു തുല്യതയില്ലാത്ത വ്യക്തിത്വത്തിൽ വിരാചിച്ച് നികത്താനാവാത്ത വിടവും ബാക്കിയാക്കി മുസ്ലിം കൈരളിയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി നൂറ് കണക്കിന് മന്നാനി മാരെ അനാഥരാക്കി കടന്നുപോയ മഹാമനീഷി.

മന്നാനിയ്യയിലെ ഒന്നാം നമ്പർ റൂം നമ്മെ സംബന്ധിച്ചിടത്തോളം ഒരു കൺട്രോൾ റൂംമായിട്ടായിരുന്നു വർത്തിച്ചിരുന്നത്. ആയിരക്കണക്കിന് മന്നാനിമാർ തങ്ങളുടെ നീറുന്ന നൂറ് നൂറ് പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓടിയെത്തുന്ന പ്രിയ ഗുരുവിന്റെ സ്നേഹം നിറഞ്ഞ റൂം.

ബഹുവന്ദ്യരായ ശൈഖുനാ അവർകൾ സ്നേഹത്തിന്റെ നിത്യ വസന്തമായിരുന്നു ശിഷ്യരുടെ മനതാരുകളിൽ എപ്പോഴും സ്നേഹം തുളുമ്പുന്ന ആ ശബ്‌ദവും എളിമയാർന്ന ആ ചിരിയും മായാതെ അലയടിച്ചു കൊണ്ടേയിരിക്കുന്നു.

ഒട്ടുമിക്ക മന്നാനി മാർക്കും പറയാനുണ്ടാവും ഒരായിരം ആശ്വാസ കഥകൾ . എനിക്കും ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട് ജോലി ചെയ്യുമ്പോഴും ജോലി മാറുമ്പോഴും ഉടനെ ഫോണെടുത്ത് വിളിക്കും ശൈഖുനായുടെ നിലപാടും വീക്ഷണവും അറിയുവാൻ . അപ്പോഴവർ അതിന് കൃത്യമായ പരിഹാരങ്ങൾ പറഞ്ഞു കൊടുത്ത് ഫോൺ വക്കും എന്നാൽ അതോടുകൂടി ആ കേസ് വിടുകയല്ല ചെയ്യുന്നത് അത് വീണ്ടും അതിനെക്കുറിച്ച് ചിന്തിച്ച് ആലോചിച്ചു വീണ്ടും ഫോൺ ചെയ്യും അതാണ് ശൈഖുനാ .... എന്ന് പറഞ്ഞാൽ നമ്മുടെ വിഷയം സ്വന്തം വിഷമമായി ഏറ്റെടുത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് .
എനിക്ക് രണ്ടാമത് ഒരു പെൺകുട്ടി ജനിച്ചപ്പോൾ ഞാൻ അവിടത്തെ വിളിച്ചു പറഞ്ഞു "അതും ഒരു പെൺകുട്ടിയാണ് " കാരണം ഞാൻ ഒരാൺ കുട്ടിക്ക് വേണ്ടി വല്ലാതെ കൊതിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു " ആ നീ വിഷമിക്കേണ്ട അല്ലാഹു നിനക്ക് ഒരു ആൺകുട്ടിയെ തരും" അൽഹംദുലില്ല അള്ളാഹു അതുപോലെ ഒരു ആൺകുട്ടിയെ തന്നു . 

ശൈഖുനായുടെ മുന്നിൽ ഏതൊരു വിദ്യാർത്ഥിയും അവന്റെ ഏതൊരു പ്രശ്നവുമായി അവരെ സമീപിച്ചാലും അതിനെ അതേ ഗൗരവത്തിൽ ഏറ്റെടുക്കാൻ കാണിക്കുന്ന ആ സൗമനസ്യവും ലാളിത്യവും ആരെയുംഅമ്പരപ്പിക്കുന്നതായിരുന്നു.ഈയുള്ളവൻ മന്നാനിയ്യയിൽ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ പരിസരം വൃത്തിയാക്കുവാനും ആത്മീയ സംസ്കരണത്തിനും വേണ്ടി ഞങ്ങൾ വിദ്യാർത്ഥികൾ ഒരു കൊച്ചു യൂണിയൻ ഉണ്ടാക്കി അതിന് "അൽ ജിഹാദ് " എന്ന പേരുകൊടുത്തു ശൈഖുനയോട് പറഞ്ഞപ്പോ അവിടുന്ന് സ്വതസിദ്ധ ഭാഷയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങളെക്കൊണ്ട് ജിഹാദൊന്നും നടക്കൂലടാ ....... അങ്ങനെ ഞങ്ങൾ ഒരുപേരിട്ടുതരാൻആവശ്യപ്പെട്ടപ്പോൾ അവിടന്നു "അൽ ഖിദ്മഃ" എന്ന് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഏറെ നാൾ മന്നനിയ്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനങ്ങൾചെയ്യാൻ നമുക്കതിനാൽ സാധിച്ചു. 


എന്റെ സുന്നത്ത് ജാമാഅത്തിന്റെ ആചാര്യൻ 

പരിശുദ്ധ ദീനിന് ഒരു പ്രത്യേകതയുണ്ട്. അത് ഇഫ്റാത്തിന്റേയും തഫ്രീത്തിന്റെയും ഇടയിലാണ് അതിന്റെ ആദർശം സ്ഥിതി ചെയ്യുന്നു എന്നതാണ്. ഈ ആദർശ സങ്കൽപ്പത്തെ ഇത്രകണ്ട് പ്രയോഗ വൽകരിച്ച ഒരു മഹത് ഗുരുവിനെ നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് 
മന്നാനിയ്യയുടെ ചരിത്രത്തിലെ അഭിവാച്യ ഘടകമായിരുന്നു. മഹാനവർകൾ എന്ന് പറയുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ അവർ അവിടന്നു വിട പറയാൻ തുനിഞ്ഞപ്പോൾ ചെയർമാൻ പറയുകയുണ്ടായ യി "മന്നാനിയ്യ പൂട്ടി താക്കോലുമായിട്ട് പോകാൻ " എന്റെ വീക്ഷണത്തിൽ മന്നാനിയ്യക്കൊരു സുവർണകാലഘട്ടമുണ്ടായിരുന്നു. ശൈഖുനാ മൂസകുട്ടി ഹസ്രത്ത് പ്രിൻസിപ്പാളും ശൈഖുന ബീരാൻ കുട്ടി ഹസ്രത്ത് ശൈഖുൽ ഹദീസും മൗലാനാ കെ. പി. അബൂബകർ ഹസ്രത്ത് വൈസ് പ്രിൻസിപ്പളുമായിരുന്ന കാലം. മന്നാനി മാരെ എന്നും സുന്നത്ത് ജമാഅത്തിന്റെ പാശത്തിൽ ഉറപ്പിച്ച് നിർത്തിയത് ശൈഖുൽ ഹദീസവർകളാണ്. എന്തെന്നാൽ കേരളത്തിൽ മറ്റേതൊരു ബിരുദ സ്ഥാപനത്തിനുമില്ലാത്ത ഒരു മഹത്വം മന്നാനിയ്യക്കുണ്ട്. " നാനാത്വത്തിൽ ഏകത്വം അഥവാ " മന്നാനിയ്യ ദക്ഷിണയുടേതാണെങ്കിലും പ്രാസ്ഥാനിക അതിർ വരമ്പുകൾക്കപ്പുറം സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രസ്ഥാന അംഗങ്ങളുടെ ആൾക്കാരും മന്നാനിയ്യയിലുണ്ടായിരുന്നു എന്നതാണ്. ആയതു കൊണ്ട് തന്നെയാണ് ധാരാളം മഹല്ലുകൾ മന്നാനി മാരെ തന്നെ വേണം എന്ന് നിബന്ധനവക്കുന്നത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും
ശൈഖുനാക്കാണ് 
കാരണം അവർകൾ പറയാറുണ്ട്. "എവിടെ ചെന്നാലും അവിടെയുള്ള സുന്നത്ത് ജമാഅത്തിന്റെ സംരംഭവുമായി ചേർന്ന് പ്രവർത്തിക്കണം പുതിയത് ഉണ്ടാകരുത് " ഈ വിശാലമനസ്സാണ് ഇന്നത്തെ പ്രബോധകന് ഒന്നാമതായി ഉണ്ടാകേണ്ടത് .മന്നാനിയയിലേക്ക് വരുന്നവർ തങ്ങളുടെ പ്രസ്താനത്തേയും തങ്ങളുടെ ശൈഖുനായേയും മാത്രം സുന്നികളായിട്ട് മനസ്സിലാക്കിയാണ് വരുന്നത്. അത്തരം കുടുസിത ചിന്തകളെ അമിതത്വത്തിന്റേയും അതി മിതത്വത്തിന്റേയും പാർശ്വഭാഗങ്ങളിൽ നിന്ന് മോചിപ്പിച്ച് സുന്നത്ത് ജമാഅത്തിന്റെ വിശാല മനസ്കതയുടെ ഋജുവായ പാതയിലൂടെ വഴി നടത്തിയത്. ശൈഖുനായുടെ ഹൃദ്യവും സരസവും വശ്യവുമായ ഇടപെടലുകളാണ്. 

         അക്കാലത്ത് ഞാൻ തബ്ലീഗ് ജമാഅത്തിന് പോകുമായിരുന്നു. അതു മനസ്സിലാക്കിയ ശൈഖുനാ വളരെ വ്യക്തമായി അവരുടെ പാളിച്ച കൾ മനസ്സിലാക്കി തന്നു ഒരിക്കൽ പറഞ്ഞു. " ടാ നവാസെ ഒരു സുന്നി തബ്ലീഗ് ഉണ്ടാക്കണമടാ" അതായത് ആ പ്രവർത്തനം തരക്കേടില്ല കുഴപ്പം പ്രവർത്തകരിലാണ് . അവരിൽ ചിലരിലൂടെ കടന്നുവന്ന പിഴച്ച ആദർശങ്ങളിലാണ്. മഹാനർ ലക്ഷണമൊത്തൊരു ദേവ്ബന്തിയും സുന്നിയുമായിരുന്നു. ദേവ്ബന്തികൾ കാഫിറുകളാണ് എന്ന് വിശ്വസിച്ചിരുന്നവർ വരെ മന്നാനിയ്യയിൽ വന്നിരുന്നു. പക്ഷേ മഹാനവർകൾ എന്നെപ്പോലെ ആയിരക്കണക്കിന് മന്നാനിമാരെ അഹ്ലുസുന്നയുടെ വഴിയിൽ ഉറപ്പിച്ചു നിർത്തി. ഞാൻ ഒരിക്കൽ ചോദിച്ചു. എനിക്ക് ശൈഖുന മുതലുള്ള സുന്നത്ത് ജമാഅത്തിന്റെ സനദ് തരണമെന്നപേക്ഷിച്ചു. അങ്ങനെ അവർ സനദ് തന്നു . അവരാണ് എന്റെ സുന്നത്ത് ജമാഅത്തിന്റെ മാർഗദർശിയും ആചാര്യനും 

ശൈഖവർകളുടെഇജാസത്തുകൾ 

ഒട്ടനവധി ഇജാസത്തിന്റെ ഉടമസ്ഥരാണവർ . പ്രധാനമായും ബുഖാരി ഓതിത്തരുമ്പോൾ കർബി ന്റെ ദുആ ഒറ്റക്കും കൂട്ടായും ഇജാസത്ത് നൽകാറുണ്ട്. അതുപോലെ മൂപ്പരുടെ മിക്ക ദുആകളിലും ഖിള്ർ നബിക്ക് ഈ സാൽ ചെയ്യാറുണ്ട്. മറ്റുള്ളവരോട് ഖിള്ർ നബിക്ക് വോണ്ടി എല്ലാ പ്രധാന കാര്യങ്ങൾക്ക് മുമ്പും ഫാത്തിഹ ഓതാൻ നിർദേശിക്കാറുണ്ട്. പ്രത്യേകിച്ചു. ഉറങ്ങുവാൻ നേരം ഒരിക്കൽ ഞാൻ മൂപ്പരോട് പറഞ്ഞു. പലരും കുട്ടികൾക്കും മറ്റും ഒതാൻ കൊണ്ടുത്തരും എന്റെ കയ്യിൽ ഒന്നുമില്ല അപ്പോൾ അവർ സ്വന്തം കൈപടയിൽ ഇജാസത്ത് എഴുതി തന്നു. അൽഹംദുലില്ലാഹ് "അല്ലാന്റെ നിഅമത്ത് പറയണം"
അൽഭുതകരമായ ഫലസിദ്ധിയാണതിന് . അത് തുടങ്ങുന്നത് 
إلي حضرات مشائخ هذه الإجازة 
എന്നാണ് .അതായത് ഇന്ന് അവർക്കും അതിന്റെ ഈസാൽ. കിട്ടി കൊണ്ടിരിക്കുന്നു , അതുപോലെ ഞാൻ പഠിക്കുന്ന കാലത്ത് നാവ് നല്ല കെട്ടുള്ള ആളായിരുന്നു. അവരുടെ സദസിൽ ബുഖാരി വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും അത് പ്രകടമായിരുന്നു. അങ്ങനെയാണ് മഹാനർ 
رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقهوا قولي ربي يسر ولا تعسر ربي زدني علماوحلماوحفظا وعقلا وأدبا كاملا ربي تمم بالخير والسعادة برحمتك يا ارحم الراحمين 
എന്ന ഇജാസത്ത് നൽകി കൊണ്ട് പറഞ്ഞു പത്രം വായിക്കുമ്പോൾ പോലും ഇത് ചൊല്ലണമെന്ന് അതിന് ശേഷമാണ്. എനിക്ക് പ്രസംഗ രംഗത്ത് അൽഭുതകരമായ കുതിച്ചു ചാട്ടമുണ്ടായത് . അന്ന് മുതഅല്ലിം കലാസാഹിത്യ മൽസരത്തിൽ മലയാളം അറബി ളർദു പ്രസംഗത്തിനും ജില്ല വരെ ഫസ്റ്റ് കിട്ടി.ദർസിനിടയിൽ അവർകൾ ഇത് ആവർത്തിച്ചു. ചെയ്യാറുണ്ട് എന്റെടുത്ത് പഠിക്കുന്ന കുട്ടികൾക്കും ശൈഖുനായെ കൊണ്ട് വന്നു ഇജാസത്തു വാങ്ങി കൊടുത്തിരുന്നു. അവർ അതു ചൊല്ലിയിട്ടേ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയുള്ളു. നമ്മുടെ നാട്ടിൽ കരവായി കോണത്ത് ശൈഖവർകൾ ഒരു സ്വലാത്ത് മജ്‌ലിസിന് ഇജാസത്ത് നൽകുകയും വർഷിക ദുആക്ക് അവർ വരുകയും ചെയ്തിരുന്നു. ഇന്ന് ആ മജ്ലിസ് വികസിച്ച് ആ നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ 

 ശൈഖുനാ മരണപ്പെടുന്നതിന് മുമ്പ് നമ്മുടെ ഒരു മന്നാനിയോട് പറഞ്ഞു എനിക്ക് നല്ലൊരു അത്തറ് വേണമല്ലോ. മരിക്കുമ്പോൾ തേക്കുവാൻ അങ്ങനെ അദ്ദേഹം അത് ഒരാളുടെ കയ്യിൽ കൊടുത്തു വിടുകയും അത് കിട്ടി കുറച്ചു ദിവസങ്ങൾക്കുശേഷം മഹാനവർകൾ വഫാത്താകുകയും ചെയ്തു.അതുപോലെ പോലെ എന്റെ മരുമകന് കിതാബ് തുടങ്ങി കൊടുത്തപ്പോൾ അവർ പറഞ്ഞു നീ പറച്ചിറങ്ങുമ്പോൾ ഞങ്ങളൊന്നും ഉണ്ടാവില്ല ദുആ ചെയ്യണം അതുപോലെ സംഭവിച്ചു , 
          ഒരിക്കൽ ഞാൻ പോരേടം മന്നാനിയയിൽ ഇരിക്കുമ്പോൾ അവിടുന്ന് എന്നെ ഫോൺ ചെയ്തു ഞാൻ ആശ്ചര്യത്തോടെ ഫോൺ എടുത്തു. എന്നോട് ചോദിച്ചു കോളേജ് ഒക്കെ എങ്ങനെ പോകുന്നു ഞാൻ പറഞ്ഞു സന്തോഷമാണ് ഹിഫ്ള് മാത്രം കൊണ്ടിരിക്കരുത് കിതാബും കൂടി കൈകാര്യം ചെയ്യണം .അന്നത്തെ ആ സംസാരമാണ് ശൈഖുനായുമായുള്ള അവസാനത്തെ സംസാരം. സുബ്ഹാന ജല്ലജലാലു ഹു ഇന്ന് ഞാനിതെഴുതുമ്പോൾ കോളേജിന്റെ സ്ഥിതി അവിടെ എത്തി നിൽക്കുകയാണ്. പലതും അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ചിലത് ഇനിയും പുലരാനുണ്ട്.

ശൈഖുനാ അനുസ്മരണ വേദി

മഹാനരുടെ സ്മരണാർത്ഥം പോരേടം മന്നാനിയ്യയിൽ എല്ലാ മാസവും അവസാന വ്യാഴാഴ്ച മരണപ്പെട്ട മഹത്തുക്കളെ അനുസ്മരിക്കുകയും അവർക്ക് ഈസാലുസാബും ചെയ്യുന്ന ഒരു വേദിയുണ്ട്. ബഹുവന്ദ്യരായ മുഹമ്മദ് കുട്ടി ഹസ്രത്ത് അവർകളാണ് ആ മജ്ലിസിൽ ചൊല്ലേണ്ട ദിക്റുകൾ ഇജാസത്ത് തന്നത്.

              വന്ദ്യരായ ശൈഖുനാ അവർകൾ സംസാരത്തിന്റെ നിലവാരത്തെ . എപ്പോഴും കാത്ത് സൂഷിക്കുമായിരുന്നു. ക്ളാസ്സിൽ ചില ദർസീ വിഷയങ്ങൾ അവരുടെ മുഖഭാവം കൊണ്ട് മാറും അത് നമ്മോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ദർസെടുക്കുമ്പോൾ കുട്ടികളേട് സഭ്യമല്ലാത്ത തമാശകൾ പറയരുത് .
ശിഷ്യരെ എങ്ങനെ സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും അവർ നമുക്ക് പഠിപ്പിച്ചു തന്നു .അതായത് ഒരോ കുട്ടിക്കും തോന്നും ശൈഖുനാക്ക് എന്നോടാണ് കൂടുതൽ സ്നേഹമെന്നും എന്റെ കാര്യമാണ് കൂടുതൽ പരിഗണിക്കുന്നതെന്നും എളിമയായിരുന്നു അവരുടെ മുഖമുദ്ര. ആർക്കും കടന്നു ചെല്ലാവുന്ന സുതാര്യ വ്യക്തിത്യം . ലാളിത്യം തുളുമ്പുന്ന വസ്ത്രധാരണവും ഭക്ഷണരീതിയും .ഏതൊരു പഠിതാവിനും ഒപ്പിയെടുക്കാനും ജീവിതത്തിൽ പകർത്താനും ധാരാളം മാതൃകകൾ നിറഞ്ഞ ഒരു തുറന്ന പുസ്തകം അതായിരുന്നു ശൈഖുനാ . അവിടത്തെ വിയോഗ വാർത്തയറിയുമ്പോൾ ഞാൻ പോരേടത്താണ് നിയന്ത്രണം വിട്ടുപോയി.... പിന്നെ എന്തു വില കൊടുത്തും അവിടെയെത്തി ഒരു നോക്ക് കാണണമെന്നായി മനസ്സിൽ..,
 അബ്ദു റഹീം മന്നാനി വണ്ടിയുമായെത്തി എല്ലാരും ആകാംശയോടെ അങ്ങോട്ട് നീങ്ങി . റബ്ബിന്റെ അനുഗ്രഹം വന്നു. ജനാസയെടുക്കുന്ന സമയം മാറ്റി. തെക്ക് നിന്ന് പുറപ്പെട്ട ശൈഖുനാടെ മക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആ നല്ല സമൂഹം അർദ്ധരാത്രിവരെ കാത്തിരുന്നു. ചെല്ലുമ്പോൾ പതിനാലാം രാവിലെ പൗരണമി പോലെ പ്രകാശിക്കുന്ന മുഖവുമായി നമ്മെ നാമാക്കിയ സ്നേഹനിധി . ശാന്തമായി ഉറങ്ങുകയാണ്. ആ പുണ്യ നെറ്റിത്തടത്തിൽ ചുംബിച്ചപ്പോഴുഉള്ള ആ സൗരഭ്യം ഇപ്പോഴും മനസ്സിലുണ്ട്. അന്ന് അടക്കിപ്പിരിഞ്ഞിട്ട് കുറച്ചു നാൾ തിരക്കുകൾ മൂലം പോകാൻ കഴിഞ്ഞില്ല അതിനിടയിൽ കോളേജിലെ ടൂർ പ്രോഗ്രാമിനിടയിൽ തഴവ ഉസ്താദ് നേയും റഈസുൽ ഉലമ ഷിഹാബുദ്ദീൻ ഉസ്താതനേയും സിയാറത്ത് ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ സ്വപ്നത്തിൽ അവർ എന്നോട് ചോദിച്ചു. മറ്റുള്ളവരുടെ അടുത്തേ പോകൂ നമ്മളടുത്ത് വരൂല അല്ലേ അതുപോല മറ്റൊരിക്കൽ കോളേജ് കാര്യത്തിൽ വിഷമിച്ചു കിടക്കുമ്പോൾ അവർ വന്നിട്ട് പറഞ്ഞു. വിഷമിക്കണ്ട എല്ലാം ശെരിയാവും എന്ന് . ഇന്ന് ഞാനിതെഴുതിത്തീർക്കുന്നത് ഒരു വിലിയ വിഷമവും പേറി ശൈഖുനായെ സന്ദർശിച്ചു മടങ്ങുന്ന വഴിക്കാണ്. അവിടെ ചെന്ന്. ഏറെ ക്കരഞ്ഞ് ദുആ ചെയ്തപ്പോൾ ജീവിത കാലത്ത് പോയ ഒരു അനുഭൂതിയും സമാധാനവും അല്ലാഹുവേ ജീവിതകാലം മുഴുവൻ ശൈഖുനാടെ കാൽപാട് പിൻതുടർന്ന് മുന്നോട്ട് പോകാനും നാളെ ശൈഖുനായൊടൊപ്പം നിന്റെ ജനനത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ സൗഭാഗ്യം കൊണ്ടനുഗ്രഹിക്കുകയും  ചെയ്യണേ അല്ലാഹ് . ആമീൻ 


ശൈഖുന എൻ.എം യൂസുഫ് ഉസ്താദ്




ശൈഖുന എൻ.എം യൂസുഫ് ഉസ്താദ് അനുസ്മരണം അൽഫിർദൗസ് വാട്സാപ് ഗ്രൂപ്പിൽ നടന്ന അരുമയും പെരുമയും പ്രോഗ്രാമിൽ അൽ ഉസ്താദ് പുല്ലമ്പാറ നാസിറുദ്ദീൻ ബാഖവി നടത്തുന്നു. അൽ ഉസ്താദ് യു.താജുദ്ദീൻ ബാഖവി ആമുഖ പ്രഭാഷണവും മുഹ്സിൻ ഹുദൈബി അനുസ്മരണ ഗാനവും നടത്തുന്നു.


മുഴുവൻ കാണുകയും ഷെയർ ചെയ്യുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥന

https://youtu.be/SE0VQgOGB9Y

മൗലാനാ നജീബ് ഉസ്താദ് നൂറ്റാണ്ടിലെ ഇബ്നു ഹജർ

മൗലാനാ നജീബ് ഉസ്താദ് 
നൂറ്റാണ്ടിലെ ഇബ്നു ഹജർ

وان العلماء هم ورثةالانبياء
----------------------------------------
സത്യ ദീനിനെ വിഭാവനം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ അനന്തിരഗാമികളായി അല്ലാഹു തെരഞ്ഞെടുത്തത് പണ്ഡിതന്മാരെയാണ്.കുഫ്റ്-ബിദ്അത്തിന്റെ കൂരിരുട്ടുകൾക്കിടയിൽ സത്യ ദീനിന്റെ പ്രഭ പരത്താൻ ഉദവി ലഭിച്ച മുവഫ്ഫഖുകളായ ഉലമാക്കൾ എക്കാലത്തുമുണ്ട്.എന്നാൽ വിശ്വാസ-കർമ്മ ശാസ്ത്രങ്ങളിൽ സമുദ്ര സമാനമായ വിഞ്ജന്മാർ വളരെ വിരളമാണ്.നൂറ്റാണ്ടിലെ ആദ്യ-മധ്യ-അവസാന കാലങ്ങളിൽ ഇമാം അശ്അരിയായും ഇമാം ഇബ്നു ഹജറായും ജ്വലിച്ചു നിൽക്കുന്നതും ഇവർ തന്നെ.ഒരു നൂറ്റാണ്ടിനിപ്പുറത്തെ കേരളീയ ചരിത്രത്തിൽ ഈ സ്ഥാനത്ത് തിളങ്ങി നിന്നത് താജുൽ ഉലമ ഖുദ് വത്തുൽ മുഹഖിഖീൻ ശൈഖുനാ സ്വദഖത്തുല്ല മൗലവി(ഖു.സി)യും ശംസുൽ ഉലമാ കീഴന ഓറു(ഖു.സി)മാണ്.ഈ ഗുരു മഹത്തുക്കൾക്ക് ശേഷം ഈ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് അവരുടെ ഇഷ്ട ശിഷ്യരും പിൻഗാമിയുമായ ബഹുവന്ദ്യ മൗലാനയാണ്.'സുന്നി കൈരളിയുടെ ആധികാരിക ശബ്ദ'മെന്ന് സംഘടനാ ഭേദമന്യേ ഉലമാ സമൂഹം വാഴ്ത്തിയ ഈ മഹാന് തുല്യമായി ഒരു പണ്ഡിതൻ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത.അഹ്ലുസ്സുന്ന:യുടെ കാവൽഭടനും പാണ്ഡിത്യ ലോകത്തെഅതുല്യ പ്രതിഭയുമായ മഹാനരെ വരച്ചോ വർണ്ണിച്ചോ തീർക്കാൻ സാധ്യമല്ലെങ്കിലും ഒരൽപ്പം പരിചയപ്പെടാം.ഇൻശാ അല്ലാഹ്.
------------------------------------------

▪▫▪▫▪▫▪▫▪
*നുസ്രത്തിന്റെ കാര്യങ്ങളൊക്കെ ഈ കുട്ടി നോക്കിക്കോളും-
താജുൽ ഉലമ സ്വദഖത്തുല്ല മൗലവി (ന: മ )
------------------------------------------------
'ഫിറാസത്ത്' കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ശൈഖുനാ താജുൽ ഉലമ അവർകൾ മൗലാനാ യെ കുറിച്ച് തന്റെ വീട്ടുകാരോട് പറഞ്ഞ വാക്കാണ് മുകളിലുദ്ധരിച്ചത്.ആ വാക്ക് പുലരുക തന്നെ ചെയ്തു.മൂന്നര പതിറ്റാണ്ടോളമായി നുസ്രത്തുൽ അനാം മാസിക യെയും രണ്ടര പതിറ്റാണ്ടിലേറെയായി ബുൽബുൽ മാസിക യെയും വളർത്തുന്നതിനു പിന്നിൽ ആ തിരു കരങ്ങളാണ്.ചോദ്യോത്തരം,പത്രാധിപക്കുറിപ്പ്,ഫിഖ്ഹ്,ഹദീസ്,വഹ്ഹാബിസം തുടങ്ങി ഗഹനവും പഠനാർഹവുമായ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് മൗലാനയാണ്.ആദ്യ കാലങ്ങളിൽ ശൈഖുൽ ഉലമാ എൻ.കെ ഉസ്താദും കൂട്ടുണ്ടായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.നുസ്രത്തിനും ബുൽബുലിനും വർത്തമാന കാലത്തെ ആധികാരികതക്ക് കാരണം മൗലാനാ എന്ന വിജ്ഞാന സമുദ്രം മാത്രമാണ്.അവിടുത്തെ കരസ്പർശമില്ലാതെ ഇവ പ്രസിദ്ധീകരിക്കേണ്ടി വന്നപ്പോൾ അതിന്റെ വേദന സമൂഹം പങ്ക് വെച്ചതാണ്.
ചുരുക്കത്തിൽ താജുൽ ഉലമയുടെ വാക്ക് അന്വർത്ഥമാക്കും വിധം നുസ്രത്തുൽ അനാമിനെയും ശൈഖുനാക്ക് ശേഷം പിറവി കൊണ്ട ബുൽബുലിനെയും ബഹുവന്ദ്യ മൗലാനാ കുറ്റമറ്റ രീതിയിൽ മുന്നോട്ട് നയിക്കുകയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
عليك الفقه....
-----------------------------------------
നമ്മുടെ മദ്ഹബിന്റെ ഇമാമും ഖുത്വുബുമായ ശാഫിഈ(റ)ന്റെ വീഥിയാണ് ഗവേഷണ ധാരയിൽ മികച്ച് നിൽക്കുന്നത്.മഹാനർ ക്രോഡീകരിച്ച നിയമസംഹിതയുടെ സംരക്ഷകരായി എക്കാലത്തും പണ്ഡിതശ്രേഷ്ഠർ ഉണ്ടായിട്ടുണ്ട്.വർത്തമാന കാലത്തെ ശാഫിഈ മദ്ഹബിന്റെ കാവൽഭടനാണ് ബഹുവന്ദ്യ മൗലാനാ.ഇമാം ശാഫിഈ എന്ന ഫഖീഹിന്റെ ചരിത്രത്തിന് സമാനമായ ഒരു സംഭവം മൗലാനായുടെ ചരിത്രത്തിലും കാണാൻ സാധിക്കും.നല്ലൊരു കവി കൂടിയായ ഇമാമവർകൾ പദ്യമാലപിക്കാറുണ്ടായിരുന്നു.തദവസരത്തിൽ 'ഫിഖ്ഹ് പിടിക്കാൻ'നിർദേശമുണ്ടായി.ഇതേ പ്രകൃതിയുളള മൗലാനയോട് 'നീ പ്രസംഗിച്ചാൽ മതി'യെന്ന് തന്റെ മാർഗദർശിയായ ശൈഖുനാ താജുൽ ഉലമാ നിർദേശിക്കുകയായിരുന്നു.ഇമാം ശാഫിഈ എന്ന മുജദ്ദിദിന്റെ വീക്ഷണങ്ങൾ സംരക്ഷിക്കാൻ അല്ലാഹു നിയോഗിച്ച ഈ നൂറ്റാണ്ടിലെ മുജദ്ദിദായ(പരിഷ്കർത്താവ്)മൗലാനക്കും ഇമാമവർകളോട് സമാനമായ ചരിത്രം റബ്ബ് തെരഞ്ഞെടുത്തതായേക്കാം.ഞങ്ങളുടെ ആശ നീ പുലർത്തണേ നാഥാ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
അസാധാരണ മനുഷ്യൻ-
ശംസുൽ ഉലമാ കീഴന ഓർ(ന:മ)
------------------------------------------
ബഹുവന്ദ്യരായ ശംസുൽ ഉലമാ കീഴന ഓർ (ഖു.സി)മൗലാനാ യെ കുറിച്ച് പറഞ്ഞ വാക്കാണ് خارق العادة (പതിവിനെ കീറുന്നയാൾ അഥവാ അസാധാരണ മനുഷ്യൻ).സബ്ഖിൽ മൗലാനാ യെ സംബന്ധിച്ച് പ്രതിപാദിക്കുമ്പോൾ അവിടുന്ന് വിരലുകൾ മടക്കി മൂപ്പരെ വിശേഷണങ്ങൾ പറയുമത്രെ.'എന്തെല്ലാം ചെയ്യുന്നു.!ദർസ് നടത്തുന്നു,പ്രസംഗിക്കുന്നു,എഴുതുന്നു.....നജീബിന്റെ കാര്യം അജീബാണ്.
നോക്കൂ,മഹാനായ ശംസുൽ ഉലമാ ഓർ ഒരു പക്ഷെ തന്റെ ഗുരുവര്യരല്ലാത്ത മറ്റൊരാളെയും ഇത്രയധികം മദ്ഹ് ചെയ്ത് കാണില്ല.മൗലാനാ എന്ന മഹാമനീഷിയെ കുറിച്ച് ആരാണ് അത്ഭുതപ്പെടാത്തത്..!മഹാനരെ പോലെ എല്ലാ കഴിവും സമ്മേളിച്ച ഒരു പണ്ഡിതൻ വർത്തമാന കാലത്ത് ഇല്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിപരമല്ല.അധ്വാനിച്ചെടുക്കാൻ പറ്റാത്ത വിധം അല്ലാഹു ഓശാരമായി കനിഞ്ഞു നൽകിയതാണ് അവിടുത്തെ സിദ്ധികൾ.ഒരുപാട് കാലം ആ തണൽ റബ്ബ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ആ കുട്ടി ഒരു മുസ്ല്യാരാണ്-ശംസുൽ ഉലമാ 
-----------------------------------------
ശൈഖുനാ താജുൽ ഉലമാ നാദാപുരത്ത് വന്നപ്പോൾ കൂടെ മൗലാനാ യുമുണ്ടായിരുന്നു.ശംസുൽ ഉലമായും താജുൽ ഉലമായും തമ്മിലുള്ള സംഭാഷണം എഴുതി എടുക്കുകയായിരുന്നുവത്രേ മഹാനർ.അവർ പോയതിനു ശേഷം ശംസുൽ ഉലമ പറഞ്ഞു.'ആ കുട്ടി ഒരു മുസ്ല്യാരാണ്'.
'മുസ്ല്യാർ ആരാണെന്ന് അളക്കാനുളള അളവ് കോൽ തന്റെ കയ്യിലുണ്ടെന്ന്' മൊഴിഞ്ഞ ഓറുടെ തിരുനാവിലൂടെയാണ് കുട്ടിയായ മൗലാനയെ കുറിച്ച് 'മുസ്ല്യാർ'എന്ന് പറഞ്ഞെന്നോർക്കണം.മറ്റൊരിക്കൽ ഓർ പറഞ്ഞത് 'ചെറിയോൻ നല്ല ജോറുണ്ട്'എന്നാണ്.
മാസത്തിലൊരിക്കൽ മൗലാനാ നാദാപുരത്ത് വന്നാൽ മറ്റുള്ളവർക്കൊന്നും ഓറുടെ അടുക്കൽ പ്രവേശനമില്ല.'ഇന്ന് നജീബ് വന്നിട്ടുണ്ട് സബ്ഖൊക്കെ മുടക്കാണ്'എന്ന് ഓർ പറയും.വളരെ കാലം ഓറുടെ അടുത്ത് ഓതി പഠിച്ച ശിഷ്യരേക്കാൾ കൂടുതൽ അറിവ് ശംസുൽ ഉലമയിൽ നിന്ന് കരസ്ഥമാക്കാൻ മൗലാനക്ക് സാധിച്ചുവെന്നത് മഹാനരുടെ പ്രത്യേകതയാണ്.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ആഖിറത്തിലേക്കുളള രക്ഷകർ-ശൈഖുനാ അലവി ഉസ്താദ് (ന:മ)
-----------------------------------------
ബഹുവന്ദ്യ മൗലാനായുടെ കാര്യവീര്യത്തിന്റെ കാതലായ ഗുരുനാഥൻ ശൈഖുനാ കെ അലവി ഉസ്താദ് (ഖു.സി)യുടെ വാക്കുകൾ ഇങ്ങനെ:എനിക്ക് ദർസ് ജീവിതം നടത്തി മുതലായത് നജീബിനെ കൊണ്ടാണ്.എന്റെ ആഖിറം രക്ഷപ്പെടാൻ നജീബിനെ കിട്ടിയല്ലോ.
നോക്കൂ, ലോക ചരിത്രത്തിൽ ഏതൊരു ഗുരുവാണ് തന്റെ ശിഷ്യനെ കുറിച്ച് ആഖിറത്തിലേക്കുളള മുതൽകൂട്ടെന്ന് വിശേഷിപ്പിച്ചിട്ടുണ്ടാവുക..!
കാലങ്ങളായി ദർസ് നടത്തിയതിന്റെ ഫലമായി കാര്യമായ ഒരു ശിഷ്യനെങ്കിലുമുണ്ടോ എന്ന് ചോദിക്കപ്പെട്ടപ്പോൾ മൗലാനയെ കാണിച്ചു കൊടുക്കുകയാണ് ശൈഖുനാ അലവി ഉസ്താദ് ചെയ്തത്.ഗുരുമഹത്തുക്കൾ പോലും വാഴ്ത്തിയ ഈ മഹാമനീഷിയുടെ കാൽപ്പാടുകൾ നമുക്ക് പിന്തുടരാം.നാഥൻ തൗഫീഖ് നൽകട്ടേ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
ഇൽമിന്റെ വൻ വൃക്ഷം-ഇ.കെ
-----------------------------------------
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല ജന.സെക്രട്ടറിയും കുശാഗ്രബുദ്ധി ശാലിയുമായ ബഹു.ഇ.കെ.അബൂബക്കർ മുസ്ല്യാർ ബഹുവന്ദ്യ മൗലാനായെ വിശേഷിപ്പിച്ചത് 'വളർന്നു വരുന്ന ഇൽമിന്റെ വൻ വൃക്ഷം'എന്നാണ്.
സ്പീക്കർ ഖുതുബയുടെ വിഷയത്തിൽ ഖണ്ഡനമണ്ഡനങ്ങൾ നടക്കുന്ന കാലം.സംസ്ഥാന:ക്ക് മറുപടി പറയാൻ ഇ.കെയെ തന്റെ സംഘടനക്കാർ സമീപിച്ചു.ആരാണ് പ്രസംഗിച്ചതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ നജീബ് മൗലവിയാണെന്ന് പറഞ്ഞു.ഉടനെ ബഹു.ഇ.കെയുടെ പ്രതികരണം ഇങ്ങനെ:നജീബാണെങ്കിൽ സൂക്ഷിക്കണേ...
തന്റെ എതിർ സംഘടനയിലുള്ള തന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞ ഒരാളെ കുറിച്ചാണ് ബഹു.ഇ.കെ മദ്ഹ് ചെയ്യുന്നതെന്നോർക്കുമ്പോൾ നമ്മുടെ അഭിവന്ദ്യ മൗലാനായുടെ സ്ഥാനമെത്രയാണ്.!നമുക്കഭിമാനിക്കാം അർഹതയില്ലെങ്കിലും ആ ഓരംപറ്റി ജീവിക്കാൻ കഴിഞ്ഞതിൽ.അല്ലാഹു നിലനിർത്തട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
പാരമ്പര്യ പാതയുടെ കാവൽക്കാരൻ-ശൈഖുനാ പുല്ലൂർ ഉസ്താദ് 
-----------------------------------------
ഈയ്യിടെ വഫാത്തായ പ്രഗത്ഭ മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ പുല്ലൂർ ഉസ്താദിന്റെ(ന:മ)വാക്കുകൾ ഇങ്ങനെ:"നജീബ് മൗലവി മലകൾക്കു നേരെ കല്ലെറിയുകയാണ്.പലരാജാക്കന്മാരും തുണിയുടുത്തിട്ടില്ലെന്ന് വിളിച്ചു പറയുകയാണ്.മൂപ്പരൊരു ആൺകുട്ടിയാണ്.ഓരോ കാലത്തും അല്ലാഹു അവന്റെ ദീൻസംരക്ഷണത്തിനു ഓരോരുത്തരെ നിയോഗിക്കും.ഇപ്പോളത് അദ്ദേഹമാണ്.കിതാബ് തിരിയുന്നവർക്ക് മൂപ്പരെ അവഗണിക്കാനാവില്ല.പാരമ്പര്യ പാതയുടെ കാവൽക്കാരനാണദ്ധേഹം.അല്ലാഹു മൂപ്പരെ സഹായിക്കും".
എത്ര കൃത്യമായ വിവരണം.കേരളത്തിന്റെ മഹല്ലുകളിൽ ഭിന്നിപ്പിന്റെ വിത്ത് പാകിയ ഭൂരിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത് ആ മഹാനുഭാവനല്ലെ.ആരോഗ്യം പോലും മറന്നു കൊണ്ടുള്ള ഇഖ്ലാസിലധിഷ്ഠിതമായ ആ പ്രസംഗങ്ങളുടെ നേട്ടങ്ങളാണ് സമൂഹം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.അഹ്ലുസ്സുന്നയുടെ യഥാർത്ഥ ആശയാദർശങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഈ പണ്ഡിത ശബ്ദം തന്നെയാണ് 'പാരമ്പര്യ പാതയുടെ കാവൽക്കാരൻ'.അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 
------------------------------------------

▪▫▪▫▪▫▪▫▪
നജീബ് മൗലവി നേതൃത്വം നൽകാത്ത ഒരു മേഖലയും ദീനിലില്ല-പൊന്നുരുന്നി ഉസ്താദ് 
------------------------------------------
വണ്ടൂർ ജാമിഅ:യുടെ സനദ് ദാന സമ്മേളനത്തിൽ പൊന്നുരുന്നി കുഞ്ഞു മുഹമ്മദ് മുസ്ല്യാർ പറഞ്ഞ വാക്കാണ് മേലുദ്ധരിച്ചത്.ശരിയാണ്,ബഹുവന്ദ്യ മൗലാനാ അവർകൾ നേതൃത്വം നൽകാത്ത ഏത് മേഖലയാണ് ദീനിലുളളത്.!
പണ്ഡിതൻ,മുദരിസ്,പ്രഭാഷകൻ,ഗ്രന്ഥകാരൻ,എഴുത്തുകാരൻ,മുഫ്തി,ഖാളി,പ്രിൻസിപ്പാൾ,സംഘാടകൻ,സാഹിത്യകാരൻ....തുടങ്ങിയ എല്ലാ വിശേഷണങ്ങളും മികച്ച രീതിയിൽ ചാർത്താൻ പറ്റുന്ന ഏക വ്യക്തിത്വമാണ് മഹാനർ.സംഘടനാ സങ്കുചിതത്വമുളളവർ പോലും 'മത വൈഞ്ജാനിക വിധിന്യായ കോടതിയിലെ അവസാന വാക്കെ'ന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നത് സമൂഹത്തിൽ ബഹുവന്ദ്യർക്കുളള അംഗീകാരമാണ് വിളിച്ചറിയിക്കുന്നത്.അല്ലാഹു ആ തണൽ മരം ഒരുപാട് കാലം നിലനിർത്തട്ടെ.ആമീൻ 
-----------------------------------------

▪▫▪▫▪▫▪▫▪
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചവരാണ് ഇമാം ഇബ്നു ഹജർ(റ).ശാഫിഈ ഫിഖ്ഹിലെ അഗ്രഗണ്യരായ മഹാനർക്ക് തുല്യമായൊരാൾ സമകാലികരിലോ ശേഷമുള്ള കാലക്കാരിലോ ഇല്ലെന്നത് തന്നെയാണ് അവിടുത്തെ സവിശേഷത.തദ് രീസിലും ഗ്രന്ഥ രചനയിലും ഫത്വ് വ നൽകിയും സമയം ചെലവഴിച്ച മഹാനർ പണ്ഡിത-പാമരന്മാരുടെ ആശ്രയവും അവലംബവുമാണ്.കർമ്മ ശാസ്ത്ര വിഷയങ്ങളിൽ നാം മുന്തിക്കുന്നത് മഹാനരുടെ പ്രസിദ്ധമായ തുഹ്ഫയാണ്.പതിനൊന്ന് മാസത്തിനുള്ളിൽ വിരചിതമായ പത്ത് വാള്യങ്ങളുളള ഈ മഹാ ഗ്രന്ഥത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിലും കുരുക്കഴിക്കുന്നതിലും വർത്തമാന കാലത്തെ വലിയ പണ്ഡിതന്മാർ പോലും കുഴങ്ങുന്നു.
*ഇവിടെയാണ് ബഹുവന്ദ്യ മൗലാനാ വിത്യസ്തമാകുന്നത്.കേരളത്തിലെ വിവിധ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ പോലും കെട്ടുപിണഞ്ഞ വിഷയങ്ങളിൽ മൗലാനായെ ആശ്രയിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.മാത്രമല്ല,"മൗലാനാ എന്ത് പറയുന്നുവോ അത് ഹഖ്ഖാണെന്ന്"പ്രതിയോഗികൾ പോലും സമ്മതിക്കുന്ന പരമാർത്ഥമാണ്.
കേരളീയന്തരീക്ഷത്തെ കലുഷിതമാക്കിയ എത്രയെത്ര വിവാദങ്ങളാണ് മഹാനരുടെ ഇടപെടലുകൾ കൊണ്ട് കെട്ടണഞ്ഞത്.സമുദായ നേതാക്കൾക്കെല്ലാം വിഷയങ്ങളുടെ ഗൗരവവും ദീനിനേൽക്കുന്ന ഭവിഷ്യത്തുകളും തര്യപ്പെടുത്തി കൊടുത്തത് മഹാനരല്ലെ.
ചുരുക്കത്തിൽ നിലവിലുള്ള ഉലമാക്കളിൽ ഏറ്റവും വലിയ വിഞ്ജാന സമുദ്രമായ നമ്മുടെ അഭിവന്ദ്യ മൗലാനായെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇബ്നു ഹജർ' എന്ന് വിശേഷിപ്പിക്കാമെന്ന് മാത്രമല്ല,അത് അതിശയോക്തിപരവുമല്ല .സത്യ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി അല്ലാഹു കനിഞ്ഞു നൽകിയ ഈ മഹാ പണ്ഡിതന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ 

*മുഹമ്മദ് തച്ചറക്കൽ വാണിമേൽ*

 അല്‍ മവാഹിബുല്‍ ജലിയ്യ: ഔന്നത്യത്തിന്റെ ജ്വാലമുഖം

 അല്‍ മവാഹിബുല്‍ ജലിയ്യ: ഔന്നത്യത്തിന്റെ ജ്വാലമുഖം


ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയില്‍പ്പെട്ട കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന കുഗ്രാമം പ്രസിദ്ധമാവുന്നത് ആ ഗ്രാമത്തിന്റെ പേര് തന്റെ അപരാഭിധാനമാക്കിയ പണ്ഡിതവര്യനായിരുന്ന മുഹമ്മദ് കുഞ്ഞ് മൗലവിയിലൂടെയാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തന്മയത്വം വാര്‍ന്നുപോകാതെ അദ്ദേഹം രചിച്ച കാവ്യഗ്രന്ഥമാണ് അല്‍മവാഹിബുല്‍ ജലിയ്യ. മൗലികമായി കൃതിയും അതിന്റെ ശൈലിയും അദ്ദേഹത്തിന്റേതു സ്വന്തമാണ്. പേര് സൂചിപ്പിക്കും പോലെ മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ജ്വാലാമുഖമാണീ നിസ്തുല ഗ്രന്ഥം. ഫിഖ്ഹ്, അഖീദഃ, തസ്വവ്വുഫ് എന്നിവക്ക് പുറമെ ചരിത്രവും ഫിലോസഫിയും അഹ്കാമുകളും ഉള്‍കൊള്ളുന്നുവെന്ന അപാരമായ പ്രത്യേകത ഇതിനുണ്ട്. മൗലവി ആമുഖത്തില്‍ പാടുന്നത് കാണുക:

 

ഫിഖ്ഹും അഖീദഃ തസ്വവ്വുഫും പല തത്വവും ഉള്‍കൊണ്ടതാണിത് മാത്രമല്ല ചരിത്രവും ഇതിലുള്ള ചിലചില ഹുകുമുകള്‍ എതിലുണ്ട് അതിനുള്ള ദാഹം തീര്‍ക്കലും ഇതിലുണ്ട് അറബിയില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ അക്കം കൊടുത്തതിനര്‍ത്ഥവും വിവരിച്ചതാ റജസിന്റെ രീതിയിലാണ് പോക്കിതിനുള്ളത് ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത്’ മുന്‍സൂചിപ്പിക്കപ്പെട്ട കൊല്ലം ജില്ലയിലെ തഴവാ ഗ്രാമത്തില്‍ 1921 ന് അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി അദ്ദേഹം ജനിച്ചു. 1999 ജൂണ്‍ 13 നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഇത്രമാത്രമാണ് 'അല്‍മവാഹിബി'ല്‍’ പറഞ്ഞുകാണുന്നത്. ഇത് ഈ ഗ്രന്ഥത്തിന്റെ മാറ്റിനെ അങ്ങേയറ്റം ഇടിവുതട്ടിക്കുന്നതായിട്ടുണ്ട്. വിദ്യാഭ്യാസം,  മറ്റു പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥങ്ങള്‍, ത്വരീഖത്ത് പോലെയുള്ള വിവരങ്ങള്‍ ഗ്രന്ഥത്തില്‍ എവിടെയും കൊടുത്തിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ തന്നെയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സഅദുദ്ദീന്‍ മൗലവി (ഫൗസിയ മന്‍സില്‍, എസ്.ആര്‍.പി. മാര്‍ക്കറ്റ്, കരുനാഗപ്പള്ളി)യുടെ സ്വന്തം പ്രസാധനവിലാസത്തില്‍ കോട്ടയത്തുള്ള പ്രീമിയര്‍ ഓഫ്‌സെറ്റ് പ്രസ്സിലാണ് ഈ കൃതി അച്ചടിച്ചിരിക്കുന്നത്. അതിലും പ്രസാധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ചേര്‍ത്തിട്ടില്ല. ഈ രണ്ടു കുറവുകളും മനോഹരമായ ഈ പുസ്തകത്തിന്റെ ഗാംഭീര്യതയെ നശിപ്പിച്ചിരിക്കുന്നു. കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്ത് ഗ്രന്ഥകാരന്റെ ബയോഗ്രഫി സഹിതം പുസ്തകം ഇനിയും നന്നാക്കി പുറത്തിറക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.

 

ലഭ്യമായ വിവരങ്ങളനുസരിച്ച് തഴവാ മൗലവി 1950കളിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സൂചിപ്പിക്കുന്നു. കാരണം, ഏതാണ്ട് ആ കാലം തൊട്ടു തന്നെയാണ് അഥവാ തൊടിയൂര്‍ മൗലവിയുടെ ബാല്യകാലത്തിലാണ് ഇതിലുള്ള ഈരടികള്‍ വളരെയധികം പ്രചാരത്തില്‍ വന്നതും വ്യാപകമായി മത പ്രസംഗ രാവുകളിലും മദ്രസാ പരിപാടികളിലും തെക്കന്‍കേരളത്തില്‍ ഇത് ആലപിച്ചിരുന്നതും. ആദ്യപ്രതികള്‍ സ്വന്തം കൈപ്പടയില്‍ അറബിമലയാളത്തില്‍ മൗലവി തന്നെ എഴുതി പ്രചരിപ്പിക്കുകയാണ് ചെയ്തിരുന്നത്. അതേസമയം തന്നെ തഴവാമൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ “'അന്നസീമി'ല്‍ അത്  കൂടെക്കൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്ന് തൊടിയൂര്‍ മൗലവി പറയുന്നു. 1970- കളിലെപ്പോഴോ അതില്‍ കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും തഴവാ മൗലവി തന്നെ സ്വയം നടത്തി തഴവയിലെ വീണ പ്രസ്സില്‍ നിന്ന് കല്ലച്ചില്‍ പ്രിന്റ് ചെയ്ത് ഇറക്കിയെന്നും അദ്ദേഹം  സൂചിപ്പിക്കുന്നു.

 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ ഗ്രാമത്തില്‍ 1921 ആഗസ്ത് 10-ന് പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി ജനിച്ചു എന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തയ്യാര്‍ ചെയ്ത സുവനീറില്‍ കാണുന്നുണ്ട്. തഴയോലകളുടെ സമൃദ്ധിപെരുകിയ സ്ഥലമായതിനാല്‍ കിട്ടിയ ആ പ്രദേശത്തിന്റെ നാമമായ തഴവാ എന്ന പേര് പിന്നീട് ഈ മഹാപണ്ഡിതന്റെ പേരിലാണ് പ്രോജ്ജ്വലിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്‌ലിയാര്‍, കോടഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ആത്മീയഗുരുത്വം തഴവായിലെ മാര്‍ക്കറ്റിനടുത്ത തൈക്കാവില്‍ വെച്ചുതന്നെ സ്വപുത്രന് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് പരിശ്രമിച്ചു. അതിനു ശേഷം കായംകുളം ഹസനിയ്യയുടെ പ്രിന്‍സിപ്പാളായി ശൈഖുനാ ആമക്കാട് തഖിയുദ്ദീന്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അവര്‍കള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് തഴവാഗ്രാമത്തില്‍ നിന്നും നിത്യവും അദ്ദേഹം സൈക്കിള്‍ ചവിട്ടി കായംകുളത്തേക്കു പോകാന്‍ തുടങ്ങി. ദക്ഷിണകേരളത്തിലെ ദീനീവിജ്ഞാനത്തിന്റെ രാജപാതയായി പിന്നീട് ആ സൈക്കിള്‍ പാടുവീണ വഴികള്‍ ധന്യമായിത്തീര്‍ന്നു.

 

ഖാദിരിയ്യ, ശാദുലിയ്യ എന്നിങ്ങനെ അഞ്ച് ആധികാരിക ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു അദ്ദേഹം. സംഗീതം തുളുമ്പുന്ന കാവ്യഭാഷയിലായിരുന്നു  ധാരാളം അനുവാചകരെ ഉദ്ഗ്രഥിച്ച പ്രഭാഷണമത്രയും.

 

'അല്‍മവാഹിബുല്‍ ജലിയ്യ'യെന്ന പ്രസിദ്ധകൃതിക്കു പുറമെ ബദ്‌രീങ്ങളെ തവസ്സുല്‍ ചെയ്തുകൊണ്ടുള്ള “ബിസ്മിസ്സലാമില്ലാഹി നദ്ഊ റബ്ബനാ’ എന്നു തുടങ്ങുന്ന ദുആ ബൈത്തും, മള്ഹറുല്‍ അതമ്മ് ബി ബര്‍സഖില്‍ അഹമ്മി എന്ന അറബി മൗലിദ് ഗ്രന്ഥവും, മസ്‌ലകുല്‍ ആബിദീന്‍ (വിര്‍ദുകളും അവയുടെ അര്‍ത്ഥങ്ങളും), മനാഖിബ് ഹസനിബ്‌നില്‍ അലിയ്യി കരുനാഗപ്പള്ളി, നിബ്‌റാസുല്‍ അലിയ്യി ഫീ മനാഖിബില്‍ ജോനകപ്പുറം എന്നിവയുമൊക്കെ അദ്ദേഹം രചിച്ച പ്രധാന കൃതികളാണ്. 1999 ജൂണ്‍ 13-നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം.

 

കരീം തൊടിയൂര്‍ എന്ന വ്യക്തി സംഗീതമില്ലാതെ വളരെ ശാന്തഗംഭീരവും രാഗസുന്ദരവുമായ ശൈലിയില്‍ തനിമ ചോരാതെ മവാഹിബുല്‍ ജലിയ്യ ആലപിച്ചത് മനോരമ മ്യൂസിക് എറണാകുളം 1999-ല്‍ പുറത്തിറക്കിയിരുന്നു. മൗലവിയുടെ പുത്രനായ അബ്ദുസ്സലാം മൗലവി പിതാവിന്റെ ഗ്രന്ഥങ്ങളുടെ സമുജ്ജ്വല വ്യാഖ്യാതാവും ഉള്‍സാരങ്ങളെ പ്രതിപാദിക്കാന്‍ കഴിവുറ്റവനുമാണ്. 141 വിഷയങ്ങളിലായി 9699 ഈരടികളാണ് ഇതിലുള്ളത്. ചൊല്ലി രസിക്കാനും ഹൃദിസ്ഥമാക്കാനും വേണ്ടി അതീവലളിതമായ മലയാള ശൈലിയില്‍ അറബിസൂചകങ്ങള്‍ ഇടകലര്‍ത്തിയാണ് ഇത് രചിച്ചിരിക്കുന്നത്. അറബി പദങ്ങള്‍ ഇടകലരുന്നതിന് താഴെ നമ്പറിട്ട് അര്‍ത്ഥവും സൂചനയും നല്കിയിട്ടുണ്ട്. പലപ്പോഴും വളരെ വിശാലമായ ഇസ്‌ലാമിക ഗ്രന്ഥലോകത്തിലേക്കുള്ള വിഷയ സൂചീ ഗ്രന്ഥമായിട്ടാണ് ഇത് അനുഭവപ്പെടാറുള്ളത്. പല കാര്യങ്ങളും ഉദ്ധരിക്കുമ്പോള്‍ ഗ്രന്ഥത്തിന്റെ പേര്, ഗ്രന്ഥകാരന്‍, കടമെടുക്കുന്ന വിഷയത്തിന്റെ പേജ് നമ്പര്‍ എന്നിവ പദ്യരൂപത്തില്‍ തന്നെ മൗലവി ചേര്‍ത്തിട്ടുണ്ട്. ഉദാഹരണം നോക്കുക.

 

വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. അപാരജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്:

 

ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (അല്‍ മവാഹിബുല്‍ ജലിയ്യ, ഇല്‍മിന്റെ ശ്രേഷ്ഠത,പേജ്-282) ദക്ഷിണകേരളത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ- സാംസ്‌കാരിക- നാഗരിക- വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന ആസ്ഥാനമായിരുന്നു കൊല്ലം. അത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ സൂഫീസ്പര്‍ശമുള്ള മേല്‍വിലാസം പതിപ്പിച്ച തഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ചരിത്രം ഇനിയും ബൃഹത്തായി പഠിച്ചെടുക്കേണ്ടതുണ്ട്. കേരളത്തിലെ പഴക്കംചെന്ന ചില പള്ളികളില്‍ ഇതിന്റെ പഴയ അറബി-മലയാള പുസ്തകം കാണപ്പെട്ടിട്ടുണ്ട്.

 

മുസ്‌ലിം സാമാന്യ ജീവിതത്തിന്റെ ആത്മപ്രകാശമായ ഈ കൃതി പലപ്പോഴും മുസ്‌ലിംകളിലെ ഉല്‍പതിഷ്ണു-നവോത്ഥാന പ്രസ്ഥാനത്തിലുള്ളവര്‍ അസ്ഥാനത്ത് ഉപയോഗിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തപ്പോള്‍ സുപ്രസിദ്ധപണ്ഡിതനും വാഗ്മിയും ഖണ്ഡനപ്രസംഗത്തിന്റെ ആചാര്യനുമായിരുന്ന മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ തങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ഇതിന് ശരിയായ വ്യാഖ്യാനം നല്‍കിയിരുന്നു. അത്തരം വ്യാഖ്യാനം നല്‍കാന്‍ ശേഷിയും ബലവുമുള്ളവര്‍ ഇന്നും ഇല്ലാതില്ല. പക്ഷേ, ക്രമം തെറ്റിക്കിടക്കുന്ന മുന്‍ഗണനകള്‍ക്കിടയിലും കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും നിലവിലുള്ള ഏതു പണ്ഡിതനാണ് സുന്നത്തു ജമാഅത്തിന്റെ അഖീദഃയെ ബിദഈ പ്രസ്ഥാനങ്ങളുടെ ആശയവിപുലീകരണങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയില്‍ വ്യാഖ്യാനിച്ച് മുന്നേറാന്‍ സമയവും ആര്‍ജ്ജവവും പ്രകടിപ്പിക്കുന്നത്?

 

തഴവാ മൗലവിയുടെ രീതിയെ ഒന്ന് അപഗ്രഥിച്ചു നോക്കാം: നോക്കാം മജാലിസ്സുസ്സനിയ്യായില്‍ ഇത്, നാല്‍പത്തിയേഴാം പേജിലാ പറയുന്നത്’’ (ഉള്ഹിയ്യത്തിന്റെ നിയമവും ശ്രേഷ്ഠതയും വിവരിക്കുന്ന അധ്യായം, പേജ് 315, ആറാമത്തെ വരി) 'മജാലിസ്സുസ്സനിയ്യ' എന്ന കര്‍മശാസ്ത്രഗ്രന്ഥത്തില്‍ നാല്‍പത്തിയേഴാം പേജില്‍  നിന്ന് ഈ ഉദ്ധരണി നേരിട്ടെടുത്തിരിക്കുന്നുവെന്നര്‍ത്ഥം. തൊട്ടടുത്ത് തന്നെ മറ്റൊരു നിയമം പ്രസ്താവിക്കവേ പറയുന്നു: ശരിയല്ല ബിബ്‌ല തെറ്റി അറവുനടത്തലും, എണ്ണപ്പെടും സോദരാ അത് മക്‌റൂഹിലും അറക്കുന്ന സ്ഥലവും ശുദ്ധിയായിരിക്കേണ്ടതാ, എന്നും “'ഇആനത്തി'ല്‍ നോക്കിയാല്‍ കാണുന്നതാ, അവനുള്ള വീട്ടിലിതാക്കലേറ്റം അഫ്‌ളലാ, നാനൂറ്റി ഏഴിത് ഹാഫ് ‘ഭാഗം മൂന്നിലാ ഒന്നിനെ അറുത്തത് കൊണ്ട് പിന്നീടൊന്നിനെ, കഴുകാതറുക്കാം കത്തിയും പിന്നീടൊന്നിനെ, ഇത് തുഹ്ഫയില്‍ നീ നോക്കിയാല്‍ കാണുന്നതാ, ഒരു നൂറ്റി എഴുപത്തിയാറ് ഒന്നില്‍ വന്നതാ..’ (അതേ പേജ്)

 

ഇവിടെ ഇആനത്ത് എന്ന പ്രസിദ്ധ ഫിഖ്ഹ് ഗ്രന്ഥവും അതിന്റെ ഭാഗം മൂന്നില്‍ പകുതി ഭാഗത്ത് കൃത്യമായി നാനൂറ്റി ഏഴാം പേജില്‍ ഈ വിഷയം പറയുന്നതാണ് ഒന്നാമത്തെ സൂചന. രണ്ടാമത്തേത് തുഹ്ഫ എന്ന ഗ്രന്ഥത്തിലെ നൂറ്റി എഴുപത്തിയാറാം പേജിലെ ആദ്യ ബാബില്‍ തന്നെ വരുന്നു എന്നാണ് സൂചന. വേറൊന്നു കൂടി നോക്കുക:

 

സിഫ്‌റുസ്സആദയില്‍ നോക്കണം അതിലുണ്ടിത്, ഒരുനൂറ്റി മൂന്നാം പേജിലാ പറയുന്നത്, ഇത് സ്വാഹിബുല്‍ ഖാമൂസിനുള്ളൊരു ഗ്രന്ഥമാ, നജ്മുദ്ദീനെന്നൊരു പേരവര്‍ക്കു പ്രസിദ്ധമാ...’’ (പേജ് 251-ല്‍ സ്വലാത്തിന്റെ ശ്രേഷ്ഠത എന്ന സുദീര്‍ഘമായ അധ്യായത്തില്‍ കാണുന്നത്.)

 

പ്രസിദ്ധ ഭാഷാകോശമായ അല്‍ഖാമൂസിന്റെ ഗ്രന്ഥകാരന്‍മാരില്‍ ഒരാളായ നജ്മുദ്ദീന്‍ എന്ന പ്രസിദ്ധപണ്ഡിതന്റെ സിഫ്‌റുസ്സആദയെന്ന ഗ്രന്ഥത്തില്‍ നൂറ്റിമൂന്നാം പേജില്‍ പറയപ്പെടുന്ന വിഷയം നോക്കുക എന്നര്‍ത്ഥം. വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. ഉജ്ജ്വലമായ വിജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്. നേരത്തെ നാമുദ്ധരിച്ച വിജ്ഞാനത്തെക്കുറിച്ചുള്ള വരികള്‍ ഒരിക്കല്‍ കൂടി നോക്കുക:

 

ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (ഇല്‍മിന്റെ ശ്രേഷ്ഠത, പേജ്-282)

 

പ്രിയ സുഹൃത്തെ, അറിവാണ് എവിടെയും വിധികര്‍ത്താവ്, മുതല്‍ എപ്പോഴും അതിനു വിധേയമാണ്, പണ്ഡിതന്‍മാര്‍ പേനകൊണ്ട് എഴുതുമ്പോള്‍ ഉണ്ടാവുന്ന കിറുകിറുക്കല്‍ സ്വരം തസ്ബീഹിന്റെ പ്രതിഫലത്തിനര്‍ഹമാക്കുന്നതാണ്, 'എഴുത്ത് മഷി'യില്‍ നിന്നൊരു തുള്ളി കുപ്പായത്തില്‍ പുരണ്ടാല്‍ അതിനും ശഹീദിന്റെ രക്തത്തുള്ളിപോലോത്ത പ്രതിഫലമുണ്ട് എന്നിങ്ങനെ അറിവും ആദ്ധ്യാത്മികതയും ഇടകലര്‍ന്ന വരികളാണ് അദ്ദേഹത്തിന്റെ ഓരോന്നും. പൊന്നേ, മോനേ, സോദരാ, മുത്തേ എന്നിങ്ങനെയുള്ള ഓമനത്വം തുളുമ്പുന്ന വിളികളോടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മഹാനായ പുണ്യപുരുഷന്റെ വരികളില്‍ ഇടക്കിടക്ക് ലുഖ്മാനുല്‍ ഹകീമിന്റെ മകനോടുള്ള ഉപദേശസാരാമൃതം വരികളില്‍ തുടിക്കുന്നുണ്ട്. സലാം പറയലിന്റെ ശ്രേഷ്ഠത വിവരിക്കുന്ന മവാഹിബിന്റെ വരികള്‍ ജനങ്ങള്‍ക്കിടയില്‍ വളരെ സാമാന്യമായിക്കഴിഞ്ഞതാണ്: കണ്ടാല്‍ സലാം കൊണ്ടാണ് മിണ്ടല് വേണ്ടത്, എന്നുള്ളതാ നബി തങ്ങളില്‍ നിന്നുള്ളത്, മിണ്ടിക്കഴിഞ്ഞു സലാം പറഞ്ഞാല്‍ പിന്നത്, അസ്ഥാനത്താണെന്നാണ് തുഹ്ഫയിലുള്ളത്...’ (പേജ് 56) കവിതയുടെ പ്രാസഭംഗിയും വൃത്തവും എവിടെയും ചോര്‍ന്നുപോകാതെ തന്നെ ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും യഥേഷ്ടം ഉപയോഗിച്ച് ആദ്യാക്ഷര പ്രാസവും ദ്വയാക്ഷരപ്രാസവും മറ്റു ചിലപ്പോള്‍ അന്താക്ഷരിപ്രാസവും ധ്വനിപ്പിച്ചുകൊണ്ടുള്ള ഈരടികള്‍ കോര്‍ത്തുവെച്ചത് ലളിതമലയാള ആഖ്യാനത്തിലാണെങ്കിലും ഉപയോഗിക്കുന്ന പദങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ട് ജോനകമാപ്പിളമാരുടെ ശൈലി പുലര്‍ത്തുന്നവയാണ്.  ചില സ്ഥലങ്ങളില്‍ ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ആധുനികജീവിതത്തിലെ ഉപകരണസാധ്യമായ ജീവിതത്തെ സ്വര്‍ഗവുമായി ബന്ധപ്പെടുത്തി നന്നായി അപഹസിച്ച് ഗൗരവമേറിയ പ്രതീകങ്ങളെ ചിത്രീകരിക്കുന്നു: മോഹിച്ചതെത്തുന്നുണ്ട് ഫോണ്‍ വിളിക്കേണ്ട, ഒലിക്കുന്ന നീരടുത്തുണ്ട് സ്‌ക്രൂ തിരിക്കേണ്ട, പറക്കും സരീറതിലുണ്ട് കാറെടുക്കേണ്ട, നീ കരുതിയാല്‍ മതി പാറുമേ പറയണ്ട.’’ (സ്വര്‍ഗം 19-ാം അദ്ധ്യായം, പേജ് 712) ഈ രീതിയില്‍ നോക്കിയാല്‍ കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വ്വവിജ്ഞാന തത്പരതയെ പ്രകാശിപ്പിക്കുന്ന അല്‍മവാഹിബുല്‍ ജലിയ്യക്കും അതിന്റെ രചയിതാവിനും എക്കാലത്തും വലിയ സ്വാധീനം ഉണ്ടായിരിക്കും. ഹിദായത്തുല്‍ അദ്കിയാഇന്റെയും, മുഹ്‌യിദ്ദീന്‍ മാലയുടെയും, സഫലമാലയുടെയും, പടപ്പാട്ടുകളുടെയും ഇടയില്‍ വളരെ പ്രമുഖമായ സ്ഥാനം തന്നെ മവാഹിബുല്‍ ജലിയ്യക്കുമുണ്ട്. ചില അടിസ്ഥാന വിവരങ്ങള്‍ തെര്യപ്പെടുത്തുന്നു എന്നതിനേക്കാള്‍ ഗൗരവമേറുന്ന വിവിധ ജ്ഞാന ശാസ്ത്രങ്ങളിലേക്കുള്ള താക്കോല്‍ മാത്രമാണ് മവാഹിബുല്‍ ജലിയ്യ. അത് നമുക്ക് ചില ജ്ഞാനങ്ങളുടെ തുമ്പുകള്‍ മാത്രം കാണിച്ചു തരുന്നു. ആ തുമ്പ് പിടിച്ചു വലിച്ചാല്‍ വളരെ വിശാലമായ ധാരാളം വിവരങ്ങള്‍ പുറത്തുവരുന്നു. കേരളത്തിലെ മാപ്പിളമാരില്‍ മലബാര്‍ (പഴയ കനറ മുതല്‍) തൊട്ട് തിരുകൊച്ചി വരെയുള്ള മുന്‍കാല സംസ്ഥാനങ്ങളിലുള്ള മാപ്പിളമാരൊക്കെയും മാപ്പിളപ്പാട്ട്, ഖിസ്സകള്‍, മാലകള്‍ എന്നിവ ധാരാളം കണ്ടവരും രചിച്ചവരും പാടിയവരുമാണ്. എന്നാല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവ ഒന്നുമില്ലെന്നുതന്നെ പറയാം. പക്ഷേ തഴവാ മുഹമ്മദ് കുഞ്ഞ് മൗലവി ആ ചരിത്രം മവാഹിബിലൂടെ തിരുത്തിയെഴുതുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ പാടിക്കേട്ട പഴയൊരു ബദര്‍മാലയുമുണ്ട്. നിലവില്‍ അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും അതിനെ കുറിച്ചൊരു വിവരവും ലഭ്യമല്ല. തഴവാ മുന്നോട്ടുവെച്ച ആശയപ്രസ്ഥാനത്തെ കൈനീട്ടി സ്വീകരിക്കാന്‍ പിന്‍തലമുറ വളരെയൊന്നും തയ്യാറായിട്ടില്ല എന്നര്‍ത്ഥം. തലമുറകളുടെ വിശ്വാസനിര്‍മലതയെ ഹനിക്കുന്ന സുപ്രധാനമായ ഒരു വിഷയത്തെയും മൗലവി ഒരു ഈരടിയിലൂടെ സ്പര്‍ശിച്ചിട്ടുണ്ട്. ഇക്കാലത്ത്  പലരും പ്രകടിപ്പിക്കാത്ത ആര്‍ജ്ജവത്തോടെ.... സ്വരാജ്യസ്‌നേഹം വോട്ടിനല്ല വേണ്ടത്... അതുപോലെ പാര്‍ട്ടി വളര്‍ത്തുവാനും അല്ലിത്...’’ 

സ്വലാഹുദ്ദീന്‍ അയ്യൂബി


പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...