2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.


1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ സമയം വീടുകളിലും മസ്ജിദുകളിലും കടകളിലും മാർക്കറ്റുകളിലും വഴികളിലും ഉച്ചത്തിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്. 
ﻭﺻﻴﻐﺘﻪ اﻟﻤﺤﺒﻮﺑﺔ: اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻭﻟﻠﻪ اﻟﺤﻤﺪ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﺰﻳﺪ الله أكبر ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ وبحمده ﺑﻜﺮﺓ ﻭﺃﺻﻴﻼ. (منهاج الطالبين)

2. കുളിക്കുക.

3. സുഗന്ധം പൂശുക.

4. മുടിയും നഖവും മറ്റും നീക്കം ചെയ്ത് ശുദ്ധിയാകുക.

5. ഏറ്റവും നല്ല വസ്ത്രം ധരിക്കുക.

6. വകതിരിവായ കുട്ടികളെ ഒരുക്കി പെരുന്നാൾ നമസ്കാരത്തിനായി കൊണ്ടുപോവുക.

7. പെരുന്നാൾ നമസ്കാരത്തിനായി നേരത്തെ പോകുക.

8. ചെറിയ പെരുന്നാൾ നമസ്കാരത്തിനായി പോകുന്നതിനു മുമ്പ് അൽപം ഭക്ഷണം കഴിക്കുക. ഭക്ഷണമായി ഈത്തപ്പഴം കഴിക്കലും അതിന്റെ എണ്ണം ഒറ്റസംഖ്യയാക്കലും സുന്നത്താണ്. വലിയ പെരുന്നാൾ നമസ്കാരത്തിനായി ഭക്ഷണം കഴിക്കാതെ പോകൽ സുന്നത്താണ്.

9. നമസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുക.

10.നമസ്കാരത്തിനായി ഒരു വഴിയിലൂടെ പോകുകയും വീട്ടിലേക്ക് മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുക. ദൂരം കൂടുതലുള്ള വഴിയിലൂടെ നമസ്കാരത്തിനായി പോകുക. രോഗം പോലെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് വാഹനത്തിൽ പോകാവുന്നതാണ്.



11. നമസ്കാരത്തിനായി പോകുന്ന വഴിയിൽ തക്ബീർ ചൊല്ലുന്നത് വർദ്ധിപ്പിക്കുക.

12. പെരുന്നാൾ നമസ്കാരത്തിന് മുൻപ് ഫിത്റ് സകാത്ത് കൊടുക്കുക.

13. പെരുന്നാൾ നമസ്കാരം ജമാഅത്തായി നിർവ്വഹിക്കുക. 

14. പെരുന്നാളിന്റെ ഖുതുബ ശ്രദ്ധയോടെ കേൾക്കുക. 

15. പെരുന്നാൾ ആശംസകൾ കൈമാറുക. സ്വഹാബാക്കൾ പെരുന്നാൾ ദിവസം പരസ്പരം
 تقبل الله منا ومنكم 
എന്ന് പറഞ്ഞിരുന്നു.





ബന്ധുക്കളെ സന്ദർശിക്കലും സന്തോഷം പങ്കുവെക്കലും എപ്പോഴും സുന്നത്താണ്. പെരുന്നാൾ ദിവസം അതിന് ഉചിതമായ സമയമാണ്.

ബദ്രീങ്ങൾ നാമങ്ങൾ


1) 🌹സയ്യിദുനാ മുഹമ്മദുൻ صلى الله عليه وسلم
2) 🌷സയ്യിദുനാ അബൂബക്ർ رضي الله عنه
3) 🌷സയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي الله عنه
4) 🌷സയ്യിദുനാ ഉസ്മാനുബ്‌നു അഫ്ഫാന رضي الله عنه
5) 🌷സയ്യിദുനാ അലി ഇബ്‌നു അബീത്വാലിബ് رضي الله عنه
6) 🌷സയ്യിദുനാ സഅ്ദ്ബ്‌നു അബീ വഖാസ് رضي الله عنه
7) 🌷സയ്യിദുനാ സഈദുബ്‌നു സൈദ് رضي الله عنه
8) 🌷സയ്യിദുനാ സുബൈറുബ്‌നു അവ്വാം رضي الله عنه
9) 🌷 സയ്യിദുനാ ത്വല്‍ഹത്ത് ബ്‌നു ഉബൈദില്ല رضي الله عنه
10) 🌷 സയ്യിദുനാ അബൂ ഉബൈദത്തുബ്‌നുല്‍ ജറാഹ് رضي الله عنه
11) 🌷 സയ്യിദുനാ അബ്ദുറഹ്മാനുബ്‌നു ഔഫ് رضي الله عنه
12) 🌷 സയ്യിദുനാ ഉബൈദത്തുബ്‌നുല്‍ ഹാരിസ് رضي الله عنه
13) 🌷 സയ്യിദുനാ മിഹ്ജഅ് ബ്‌നു സ്വാലിഹ് رضي الله عنه
14) 🌷 സയ്യിദുനാ ഉമൈറുബ്‌നു അബീ വഖാസ് رضي الله عنه
15) 🌷 സയ്യിദുനാ സഫ്‌വാനുബ്‌നു വഹബ് رضي الله عنه
16) 🌷 സയ്യിദുനാ ദുശ്ശിമാലൈനി رضي الله عنه
17) 🌷 സയ്യിദുനാ ആഖില്‍ ബ്‌നുല്‍ ബുഖൈര رضي الله عنه
18) 🌷 സയ്യിദുനാ സഅദുബ്‌നു ഖൈസമ رضي الله عنه
19) 🌷 സയ്യിദുനാ മുബശ്ശിര്‍ ബ്‌നു അബ്ദുല്‍ മുന്‍ദിര്‍: رضي الله عنه
20) 🌷 സയ്യിദുനാ യസീദുബ്‌നുല്‍ ഹാരിസ് رضي الله عنه
21) 🌷 സയ്യിദുനാ ഉമൈറുബ്‌നുല്‍ ഹുമാം رضي الله عنه
22) 🌷 സയ്യിദുനാ റാഫിഅ് ബ്‌നു മുഅല്ല رضي الله عنه
23) 🌷 സയ്യിദുനാ മുഅവ്വിദ്ബ്‌നുല്‍ ഹാരിസ് رضي الله عنه
24) 🌷 സയ്യിദുനാ ഹാരിസത്തുബ്‌നു സുറാഖത്ത് رضي الله عنه
25) 🌷 സയ്യിദുനാ ഔഫ് ബ്‌നുല്‍ ഹാരിസ് رضي الله عنه
26) 🌷 സയ്യിദുനാ ഉബയ്യുബ്‌നു കഅ്ബ് رضي الله عنه
27) 🌷 സയ്യിദുനാ അഖ്‌നസുബ്‌നു ഖുബൈബ് رضي الله عنه
28) 🌷 സയ്യിദുനാ അര്‍ഖമുബ്‌നു അബീ അര്‍ഖം رضي الله عنه
29) 🌷 സയ്യിദുനാ അസ്അദുബ്‌നു യസീദ് رضي الله عنه
30) 🌷 സയ്യിദുനാ അനസുബ്‌നു മുആദ് رضي الله عنه
31) 🌷 സയ്യിദുനാ അനസത്ത് رضي الله عنه
32) 🌷 സയ്യിദുനാ ഉനൈസുബ്‌നു ഖതാദ رضي الله عنه
33) 🌷 സയ്യിദുനാ ഔസുബ്‌നു സാബിത് رضي الله عنه
34) 🌷 സയ്യിദുനാ ഔസുബ്‌നു ഖൗലിയ്യ് رضي الله عنه
35) 🌷 സയ്യിദുനാ ഇയാസുബ്‌നു ഔസ് رضي الله عنه
36) 🌷 സയ്യിദുനാ ഇയാസുബ്‌നുല്‍ ബുഖൈര്‍ رضي الله عنه
37) 🌷 സയ്യിദുനാ ബുജൈറുബ്‌നു അബീബുജൈര رضي الله عنه
38) 🌷 സയ്യിദുനാ ബഹാസുബ്‌നു സഅ്‌ലബത്ത് رضي الله عنه
39) 🌷 സയ്യിദുനാ ബറാഉബ്‌നു മഅ്‌റൂര رضي الله عنه
40) 🌷 സയ്യിദുനാ ബസ്ബസത്തുബ്‌നു അംറ് رضي الله عنه
41) 🌷 സയ്യിദുനാ ബിശ്‌റുബ്‌നുല്‍ ബറാഅ് رضي الله عنه
42) 🌷 സയ്യിദുനാ ബശീറുബ്‌നു സഅദ് رضي الله عنه
43) 🌷 സയ്യിദുനാ ബിലാലുബ്‌നു റബാഹ് رضي الله عنه
44) 🌷 സയ്യിദുനാ തമീം മൗലാ ഖിറാശ് رضي الله عنه
45) 🌷 സയ്യിദുനാ തമീമുബ്‌നു യുആര رضي الله عنه
46)🌷 സയ്യിദുനാ തമീമുബ്‌നു സാലിം رضي الله عنه
47) 🌷 സയ്യിദുനാ സാബിത്തുബ്‌നു അഖ്‌റം رضي الله عنه
48) 🌷 സയ്യിദുനാ സാബിതു ബ്‌നു സഅ്‌ലബത്ത് رضي الله عنه
49) 🌷 സയ്യിദുനാ സാബിതുബ്‌നു ഖാലിദ് رضي الله عنه
50) 🌷 സയ്യിദുനാ സാബിതുബ്‌നു അംറ് رضي الله عنه
51) 🌷 സയ്യിദുനാ സാബിതുബ്‌നു ഹസാല്‍ رضي الله عنه
52) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു ഹാതിബ് رضي الله عنه
53) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു അംറ് رضي الله عنه
54) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു അനമ: رضي الله عنه
55) 🌷 സയ്യിദുനാ സഖ്ഫ്ബ്‌നു അംറ് رضي الله عنه
56) 🌷 സയ്യിദുനാ ജാബിര്‍ ബ്‌നു അബ്ദില്ലാഹ് رضي الله عنه
57) 🌷 സയ്യിദുനാ ജാബിറുബ്‌നു അബ്ദില്ലാഹ് رضي الله عنه
58) 🌷 സയ്യിദുനാ ജബ്ബാറുബ്‌നു സഖ്ര്‍ رضي الله عنه
59) 🌷 സയ്യിദുനാ ജുബൈറുബ്‌നു ഇയാസ് رضي الله عنه
60) 🌷 സയ്യിദുനാ ജബ്‌റുബ്‌നു അതീക്ക് رضي الله عنه

61) 🌷 സയ്യിദുനാ ഹാരിസുബ്‌നു അനസ് رضي الله عنه
62) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഔസ് رضي الله عنه
63) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഔസ رضي الله عنه
64) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഹാത്വിബ് رضي الله عنه
65) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖസ്മത്ത് رضي الله عنه
66) 🌷 സയ്യിദുനാ ഹാരിസു ബ്‌നു അബീഖസ്മത്ത് رضي الله عنه
67) 🌷 സയ്യിദുനാ ഹാരിസുബ്‌നുസ്സിമ്മത്ത് رضي الله عنه
68) 🌷 സയ്യിദുനാ ഹാരിസുബ്‌നു അത്തീക്ക് رضي الله عنه
69) 🌷 സയ്യിദുനാ ഹാരിസുബ്‌നു അര്‍ഫജത്ത് رضي الله عنه
70) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖൈസ് رضي الله عنه
71) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖൈസ് رضي الله عنه
72) 🌷 സയ്യിദുനാ ഹാരിസ് ബ്‌നു നുഅ്മാന്‍ رضي الله عنه
73) 🌷 സയ്യിദുനാ ഹാരിസത്ത്ബ്‌നു നുഅ്മാന്‍ رضي الله عنه
74) 🌷 സയ്യിദുനാ ഹാതിബ്ബ്‌നു അബീബല്‍ തഅത്ത് رضي الله عنه
75) 🌷 സയ്യിദുനാ ഹാതിബ് ബ്‌നു അംറ് رضي الله عنه
76) 🌷 സയ്യിദുനാ ഹുബാബ്‌നു മുന്‍ദിര്‍ رضي الله عنه
77) 🌷 സയ്യിദുനാ ഹബീബ് ബ്‌നുല്‍ അസ്‌വദ് رضي الله عنه
78) 🌷 സയ്യിദുനാ ഹറാമുബ്‌നു മില്‍ഹാന്‍ رضي الله عنه
79) 🌷 സയ്യിദുനാ ഹുറൈസ്ബ്‌നു സൈദ് رضي الله عنه
80) 🌷 സയ്യിദുനാ ഹുസ്വയ്ന്‍ ബ്‌നു അല്‍ ഹാരിസ് رضي الله عنه
81) 🌷 സയ്യിദുനാ ഹംസത്ത്ബ്‌നു ഹുമയ്യിര്‍ رضي الله عنه
82) 🌷 സയ്യിദുനാ ഹംസത്ത്ബ്‌നു അബ്ദില്‍ മുത്തലിബ് رضي الله عنه
83) 🌷 സയ്യിദുനാ ഖാരിജത്ത്ബ്‌നു സൈദ് رضي الله عنه
84) 🌷 സയ്യിദുനാ ഖാലിദ് ബ്‌നുല്‍ ബുഖൈര്‍ رضي الله عنه
85) 🌷 സയ്യിദുനാ ഖാലിദ് ബ്‌നു ഖൈസ് رضي الله عنه
86) 🌷 സയ്യിദുനാ ഖബ്ബാബ് ബ്‌നുല്‍ അറത്ത് رضي الله عنه
87) 🌷 സയ്യിദുനാ ഖബ്ബാബ് മൗലാ ഉത്ബത്ത് رضي الله عنه
88) 🌷 സയ്യിദുനാ ഖുബൈബ് ബ്‌നു ഇസാഫ് رضي الله عنه
89) 🌷 സയ്യിദുനാ ഖിദാശ്ബ്‌നു ഖാതാദ رضي الله عنه
90) 🌷 സയ്യിദുനാ ഖിറാശ് ബ്‌നു സ്സിമ്മത്ത് رضي الله عنه
91) 🌷 സയ്യിദുനാ ഖുറൈം ബ്‌നു ഫാതിക്ക് رضي الله عنه
92) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു സുവൈദ് رضي الله عنه
93) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു റാഫിഅ് رضي الله عنه
94) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു അംറ് رضي الله عنه
95) 🌷 സയ്യിദുനാ ഖല്ലാദ്ബ്‌നു ഖൈസ് رضي الله عنه
96) 🌷 സയ്യിദുനാ ഖുലൈദുബ്‌നു ഖൈസ് رضي الله عنه
97) 🌷 സയ്യിദുനാ ഖലീഫത്തുബ്‌നു അദിയ്യ് رضي الله عنه
98) 🌷 സയ്യിദുനാ ഖുനൈസുബ്‌നു ഹുദാഫത്ത് رضي الله عنه
99) 🌷 സയ്യിദുനാ ഖവ്വാത്തു ബ്‌നു ജുബൈര്‍ رضي الله عنه
100) 🌷 സയ്യിദുനാ ഖൗലിയ്യുബ്‌നു അബീ ഖൗലിയ്യ് رضي الله عنه
101) 🌷 സയ്യിദുനാ ദക്‌വാനുബ്‌നു ഉബൈദ് رضي الله عنه
102) 🌷 സയ്യിദുനാ റാശിദ് ബ്‌നു മുഅല്ലാ رضي الله عنه
103) 🌷 സയ്യിദുനാ റാഫിഉബ്‌നുല്‍ ഹാരിസ് رضي الله عنه
104) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു ഉന്‍ജുദത്ത് رضي الله عنه
105) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു മാലിക് رضي الله عنه
106) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു യസീദ് رضي الله عنه
107) 🌷 സയ്യിദുനാ റിബ്ഇയ്യുബ്‌നു റാഫിഅ് رضي الله عنه
108) 🌷 സയ്യിദുനാ റബീഅ്ബ്‌നു ഇയാസ് رضي الله عنه
109) 🌷 സയ്യിദുനാ റബീഅത്തുബ്‌നു അക്‌സം رضي الله عنه
110) 🌷 സയ്യിദുനാ റുഹൈലത്തു ബ്‌നു സഅ്‌ലബത്ത് رضي الله عنه
111) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നുല്‍ ഹാരിസ് رضي الله عنه
112) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു റാഫിഅ് رضي الله عنه
113) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു അബ്ദുല്‍ മുന്‍ദിര്‍ رضي الله عنه
114) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു അംറ് رضي الله عنه
115) 🌷 സയ്യിദുനാ സിയാദുബ്‌നുസ്സകന്‍ رضي الله عنه
116) 🌷 സയ്യിദുനാ സിയാദുബ്‌നു അംറ് رضي الله عنه
117) 🌷 സയ്യിദുനാ സിയാദുബ്‌നു ലബീദ് رضي الله عنه
118) 🌷 സയ്യിദുനാ സൈദുബ്‌നു അസ്‌ലം رضي الله عنه
119) 🌷 സയ്യിദുനാ സൈദബ്‌നു ഹാരിസത്ത് رضي الله عنه
120) 🌷 സയ്യിദുനാ സൈദുബ്‌നുല്‍ ഖത്താബ് رضي الله عنه
121) 🌷 സയ്യിദുനാ സൈദുബ്‌നു മുസയ്യന്‍ رضي الله عنه
122) 🌷 സയ്യിദുനാ സൈദുബ്‌നു വദീഅത്ത് رضي الله عنه
123) 🌷 സയ്യിദുനാ സൈദ്ബ്‌നുല്‍ മുഅല്ലാ رضي الله عنه
124) 🌷 സയ്യിദുനാ സാലിമുബ്‌നു ഉമൈര്‍ رضي الله عنه
125) 🌷 സയ്യിദുനാ സാലിം മൗലാ അബീ ഹുദൈഫ رضي الله عنه
126) 🌷 സയ്യിദുനാ സബ്‌റത്തുബ്‌നു ഫാതിക് رضي الله عنه
127) 🌷 സയ്യിദുനാ സാഇബ് ബ്‌നു ഉസ്മാന്‍ رضي الله عنه
128) 🌷 സയ്യിദുനാ സുറാഖത്തുബ്‌നു അംറ് رضي الله عنه
129) 🌷 സയ്യിദുനാ സുറാഖത്ത് ബ്‌നു കഅ്ബ് رضي الله عنه
130) 🌷 സയ്യിദുനാ സഅ്ദ് ബ്‌നു ഖൗലത്ത് رضي الله عنه
131) 🌷 സയ്യിദുനാ സഅദുബ്‌നു സൈദ് رضي الله عنه
132) 🌷 സയ്യിദുനാ സഅ്ദുബ്‌നു റബീഅ് رضي الله عنه
133) 🌷 സയ്യിദുനാ സഅദ്ബ്‌നു സഅദ് رضي الله عنه
134) 🌷 സയ്യിദുനാ സഅ്ദുബ്‌നു സഹ്ല്‍ رضي الله عنه
135) 🌷 സയ്യിദുനാ സഅദുബ്‌നു ഉബാദത്ത് رضي الله عنه
136) 🌷 സയ്യിദുനാ സഅദുബ്‌നു ഉബൈദ് رضي الله عنه 
137) 🌷 സയ്യിദുനാ സഅദ്ബ്‌നു ഉസ്മാന്‍ رضي الله عنه
138) 🌷 സയ്യിദുനാ സഅദുബ്‌നു മുആദ് رضي الله عنه
139) 🌷 സയ്യിദുനാ സഅദുബ്‌നു മൗല, ഹാത്വിബ് رضي الله عنه
140) 🌷 സയ്യിദുനാ സുഫ്‌യാന്‍ ബ്‌നു നസ്ര്‍ رضي الله عنه
141) 🌷 സയ്യിദുനാ സലമത്ത് ബ്‌നു അസ്‌ലം رضي الله عنه
142) 🌷 സയ്യിദുനാ സലമത്ത്ബ്‌നു സലാമ رضي الله عنه
143) 🌷 സയ്യിദുനാ സലീത് ബ്‌നു ഖൈസ് رضي الله عنه
144) 🌷 സയ്യിദുനാ സലമത്തുബ്‌നു സാബിത്ത് رضي الله عنه
145) 🌷 സയ്യിദുനാ സുലൈം ബ്‌നു ഹാരിസ് رضي الله عنه
146) 🌷 സയ്യിദുനാ സുലൈം ബ്‌നു അംറ് رضي الله عنه
147) 🌷 സയ്യിദുനാ സുലൈം ബ്‌നു ഖൈസ് رضي الله عنه
148) 🌷 സയ്യിദുനാ സുലൈം ബ്‌നു മില്‍ഹാന്‍ رضي الله عنه
149) 🌷 സയ്യിദുനാ സിമാക് ബ്‌നു സഅ്ദ് رضي الله عنه
150) 🌷 സയ്യിദുനാ സിനാനു ബ്‌നു സ്വയ്ഫിയ്യ് رضي الله عنه
151) 🌷 സയ്യിദുനാ സിനാനുബ്‌നു അബീ സിനാന്‍ رضي الله عنه
152) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു ഹുനൈഫ് رضي الله عنه
153) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു റാഫിഅ് رضي الله عنه
154) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു അതീക് رضي الله عنه
155) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു ഖൈസ് رضي الله عنه
156) 🌷 സയ്യിദുനാ സുഹൈല്‍ ബ്‌നു വഹബ് رضي الله عنه
157) 🌷 സയ്യിദുനാ സുഹൈല്‍ ബ്‌നു റാഫിഅ് رضي الله عنه
158) 🌷 സയ്യിദുനാ സവാദ് ബ്‌നു റസീന്‍ رضي الله عنه
159) 🌷 സയ്യിദുനാ സവാദുബ്‌നു ഗസിയ്യത്ത് رضي الله عنه
160) 🌷 സയ്യിദുനാ സുവൈബിത്വ് ബ്‌നു ഹര്‍മലത്ത് رضي الله عنه
161) 🌷 സയ്യിദുനാ ശമ്മാത്ത്ബ്‌നു ഉസ്മാന്‍ رضي الله عنه
162) 🌷 സയ്യിദുനാ ശുജാഅ് ബ്‌നു വഹബ് رضي الله عنه
163) 🌷 സയ്യിദുനാ ശരീക്ക് ബ്‌നു അനസ് رضي الله عنه
164) 🌷 സയ്യിദുനാ സ്വബീഹ് മൗലാ, അബില്‍ ആസ്വ് رضي الله عنه
165) 🌷 സയ്യിദുനാ സ്വയ്ഫിയ്യ ബ്‌നു സവാദ് رضي الله عنه
166) 🌷 സയ്യിദുനാ സുഹൈബ്ബ്‌നു സിനാന്‍ رضي الله عنه
167) 🌷 സയ്യിദുനാ ളഹാഖ് ബ്‌നു ഹാരിസത്ത് رضي الله عنه
168) 🌷 സയ്യിദുനാ ളഹാഖ് ബ്‌നു അബ്ദി അംറ് رضي الله عنه
169) 🌷 സയ്യിദുനാ ളംറത്ത് ബ്‌നു അംറ് رضي الله عنه
170) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു ഹാരിസ് رضي الله عنه
171) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു മാലിക് رضي الله عنه
172) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു നുഅ്മാന്‍ رضي الله عنه
173) 🌷 സയ്യിദുനാ തുലൈബ് ബ്‌നു ഉമൈര്‍ رضي الله عنه
174) 🌷 സയ്യിദുനാ ആസ്വിമുബ്‌നു സാബിത്ത് رضي الله عنه
175) 🌷 സയ്യിദുനാ ആസ്വിമുബ്‌നു അദിയ്യ് رضي الله عنه
176) 🌷 സയ്യിദുനാ ആസ്വിമുബ്‌നു ഉകൈര്‍ رضي الله عنه
177) 🌷 സയ്യിദുനാ ആസ്വിമുബ്‌നു ഖൈസ് رضي الله عنه
178) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു റബീഅ رضي الله عنه
179) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു ഉമയ്യത്ത് رضي الله عنه
180) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു ബുകൈര്‍ رضي الله عنه
181) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു സഅദ് رضي الله عنه
182) 🌷 സയ്യിദുനാ ആമിറുബ്‌നു സലമത്ത് رضي الله عنه
183) 🌷 സയ്യിദുനാ ആമിറുബ്‌നു ഫുഹൈറത്ത് رضي الله عنه
184) 🌷 സയ്യിദുനാ ആമിറുബ്‌നു മുഖല്ലദ് رضي الله عنه
185) 🌷 സയ്യിദുനാ ആമിറുബ്‌നുസ്സകന്‍ رضي الله عنه
186) 🌷 സയ്യിദുനാ അബ്ബാദ് ബ്‌നു ബിശ്ര്‍ رضي الله عنه
187) 🌷 സയ്യിദുനാ അബ്ബാദുബ്‌നു ഖൈസ് رضي الله عنه
188) 🌷 സയ്യിദുനാ ഉബാദത്തുബ്‌നു സ്വാമിത്ത് رضي الله عنه
189) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഖൈസ് رضي الله عنه
190) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സഅ്‌ലബത്ത് رضي الله عنه
191) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ജുബൈര്‍ رضي الله عنه
192) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ജഹ്ശ് رضي الله عنه
193) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നുല്‍ ജദ്ദ് رضي الله عنه
194) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഹുമയ്യിര് ‍رضي الله عنه
195) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു റബീഅ് رضي الله عنه
196) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു റവാഹ رضي الله عنه
197) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സൈദ് رضي الله عنه
198) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സുറാഖത്ത് رضي الله عنه
199) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സഹ്ല്‍ رضي الله عنهه
200) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സുഹൈല്‍ رضي الله عنه
201) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സലമത്ത് رضي الله عنه
202) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ശരീക്ക് رضي الله عنه
203) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു താരീഖ് رضي الله عنه
204) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ആമിര്‍ رضي الله عنه
205) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു അബ്ദുമനാഫ് رضي الله عنه
206) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഉര്‍ഫുത്വ رضي الله عنه
207) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു അംറ് رضي الله عنه
208) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഉമൈര്‍ رضي الله عنه
209) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഖൈസ് رضي الله عنه
210) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു കഅബ് رضي الله عنه
211) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മഖ്‌റുമത്ത് رضي الله عنه
212) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മസ്ഊദ് رضي الله عنه
213) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മള്ഊന്‍ رضي الله عنه
214) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു നുഅ്മാന്‍ رضي الله عنه
215) 🌷 സയ്യിദുനാ അബ്ദുറഹ്മാന്‍ ബ്‌നു ജബ്ര്‍ رضي الله عنه
216) 🌷 സയ്യിദുനാ അബ്ദുറബ്ബിഹ് ബ്‌നു ഹിഖ് رضي الله عنه
217) 🌷 സയ്യിദുനാ അബ്ദത്തുബ്‌നു ഹസ്ഹാസ് رضي الله عنه
218) 🌷 സയ്യിദുനാ അബ്‌സുബ്‌നു ആമിര്‍ رضي الله عنه
219) 🌷 സയ്യിദുനാ ആഇദുബ്‌നു മാഇസ് رضي الله عنه
220) 🌷 സയ്യിദുനാ ഉബൈദുബ്‌നു ഔസ് رضي الله عنه
221) 🌷 സയ്യിദുനാ ഉബൈദുബ്‌നു തയ്യിഹാന്‍ رضي الله عنه
222) 🌷 സയ്യിദുനാ ഉബൈദുബ്‌നു അബീ ഉബൈദ് رضي الله عنه
223) 🌷 സയ്യിദുനാ ഉബൈദുബ്‌നു സൈദ് رضي الله عنه
224) 🌷 സയ്യിദുനാ ഇത്ബാനിബ്‌നു മാലിക് رضي الله عنه
225) 🌷 സയ്യിദുനാ ഉത്ബത്തുബ്‌നു റബീഅത്ത് رضي الله عنه
226) 🌷 സയ്യിദുനാ ഉത്ബത്തുബ്‌നു അബ്ദില്ലാഹ് رضي الله عنه
227) 🌷 സയ്യിദുനാ ഉത്ബതുബ്‌നു ഗസ്‌വാന്‍ رضي الله عنه
228) 🌷 സയ്യിദുനാ ഉസ്മാനുബ്‌നു മള്ഊന്‍ رضي الله عنه
229) 🌷 സയ്യിദുനാ അജ്‌ലാനുബ്‌നു നുഅ്മാന്‍ رضي الله عنه
230) 🌷 സയിദുനാ അദിയ്യുബ്‌നു അബിസ്സഗ്ബാഅ് رضي الله عنه
231) 🌷 സയ്യിദുനാ ഇസ്മത്തുബ്‌നു ഹുസൈന്‍ رضي الله عنه
232) 🌷 സയ്യിദുനാ ഉസൈമത്ത്ബ്‌നുല്‍ അശ്ജഇ رضي الله عنه
233) 🌷 സയ്യിദുനാ അതിയ്യത്തുബ്‌നു നുവൈറത്ത് رضي الله عنه
234) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു ആമിര്‍ رضي الله عنه
235) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു ഉസ്മാന്‍ رضي الله عنه
236) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു വഹബ് رضي الله عنه
237) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു വഹബ് رضي الله عنه
238) 🌷 സയ്യിദുനാ ഉക്കാശത്തുബ്‌നു മിഹ്‌സന്‍ رضي الله عنه
239) 🌷 സയ്യിദുനാ അമ്മാറുബ്‌നു യാസിര്‍ رضي الله عنه
240) 🌷 സയ്യിദുനാ ഉമാറത്തുബ്‌നു സിയാദ് رضي الله عنه 
241) 🌷 സയ്യിദുനാ ഉമാറത്തുബ്‌നു ഹസ്മ് رضي الله عنه
242) 🌷 സയ്യിദുനാ അംറുബ്‌നു ഇയാസ് رضي الله عنه 
243) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ജമൂഹ് رضي الله عنه 
244) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഹാരിസ് رضي الله عنه
245) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഹാരിസ് رضي الله عنه
246) 🌷 സയ്യിദുനാ അംറുബ്‌നു സുറാഖത്ത് رضي الله عنه
247) 🌷 സയ്യിദുനാ അംറുബ്‌നു അബീ സര്‍ഹ് رضي الله عنه
248) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ത്വല്‍ഖ് رضي الله عنه
249) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഖൈസ് رضي الله عنه 
250) 🌷 സയ്യിദുനാ അംറുബ്‌നു മഅ്ബത്ത് رضي الله عنه 
251) 🌷 സയ്യിദുനാ അംറുബ്‌നു മുആദ് رضي الله عنه
252) 🌷 സയ്യിദുനാ അംറുബ്‌നു സഅ്‌ലബത്ത് رضي الله عنه
253) 🌷 സയ്യിദുനാ ഉമൈറുബ്‌നു ഹറാംرضي الله عنه 
254) 🌷 സയ്യിദുനാ ഉമൈറുബ്‌നു ആമിര്‍ رضي الله عنه
255) 🌷 സയ്യിദുനാ ഉമൈറുബ്‌നു ഔഫ് رضي الله عنه
256) 🌷 സയ്യിദുനാ ഉമൈറുബ്‌നു അബീ വഖാസ് رضي الله عنه
257) 🌷 സയ്യിദുനാ ഉവൈം ബ്‌നു സാഇദത്ത് رضي الله عنه
258) 🌷 സയ്യിദുനാ ഇയാളുബ്‌നു സുഹൈര്‍ رضي الله عنه
259) 🌷 സയ്യിദുനാ ഗന്നാമുബ്‌നു ഔസ് رضي الله عنه
260) 🌷 സയ്യിദുനാ ഫര്‍വത്തുബ്‌നു അംറ് رضي الله عنه
261) 🌷 സയ്യിദുനാ ഫാഖിഹ് ബ്‌നു ബിശ്ര്‍ رضي الله عنه
262) 🌷 സയ്യിദുനാ ഖതാദത്തുബ്‌നു നുഅ്മാന്‍ رضي الله عنه
263) 🌷 സയ്യിദുനാ ഖുദാമത്തുബ്‌നു മള്ഊന്‍ رضي الله عنه
264) 🌷 സയ്യിദുനാ ഖുത്ബത്തുബ്‌നു ആമിര്‍ رضي الله عنه
265) 🌷 സയ്യിദുനാ ഖൈസുബ്‌നു അംറ് رضي الله عنه
266) 🌷 സയ്യിദുനാ ഖൈസുബ്‌നു മിഹ്‌സന്‍ رضي الله عنه.
267) 🌷 സയ്യിദുനാ ഖൈസുബ്‌നു മുഖല്ലദ് رضي الله عنه
268) 🌷 സയ്യിദുനാ കഅബുബ്‌നു ജമ്മാസ് رضي الله عنه
269) 🌷 സയ്യിദുനാ കഅബുബ്‌നു സൈദ് رضي الله عنه
270) 🌷 സയ്യിദുനാ ലിബ്ദത്തുബ്‌നു ഖൈസ് رضي الله عنه
271) 🌷 സയ്യിദുനാ മാലികുബ്‌നു അബീ ഖൗലിയ്യ് رضي الله عنه
272) 🌷 സയ്യിദുനാ മാലിക്ബ്‌നു ദഖ്ശൂം رضي الله عنه
273) 🌷 സയ്യിദുനാനാ മാലികുബ്‌നു റബീഅത്ത് رضي الله عنه
274) 🌷 സയ്യിദുനാ മാലിക്ബ്‌നു രിഫാഅത്ത് رضي الله عنه
275) 🌷 സയ്യിദുനാ മാലിക്ബ്‌നു അംറ് رضي الله عنه
276) 🌷 സയ്യിദുനാ മാലിക്ബ്‌നു ഖുദാമ رضي الله عنه
277) 🌷 സയ്യിദുനാ മാലിക്ബ്‌നു മസ്ഊദ് رضي الله عنه
278) 🌷 സയ്യിദുനാ മാലിക്ബ്‌നു സാബിത്ത് رضي الله عنه
279) 🌷 സയ്യിദുനാ മുജദ്ദര്‍ ബ്‌നു ദിയാദ് رضي الله عنه
280) 🌷 സയ്യിദുനാ മുഹറര്‍ബ്‌നു ആമിര്‍ رضي الله عنه
281) 🌷 സയ്യിദുനാ മുഹ്‌രിസുബ്‌നു നള്‌ലത്ത് رضي الله عنه
282) 🌷 സയ്യിദുനാ മുഹമ്മദുബ്‌നു മസ്‌ലമത്ത് رضي الله عنه
283) 🌷 സയ്യിദുനാ മിദ്‌ലാജുബ്‌നു അംറ് رضي الله عنه
284) 🌷 സയിദുനാ മര്‍സദുബ്‌നു അബീ മര്‍സദ് رضي الله عنه
285) 🌷 സയ്യിദുനാ മിസ്ത്വഹ്ബ്‌നു ഉസാസത്ത് رضي الله عنه
286) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു ഔസ് رضي الله عنه
287) 🌷 സയ്യിദുനാ മസ്ഊദുബ്‌നു ഖല്‍ദത്ത് رضي الله عنه
288) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു റബീഅത്ത് رضي الله عنه
289) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു സഅദ് رضي الله عنه
290) 🌷 സയ്യിദുനാ മസ്ഊദുബ്‌നു അബ്ദിസ്സഅദ് رضي الله عنه
291) 🌷 സയ്യിദുനാ മസ്ഊദുബ്‌നു സൈദ് رضي الله عنه
292) 🌷 സയിദുനാ മുആദുബ്‌നു ജബല് ‍رضي الله عنه
293) 🌷 സയ്യിദുനാ മുസ്അബുബ്‌നു ഉമൈര് ‍رضي الله عنه
294) 🌷 സയിദുനാ മുആദ്ബ്‌നുല്‍ ഹാരിസ് رضي الله عنه
295) 🌷 സയിദുനാ മുആദുബ്‌നു സ്വിന്‍മത്ത് رضي الله عنه
296) 🌷 സയ്യിദുനാ മുആദുബ്‌നു അംറുബ്‌നു ജമൂഹ് رضي الله عنه
297) 🌷 സയ്യിദുനാ മുആദുബ്‌നു മാഇസ് رضي الله عنه
298) 🌷 സയ്യിദുനാ മഅ്ബദുബ്‌നു അബ്ബാദ് رضي الله عنه
299) 🌷 സയ്യിദുനാ മഅ്ബദുബ്‌നു ഖൈസ് رضي الله عنه
300) 🌷 സയ്യിദുനാ മുഅത്തിബിബ്നു ഉബൈദ്‌ رضي الله عنه 
301) 🌷 സയ്യിദുനാ മുഅത്തിബ്ബ്നു ഔഫ്‌ رضي الله عنه 
302) 🌷 സയ്യിദുനാ മുഅത്തിബുബ്നു ഖുശൈർ رضي الله عنه 
303) 🌷 സയ്യിദുനാ മഅ്ഖില്‍ബ്‌നു മുന്‍ദിര്‍ رضي الله عنه 
304) 🌷 സയ്യിദുനാ മഅ്മറുബ്‌നുല്‍ ഹാരിസ് رضي الله عنه 
305) 🌷 സയ്യിദുനാ മഅ്‌നുബ് അദിയ്യ് رضي الله عنه 
306) 🌷 സയ്യിദുനാ മഅ്‌നുബ്‌നു യസീദ് رضي الله عنه 
307) 🌷 സയ്യിദുനാ മുവ്വിദ്ബ്‌നു അംറ് رضي الله عنه 
308) 🌷 സയ്യിദുനാ മിഖ്ദാദുബ്‌നുല്‍ അസ്‌വദ് رضي الله عنه 
309) 🌷 സയ്യിദുനാ മുലൈല്‍ബ്‌നു വബറത്ത് رضي الله عنه 
310) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു അംറ് رضي الله عنه 
311) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു ഖുദാമത്ത് رضي الله عنه 
312) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു മുഹമ്മദ്‌ رضي الله عنه 
313) 🌷 സയ്യിദുനാ നള്‌റുബ്‌നുല്‍ ഹാരിസ് رضي الله عنه
 *ബദ് രീങ്ങളുടെ പേരിൽ ഫാത്തിഹ യാസീൻ മുതലായവ ഓതി ഹദിയ ചെയ്ത്, റബ്ബിനോട് ദുആ ചെയ്യുക..*
اوصيكم بادعاء..🤲🏻
*اللَّهُمَّ صَلِّی عَلَی سَيِّدِناَ مُحَمَّدِِ وَ عَلَی آلِهِ وَصَحْبِهِ وَ سَلِّمْ*

2024, ഏപ്രിൽ 3, ബുധനാഴ്‌ച

ശൈഖുനാ ആറ്റിങ്ങൽ ഉസ്താദ്:പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ

അറിവ് അമൂല്യമാണ്. അതിന്റെ വക്താക്കൾ അത്യുത്തമരും ആഖിറം മാത്രം ആഗ്രഹിച്ച് ആത്മാർത്ഥതയോടെ ആരാധനകൾ അനുഷ്ഠിച്ച് അല്ലാഹുവിന്റെ അടുപ്പം നേടിയ അനേകം അതുല്യ പണ്ഡിതർ ആലമിൽ ആകെ കഴിഞ്ഞുപോയിട്ടുണ്ട്. അവർ പ്രസിദ്ധിയും പ്രശംസകളും പ്രതീക്ഷിചിരുന്നവരല്ല.പ്രപഞ്ചനാഥൻ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുവാൻ അഹോരാത്രം അധ്വാനിച്ചു മറ്റുള്ളവർക്ക് താങ്ങും തണലുമായി ജീവിച്ചു.അത്തരം നിസ്വാർത്ഥ സേവകർ വിരളമാണെങ്കിലും ഇന്നുമുണ്ട് ആക്ഷേപങ്ങളിൽ കുലുങ്ങാതെ തളരാതെ കയ്പ്പേറിയ അനുഭവങ്ങൾ നാളെയുടെ മധുരത്തിനായി ശ്രമിക്കുന്നവർ. ചെയ്ത നന്മകളുടെ ആധിക്യ വലിപ്പങ്ങളും പിന്നിട്ട ജീവിതത്തിലെ പുണ്യ പർവങ്ങളും തിരിച്ചറിയുന്നത് വിയോഗാനന്തരം ആയിരിക്കും. അത്തരത്തിൽ ജീവിച്ചു വിടപറഞ്ഞ് ഒരു മഹാത്മാവാണ് ഉസ്താദുൽ അസാതീദ് മർഹൂം ശൈഖുന ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി.

1952ൽ ആറ്റിങ്ങൽ മാമം വെട്ടുവിള വീട്ടിൽ അഹ്മദ് പിള്ളയുടെയും ഖദീജ ബീവിയുടെയും ഏഴുമക്കളിൽ അവസാനത്തെ ആളായി ജനനം. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. യത്തീം ആയിട്ടായിരുന്നു ശൈഖുന വളർന്നത്. മാമം തൈക്കാവിൽ ആയിരുന്നു മദ്രസ പഠനം. അബ്ദുറഹ്മാൻ മുസ്‌ലിയാർ ഇടയില വീട്ടിൽ, വലിയുല്ലാഹി എ എം ഉസ്താദ് എന്നിവർ മദ്രസ പഠന കാലത്തിലെ ഗുരുനാഥൻമാർ ആയിരുന്നു. അസാമാന്യ ബുദ്ധിവൈഭവവും മികച്ച ഗ്രാഹ്യ ശേഷിയും പഠനവും പ്രകടമാക്കിയിരുന്ന ശൈഖുനാക്ക് കുട്ടിക്കാലത്തുതന്നെ ദറസ് നോടും ദീനീ സേവനത്തിനോടും വലിയ ആഗ്രഹമായിരുന്നു. ആത്മജ്ഞാനികൾ ആയ ഗുരുനാഥൻമാരുടെ ഉപദേശങ്ങൾ അതിനുള്ള പ്രതിപത്തി വർദ്ധിപ്പിച്ചു.

 സ്കൂൾ പഠന സമയത്ത് പത്താം ക്ലാസ് വിജയിച്ചാൽ ദറസിൽ ചേരാൻ കുടുംബക്കാർ അനുവദിക്കാതെ ഭൗതിക മേഖലയിലേക്ക് തിരിച്ചു വിടുമോ എന്ന് ആശങ്കപ്പെട്ട് പരീക്ഷയിൽ പരാജയപ്പെടാൻ പള്ളി കുറ്റിയിൽ കാണിക്കയർപ്പിച്ച് പ്രാർത്ഥിക്കുമായിരുന്നു എന്ന് സ്വചരിത്രം നർമ്മബോധത്തോടെ വിവരിക്കുമ്പോൾ ദീനീ മേഖലയോടുള്ള ആഗ്രഹ വലിപ്പം എത്രയായിരുന്നുവെന്ന് ചിന്തനീയമാണ്.
 ദീനി വിജ്ഞാന സമ്പാദന മേഖലയിലേക്ക് തിരിഞ്ഞ് ശൈഖുന ആദ്യമായി പഠിക്കാൻ ചേർന്നത് പനവൂര് മുദരിസ് ആയിരുന്ന മർഹൂം കെ എം ഉസ്താദ് തൃശ്ശൂർ അവർകളുടെ ദർസിലായിരുന്നു. സ്വന്തം നാടായ തൃശ്ശൂരിലേക്ക് കെ എം ഉസ്താദ് ദർസ് മാറിയപ്പോൾ ദൂരം കാരണം അടുത്തുള്ള ഏതെങ്കിലും ദർസിൽ ചേരുക എന്ന ലക്ഷ്യത്തോടെ പിന്നീട് ചേർന്നത് ചിലക്കൂർ ദർസിലായിരുന്നു. തെക്കൻ കേരളത്തിലെ പ്രഗൽഭ മുദരിസും മഹത്തായ അഹ് ലുസുന്നത്തി വൽ ജമാഅ ത്തിന്റെ ധീര നേതൃത്വവും ആയിരുന്ന ഉസ്താദുൽ അസാതീദ് പാവല്ല അബ്ദുൽ സത്താർ ഉസ്താദ് അവർകളായിരുന്നു അവിടുത്തെ മുദരിസ്. പ്രിയ ഗുരുവിന്റെ സമീപത്തെത്തി ശൈഖുനാ മീസാൻ മുതൽ തുടങ്ങണമെന്ന് ഗുരുവിനോട് അഭ്യർത്ഥിച്ചു. അങ്ങനെ വ്യാകരണത്തിന് ബാല പാഠങ്ങളിലൂടെ വിജ്ഞാനത്തിന്റെ മാസ്മരിക ലോകത്തേക്ക് ഗുരുവിന്റെ കരം ഗ്രഹിച്ച് പ്രവേശിച്ച ശൈഖുനാ തന്നെ ബുദ്ധികൂർമ്മതയും പഠന തൽപരതയും കൈമുതലാക്കി കഠിനാധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും പാതയിൽ സ്വസ്ഥസഞ്ചാരം നടത്തി ഓരോ ഫന്നുകളുടെയും ഉന്നതികൾ കീഴടക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ സാമർത്ഥ്യവും ശേഷിയും ബോധ്യപ്പെട്ട ഗുരുവര്യർ പഠന വേഗത പര്യമതയിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്നു. കിതാബുകളുടെ വിസ്മയലോകത്ത് പഠനത്തിന്റെ മോഹവലയത്തിൽ ലയിച്ച് ഇരിക്കുമ്പോൾ ഭൗതിക ലോകവുമായി ബന്ധം ഉണ്ടാകാറില്ല. മറ്റുള്ളവർ പുറത്തു പോകുമ്പോഴും കളികൾ ഏർപ്പെടുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ കിതാബുകളിൽ മുഖം പൂഴ്ത്തി വരികൾക്കിടയിലൂടെ പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുകയാവും ശൈഖുനാ. രാത്രികളിലും സംശയങ്ങളും ഇഷ്കാലുകളുമായി ഉസ്താദിന്റെ മുന്നിൽ തന്നെ. ഈ വിദ്യാർത്ഥിക്ക് അറിവ് നുകരാൻ ഉസ്താദിനും വലിയ ഉത്സാഹം.

 ഉസ്താദും ശിഷ്യനും തമ്മിൽ ദൃഢമായബന്ധം ആയിരുന്നു. പല കാര്യങ്ങളും തമ്മിൽ ചർച്ച ചെയ്യുകയും നർമ്മ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ഒരിക്കൽ ഉസ്താദ് ചോദിച്ചു 'നീ പഠിക്കുന്നത് എന്തിനാണ്?'.. ശിഷ്യൻ പറഞ്ഞു 'ദറസ് നടത്താൻ' നർമ്മ രൂപത്തിൽ ഉസ്താദ് വീണ്ടും ചോദിച്ചു 'ഈ കാഴ്ചയിൽ ചെറുതായ നിനക്ക് ആരും ജോലി തന്നില്ലെങ്കിലോ?...' ശിഷ്യൻ പറഞ്ഞു ആരും ജോലി തന്നില്ലെങ്കിൽ മാമം തൈക്കാവിൽ ദറസ് നടത്തും ഫ്രീയായി. അതിന് പറ്റിയില്ലെങ്കിൽ എന്റെ കുടുംബ ഓഹരി ഞാൻ ജേഷ്ഠൻമാരോട് പറഞ്ഞു വാങ്ങും എന്നിട്ട് അതിൽ മരച്ചീനികൃഷി നടത്തി ഞാൻ 10 മുതആലിമീങ്ങളെ എങ്കിലും പഠിപ്പിക്കും'. കുട്ടിയായിരുന്ന ശൈഖുനായുടെ ഈ മറുപടി ഉസ്താദിനെ വല്ലാതെ രസിപ്പിച്ചു. സന്തോഷത്തോടെ ഉസ്താദ് വളർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ പ്രാർത്ഥനയാണ് തന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും കാരണമെന്ന് ശൈഖുനാ നിറകണ്ണുകളോടെ ഓർക്കാറുണ്ട് ആയിരുന്നു.

 മൂന്ന് വർഷങ്ങൾക്ക് ശേഷം സത്താർ ഉസ്താദിന്റെ അടുക്കൽ നിന്നും ഉസ്താദിന്റെ അനുവാദത്തോടുകൂടി മറ്റൊരു ദർസിലേക്ക് പോയി. താനുദ്ദേശിച്ച ശൈലിയും അധ്യാപനവും അവിടെനിന്ന് കിട്ടാത്തതിനാൽ ശേഷം രണ്ടു ദറസ്റ്റിലൂടെ പോയതിനുശേഷം അവസാനം തേവലക്കര ദറസ് നടത്തുകയായിരുന്ന ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ അധ്യക്ഷരും വർക്കല ജാമിഅ: മന്നാനിയ്യയുടെ പ്രിൻസിപ്പളുമായ നൂറുൽ ഉലമ ശൈഖുനാ കെ പി അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ ദർസിൽ ചേർന്നു. തന്റെ പ്രഥമ ഗുരുവിന് സമാന്തരമായി ഒഴുകുന്ന മറ്റൊരു ജനസമുദ്രം തന്നെയായിരുന്നു ശൈഖുനാ കെ പി ഉസ്താദ്. അവിടെ പുതുലോകം ഉടലെടുക്കുകയായിരുന്നു. ലഭ്യമായ സമയത്തിൽ പരമാവധി പഠനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടു പുതിയ വിഷയങ്ങളും കിതാബുകളും ആയി ഉസ്താദിന്റെ മുന്നിൽ തന്നെയായിരുന്നു. ശിഷ്യൻ ബുദ്ധി സാമർത്ഥ്യവും താൽപര്യവും ബോധ്യപ്പെട്ട വിജ്ഞാന ഖനിയായ ഗുരു അതിലേറെ ആവേശത്തോടെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഒന്നര വർഷമാണ് കെ പി ഉസ്താദിന്റെ ദർസിൽ പഠിച്ചത്. ഒരു കുന്നോളം കിതാബുകൾ അവിടെനിന്നും ശൈഖുന ഓതി തീർത്തു. ആ ദറസ് കാലം ഓർത്തെടുത്ത് കെ പി ഉസ്താദിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു " അപാര ബുദ്ധിശാലി ആയിരുന്നു ആറ്റിങ്ങൽ അബ്ദുൽ അസീസ് മുസ്ലിയാർ. കിതാബുകൾ ഓതാൻ വലിയ ആവേശമായിരുന്നു. എനിക്ക് വിശ്രമം ഇല്ലാത്ത കാലമായിരുന്നു അത്. ഒന്നര വർഷമാണ് എന്റെ അടുക്കൽ ഓതിയതെങ്കിലും ഒരുപാട് കിതാബുകൾ ഓതി തീർത്തിട്ടുണ്ട്. പലപ്പോഴും രാത്രികളിലും ദർസ് എടുത്തിട്ടുണ്ട്. ഒരു രീതിയിൽ പറഞ്ഞാൽ ആറ്റിങ്ങലിന് ദർസ് എടുത്ത് ഞാൻ രോഗിയായി". നർമ്മത്തോടെ ആണെങ്കിലും അവസാനം പറഞ്ഞ വാക്കുകളിൽ ആ പഠനകാലത്തെ കുറിച്ചുള്ള സകലതും ഉണ്ട്. അങ്ങനെ ഏഴ്,എട്ട് വർഷങ്ങളെടുത്ത് ഓതുന്ന കിതാബുകളെല്ലാം തന്നെ തന്റെ മിടുക്ക് കൊണ്ട് അഞ്ചു കൊല്ലത്തിനുള്ളിൽ ഓതി തീർന്ന ഇരുപത്തിയൊന്നാം വയസ്സിൽ ദർസ് ആരംഭിച്ചു. 

സേവനം 

കാരാളിമുക്ക് ലായിരുന്നു ആദ്യ സേവനം. തന്റെ ദർസിലെ മിടുക്കരായ വിദ്യാർത്ഥികളെ നൽകി കെ പി ഉസ്താദ് തന്നെയാണ് തുടക്കം കുറിച്ചത്. മൈബദി, ഉഖ്‌ലൈദിസ് പോലെയുള്ള തത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഗ്രന്ഥങ്ങൾ ഓതിക്കൊടുത്തു കൊണ്ടായിരുന്നു തുടക്കം. ശൈഖുനായുടെ കഴിവ് കേട്ടറിഞ്ഞ ഭൗതിക വിഷയങ്ങൾ ഓതുവാൻ എത്തിയവരിൽ ശൈഖുനയെക്കാൾ പ്രായത്തിൽ മുതിർന്നവർ വരെ ഉണ്ടായിരുന്നു.

 മതപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ശൈഖുനായുടെ സവിശേഷതയായിരുന്നു. നാട്ടുകാരിലോ, മഹല്ല് ഭാരവാഹികളിലോ ഇസ്‌ലാമിക വിരുദ്ധ പ്രവർത്തനങ്ങളോ ശറഇന്ന് നിരക്കാത്ത സംഗതികളോ കണ്ടാൽ അവയെ ചൂണ്ടിക്കാണിക്കുവാനും തെറ്റുകൾ തിരുത്തുവാനും ഒരു മടിയും കാണിച്ചിരുന്നില്ല. എന്നാൽ ചിലർക്ക് അത് ഇഷ്ടപ്പെടാറില്ല. അതിനെ തുടർന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ കാത്തുനിൽക്കാതെ നിലപാടുകൾ തുറന്ന അവതരിപ്പിച്ച ശൈഖുനാ അവിടെനിന്നും ജോലി ഒഴിവാക്കുമായിരുന്നു. നാട്ടുകാർക്കോ ഭാരവാഹികൾക്ക് ഇഷ്ടമല്ലെന്ന് കണ്ടാൽ പിന്നെ അവിടെ നിൽക്കാറില്ല. ഈ ശൈലി കാരണം പലസ്ഥലങ്ങളിലും അധികകാലം തുടരാൻ സാധിച്ചിട്ടില്ല.
 ഖത്തീബ് ആയി ജോലിയിൽ പ്രവേശിക്കുകയും ദറസിന് സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്ത ദറസ് തുടങ്ങുകയും ആയിരുന്നു പലസ്ഥലങ്ങളിലും ചെയ്തിരുന്നത്.കാരാളിമുക്കിന് ശേഷം മൈലാപ്പൂർ, പെരുമ്പുഴ,ആലുവ,കുന്നത്തേരി,കാക്കനാട്,പിണർമുണ്ട,കല്ലൂർ,ചില്ലയ്ക്കൽ,ചാത്തിനാം കുളം,വാളക്കാട്‌,തേങ്ങാപട്ടണം,പടമുഗൾ,അണ്ടൂർക്കോണം,കുറക്കോട്,എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.കുറക്കോട് സേവനം ചെയ്യുന്ന സമയത്താണ് സ്വന്തമായി സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ഉദിക്കുന്നത്.അങ്ങനെ അന്ന് ജീവിച്ചിരുന്ന മഹാരഥന്മാരായ ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്,കക്കിടിപ്പുറം അബൂബക്കർ വലിയുല്ലാഹി,എ.എം ഉസ്താദ്,തഴവ ഉസ്താദ് തുടങ്ങിയവരെ സന്ദർശിച്ച് ആശീർവാദം വാങ്ങി അങ്ങനെ 1984ജൂൺ 11ന് ആറ്റിങ്ങൽ വാളക്കാട് കേന്ദ്രമാക്കി ഒരു സ്ഥാപനം ആരംഭിച്ചു.അതാണ്‌ തെക്കൻ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ആറ്റിങ്ങൽ വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളേജ്.സ്ഥാപനം തുടങ്ങിയതിനു ശേഷം അതിന്റെ വളർച്ചക്കും നിലനിൽപ്പിനും വേണ്ടി ശൈഖുനായും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഏറെ ത്യാഗം സഹിച്ചിരുന്നു.ഹാജിയാർ ഉസ്താദ് നിർദ്ദേശിച്ച പ്രകാരം എല്ലാ ആഴ്ചയിലും നടന്നു വരുന്ന നാരിയത് സ്വലാത്ത് മജ്‌ലിസ് ഈ സ്ഥാപനത്തിന് ഒരു മുതൽ കൂട്ടാണ്.

തന്റെ മുന്നിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളെ പുത്രതുല്യരായി കണ്ട ശൈഖുനാ ഓരോരുത്തർക്കും അനുയോജ്യമായ ലളിത ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്.വിദ്യാർത്ഥികളുടെ ബൗദ്ധിക -വൈജ്ഞാനിക വളർച്ചക്ക് ആവശ്യമായ ഒറ്റ മൂലികളും ആളറിഞ്ഞ അവസരോചിതമായി നൽകുവാൻ കഴിഞ്ഞതു കൊണ്ടാണ് ദറസ്സ് രംഗത്ത് ഇത്രെയേറിയ ശോഭിക്കാൻ സാധിച്ചത്.ഉപമകളും ചരിത്രങ്ങളും നസ്വീഹത്തുക്കളും ആത്മീയ ഉപദേശങ്ങളും അനുഭവജ്ഞാനവും നിറഞ്ഞ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനവും ആവേശവും അതിലേറെ ഇഷ്ട്ടവുമായിരുന്നു.
പാഠഭാഗങ്ങൾ എടുത്ത ആവശ്യ വിശദീകരണങ്ങൾ നൽകി ശറഹുകളിൽ നിന്നും മനസ്സിലാക്കേണ്ടവ സൂചിപ്പിച്ച ശേഷം അവകൾ കിതാബുകളിലും നോട്ടുബുക്കുകളിലും എഴുതി സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ലഫ്ള് ഹല്ല ചെയ്ത് പഠിക്കൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു.അതിനാൽ ശൈഖുനായുടെ മുന്നിലെത്തിയവർക്കെല്ലാം കിത്താബിൽ അത്യാവശ്യം പിടിപാടുകൾ ലഭിച്ചിരുന്നു.

മത-ഭൗതിക സമന്വയ വിദ്യാഭാസത്തിനു പ്രചാരമേറുകയും ദഅവാ കോളേജുകൾ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തപ്പോഴാണ് ആ ലക്ഷ്യം മുന്നിൽ നിർത്തി 2002ൽ മണനാക്ക് അൽബുർഹാൻ അറബിക് കോളേജ് ആരംഭിക്കുന്നത്.ഇന്ന് തെക്കൻ കേരളത്തിൽ അറിയപ്പെട്ട ദഅവാ കോളേജുകളുടെ കൂട്ടത്തിൽ അൽബുർഹാനും ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

 സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങൾ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതിന് ശൈഖുനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളക്കാട്‌ ജാമിഉൽ ഖൈറാത്തിൽ മുമ്പ് കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് മുനാളറ നടത്തിയിരുന്നു. ചൊവ്വാഴ്ചകളിൽ ഉസ്താദുമാരുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്. വിവാദ വിഷയങ്ങളിൽ നിന്നും ഒരു വിഷയം തിരഞ്ഞെടുത്ത് അതിലാണ് സംവദിക്കേണ്ടത്. തന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കൽ ആയിരുന്നു ലക്ഷ്യം.
സുന്നത്ത് ജമാഅത്തിനു നേരെ പുത്തൻ വാദികൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിൽ ശൈഖുന മുന്നിൽ തന്നെയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ഏതെങ്കിലുമൊരു വിഭാഗത്തിനോട്‌ പ്രത്യേക അടുപ്പമോ അകൽച്ചയോ ഉണ്ടായിരുന്നില്ല. എന്നാൽ പലപ്പോഴായി പല സംഘടനകളിലും പ്രവർത്തിച്ചിട്ടുമുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രണ്ടുവിഭാഗങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ തുടങ്ങി സുന്നത്ത് ജമാഅത്തിന്റെ എല്ലാ സംഘടനകളെയും അംഗീകരിക്കുകയും അവരുടെ ദീനിയായ പ്രവർത്തനങ്ങളിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വാർഷികങ്ങൾക്കും മറ്റും എല്ലാ സുന്നി നേതാക്കന്മാരെയും ക്ഷണിക്കുകയും അവരെല്ലാം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

ആരാധനകളിലെ കണിശത

'ഇൽമ് പ്രയോജനകരമാകണമെങ്കിൽ അത് കൊണ്ട് അമൽ ചെയ്യണം.പ്രയോജനകരമല്ലാത്ത അറിവിൽ നിന്ന് നബി(സ)കാവൽ തേടിയിട്ടുണ്ട് .അത്കൊണ്ട് പഠിക്കുന്നത് പ്രാവർത്തികമാക്കണം' എന്ന് തന്റെ ഉപദേശങ്ങളിൽ പ്രത്യേകം എടുത്ത് പറഞ്ഞിരുന്ന ശൈഖുനാ സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്തിരുന്നു .ആരാധനകളിലെ കൃത്യതയും സൂക്ഷ്മതയും അവിടത്തെ സവിശേഷതയായിരുന്നു. ജമാഅത്തിന്റെ പുണ്യവും മഹത്വവും മനസ്സിലാക്കിയിരുന്നത് കൊണ്ടു തന്നെ അത് മുടങ്ങാതിരിക്കാൻ അതിന് പരമാവധി ശ്രമിച്ചിരുന്നു. അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും തുടർ യാത്രയ്ക്ക് ബുദ്ധിമുട്ടായപ്പോൾ അൽ ബുർഹാൻ ഇതിനോട് ചേർന്ന് വസ്തു വാങ്ങി വീട് വെച്ചതിന് പിന്നിൽ ബുർഹാനിന് കീഴിലുള്ള നിസ്കാര പള്ളിയിലെ ജമാഅത്തിൽ പങ്കുവെക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

 ശൈഖുനാ വിടപറഞ്ഞ റമദാൻ മാസത്തിലും നോമ്പ് ഒഴിവാക്കുകയോ തറാവീഹിന് ജമാഅത്ത് മുടക്കുകയോ ചെയ്തിരുന്നില്ല. അവശതകൾ അവഗണിച്ചുകൊണ്ട് ആരാധനകളിൽ മുഴുകുകയായിരുന്നു. മരണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ വെള്ളം കൊണ്ടു വന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. നോമ്പുകാരനായിരിക്കെ മരണം വരിക്കുവാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നു.
 ദാനധർമ്മങ്ങളിൽ സേവന ഒട്ടും പുറകിൽ ആയിരുന്നില്ല സാധുക്കളായ ശിഷ്യർക്കും അടുപ്പക്കാർ ക്കും ആവശ്യങ്ങൾ മനസ്സിലാക്കി സഹായം ചെയ്തിരുന്നു. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്നവർക്ക് ഒരു ഹദിയ നൽകാറുണ്ടായിരുന്നു.
 ഉംറയുടെയും ഹജ്ജിന്റെയും മഹത്വം എപ്പോഴും തന്റെ ശിഷ്യർക്ക് ഉണർത്തി കൊടുക്കാറുള്ള ശൈഖുനയുടെ പ്രചോദനവും സഹായവും കൊണ്ട് പലർക്കും അത് നിർവഹിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.തന്റെ മൂന്ന് ആൺമക്കളെയും ഹാഫിളുകൾ ആക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ അവരെയും ഏക മകളെയും ഭാര്യയേയും ഹജ്ജിന് കൊണ്ടുപോകുകയും ചെയ്തിരുന്നു. ആരാധനയുടെ മഹാത്മ്യം തന്നെ നാവിൽ ഒതുക്കാതെ ജീവിതത്തിൽ പകർത്തി മാതൃകാപുരുഷൻ ആക്കുകയായിരുന്നു ശൈഖുനാ..

 ആത്മീയബന്ധങ്ങൾ

 ആത്മീയതയ്ക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന ശോഭന തന്റെ കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ മഹാന്മാരുമായും അടുപ്പവും ബന്ധവും സൂക്ഷിച്ചിരുന്നു. ഹാജിയാർ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്, തഴവ ഉസ്താദ് തുടങ്ങിയ മഹത്തുക്കളുമായി എപ്പോഴും ബന്ധപ്പെടുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിർദുകൾ അധികവും ലഭിച്ചത് ഇവരിൽ നിന്നാണ്. കക്കിടിപ്പുറം അബൂബക്കർ ശൈഖ്, സി.എം വലിയുല്ലാഹി, ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ ആ കണ്ണിയിലെ പ്രധാനികളായിരുന്നു. നെടുമങ്ങാട് അബ്ദുസ്സലാം മസ്താൻ ശൈഖുനായുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. സ്വാലിഹീങ്ങളുമായി സഹവാസം ഉണ്ടാക്കുന്നതിന് അവിടുന്ന് എന്നും മുന്നിലായിരുന്നു.മുത്ത് നബിയുടെ കുടുംബ പരമ്പരയിൽ പിറന്ന സാദാത്തീങ്ങളോട് വളരെയേറെ ആദരവും അടുപ്പവും കാത്തുസൂക്ഷിച്ചിരുന്നു.

 ദറസിൽ ആത്മീയ പരിപോഷണത്തിന് ആവശ്യമായ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിക്കുകയും അതിന്റെ പ്രാധാന്യം ഉപദേശങ്ങളിലൂടെ തന്റെ ശിഷ്യരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ എല്ലാവർഷവും മഹാന്മാരുടെ മഖ്ബറകൾ സിയാറത്തിന് കൊണ്ടുപോകുന്നതിനു മുൻകൈ എടുത്തിരുന്നു. രോഗങ്ങൾ കൊണ്ട് അവശത അനുഭവിക്കുമ്പോഴും മഹത്തുക്കളായ.സൂഫി വര്യന്മാർ നൽകിയ പ്രതിദിന ദിക്‌റുകൾക്ക് ഭംഗം വരാതിരിക്കാൻ വളരെ ശ്രദ്ധ പുലർത്തിയിരുന്നു. 

വിയോഗം

 2018 ജൂൺ 9 ശനിയാഴ്ച പരിശുദ്ധ റമദാനിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിൽ നോമ്പുകാരൻ ആയി അവസാന വഖ്തും നിസ്കരിച്ച് സ്വവസതിയിൽ വച്ച് വുളൂഓടുകൂടെ തന്റെ 66മത്തെ വയസ്സിൽ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി..ഇന്നാലില്ലാഹി....
 മരണവാർത്തയറിഞ്ഞ് വിവിധ ദിക്കുകളിൽ നിന്നായി ആലിമീങ്ങളും സാദാത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അൽ ബുർഹാനിലേക്ക് ഒഴുകി. രണ്ടു തവണകളായി നടന്ന മയ്യത്ത് നമസ്കാരത്തിന് അഭിവന്ദ്യ ഗുരുവര്യർ ശൈഖുനാ കെ.പി ഉസ്താദും സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങളും നേതൃത്വം നൽകി. തുടർന്ന് അൽ ബുർഹാനിന്റെ പൂമുഖത്ത് തയ്യാറാക്കിയ ഖബറിൽ മഹാനവർകളെ അടക്കം ചെയ്തു. തന്റെ ശിഷ്യർക്കും കുടുംബക്കാർക്കും തന്നെ സിയാറത്ത് ചെയ്യുന്നവർക്കും ആത്മീയ നേതൃത്വം നൽകിക്കൊണ്ട് രാജകീയ പദവിയിൽ അൽ ബുർഹാനിന്റെ മണ്ണിൽ മഹാനുഭാവൻ അന്തിയുറങ്ങുന്നു. 
ആ ഖബർ അള്ളാഹു സ്വർഗ പൂന്തോപ്പ് ആക്കുകയും നാളെ ഹബീബായ മുത്ത് നബിയോടൊപ്പം മഹാനവർകളോടൊപ്പം സ്വർഗീയ ആരാമത്തിൽ ഒരുമിച്ച് കൂടുവാൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.ആമീൻ

2024, ഏപ്രിൽ 1, തിങ്കളാഴ്‌ച

സ്വലാത്തിൻ സുഗന്ധം നീക്കും ഖബ്റിലെ വിസ്രഗന്ധം

സ്വഹാബീശ്രേഷ്ഠനായ *ഉത്ബത് ബിൻ ഫർഖദ്* റളിയല്ലാഹുഅൻഹുവിന്റെ ഭാര്യ *ഉമ്മുആസ്വിംബീവി* പറയുന്നു:

ഞാനുൾപ്പെടെ നാലുഭാര്യമാർ അദ്ദേഹത്തിന്നുണ്ടായിരുന്നു. ഭർത്താവിന്നെ സന്തോഷിപ്പിക്കാൻ ഞങ്ങൾ നാലുപേരും സുഗന്ധികളാകാൻ പരസ്പരം മത്സരിക്കുമായിരുന്നു. താടിയിൽ ഒരല്പം എണ്ണ പുരട്ടുമെന്നല്ലാതെ അദ്ദേഹം പക്ഷേ ഒരു സുഗന്ധവസ്തുവും ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു വശ്യമായ സുഗന്ധം പരിസരമാകെ പടർന്നിരുന്നു.

അദ്ദേഹം പുറത്തിറങ്ങിയാൽ ആളുകൾ അദ്ഭുതംകൂറിക്കൊണ്ടു പറയുമായിരുന്നു: ഇത്ര നല്ലസൗരഭ്യം ഞങ്ങൾ ഇതിന്നുമുമ്പ് ആസ്വദിച്ചിട്ടേയില്ല.

ഒരുനാൾ അദ്ദേഹത്തോടു ഞാൻ ചോദിച്ചു:

"അങ്ങയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞങ്ങൾ എന്തുമാത്രം പാടുപെടുന്നുണ്ടെന്നറിയാമോ? ഞങ്ങൾ ഉപയോഗിക്കുന്ന ഒരു സുഗന്ധവും അങ്ങയുടെ ശരീരസുഗന്ധത്തോടു കിടപിടിക്കുന്നില്ല. പറയൂ, അങ്ങയുടെ ഈ ശരീരസൗരഭ്യത്തിന്റെ രഹസ്യമെന്താണ്?"

ഒരു മന്ദസ്മിതത്തോടെ അദ്ദേഹം തന്റെ ഓർമ്മകളെ പുറകിലോട്ടു പായിച്ചു. അദ്ദേഹം പറഞ്ഞുതുടങ്ങി: 

"മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ ജീവിതകാലത്ത്, എനിക്ക് ഒരുതരം ത്വക്കുരോഗം ബാധിച്ചു. വിഷമവൃത്തത്തിലകപ്പെട്ട ഞാൻ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു.

ഔറത്തൊഴിച്ചുള്ള ശരീരഭാഗങ്ങൾ തുറന്നുകാണിക്കാൻ അവിടുന്ന് എന്നോടു നിർദ്ദേശിച്ചു. ഞാൻ അതനുസരിച്ച് ഔറത്തുമാത്രം മറച്ച് അവിടുത്തെ തിരുമുന്നിലിരുന്നു. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ അവിടുത്തെ തൃക്കരങ്ങളിൽ തിരുവാകൊണ്ട് ഊതിയതിന്നുശേഷം ആ തൃക്കരങ്ങളാൽ എന്റെ ശരീരത്തിൽ തടവി, എന്റെ വയറ്റിലും നടുംപുറത്തുമെല്ലാം അവിടുത്തെ തൃക്കരങ്ങൾ സഞ്ചരിച്ചു. തത്സമയംതന്നെ എന്റെ രോഗം സുഖപ്പെട്ടു എന്നു മാത്രമല്ല, അന്നേ ദിവസംമുതൽ എന്റെ ശരീരത്തിൽനിന്ന് നിങ്ങൾക്കിന്ന് അനുഭവപ്പെടുന്ന സുഗന്ധം പുറപ്പെട്ടുകൊണ്ടിരിക്കുന്നു".

സുബ്ഹാനല്ലാഹ്! മുത്തുനബി സ്വല്ലല്ലാഹു(അലൈഹി വഅലാ ആലിഹി വസല്ലം) അവിടുത്തെ തൃക്കരങ്ങളാൽ ഒന്നു തടവിയ സ്വഹാബിയുടെ അവസ്ഥ ഇതാണെങ്കിൽ അവിടുത്തെ തിരുദേഹത്തിന്റെ സുഗന്ധം എത്രയായിരിക്കും! അവിടുത്തെ വിയർപ്പുകണങ്ങൾക്കുപോലും മിസ്കിനെ അതിജയിക്കുന്ന സൗരഭ്യമുണ്ടായിരുന്നുവല്ലോ? തിരുദേഹത്തുനിന്നു വിയർപ്പുകണങ്ങൾ വടിച്ചെടുത്തു ബറകത്തിന്നും സുഗന്ധത്തിന്നുംവേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്ന സംഗതിയും അറിയപ്പെട്ടതാണ്. 

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ നടന്നുപോകുന്ന തെരുവീഥികൾ സുഗന്ധപൂരിതമാകാറുണ്ടായിരുന്നുവത്രേ! ആ അന്തരീക്ഷത്തിൽ പരിലസിക്കുന്ന സുഗന്ധമാരുതനാൽ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നു സ്വഹാബികൾ മനസ്സിലാക്കിയിരുന്നു. 

തിരുമേനി ഒരുകുഞ്ഞിന്റെ ശിരസ്സിൽ കൈവച്ചാൽ, പിന്നീട് ആ കുഞ്ഞിൽനിന്നു നിർഗമിക്കുന്ന പരിമളത്താൽ ഈ കുഞ്ഞിന്നു മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുകരസ്പർശമേറ്റിട്ടുണ്ടെന്നു മറ്റുള്ളവർ മനസ്സിലാക്കിയിരുന്നുവത്രേ!

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുദേഹം അഭൗമമായ സുഗന്ധം പൊഴിച്ചിരുന്നുവെങ്കിലും അവിടുന്നു മിസ്ക് ഉൾപ്പെടെയുളള സുഗന്ധവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അവയെ ഏറെ പ്രിയവും വച്ചിരുന്നു. ഈ ദുൻയാവിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുളള മൂന്നുസംഗതികൾ അവിടുന്ന് എണ്ണിപ്പറഞ്ഞതിൽ ഒന്നു സുഗന്ധവസ്തുക്കളായിരുന്നു. 

തിരുമേനിയെ സ്നേഹിക്കുന്ന അവിടുത്തെ ഉമ്മത്തും അവിടുത്തെ സ്നേഹത്തോടു താദാത്മ്യം പ്രാപിച്ചുകൊണ്ടു സുഗന്ധവസ്തുക്കളെ സ്നേഹിക്കാനും അതുപയോഗിക്കാനും കരുതൽ കാണിക്കുന്നു. സുഗന്ധവസ്തുക്കൾ ഹദിയഃ നല്കിയാൽ അവിടുന്നു തിരസ്കരിക്കാറുണ്ടായിരുന്നില്ല. അവിടുത്തെ ഉമ്മത്തും തഥൈവ. 

മഹാനായ *ഇബ്നുഅബ്ബാസ്* റളിയല്ലാഹുഅൻഹുമായുടെ സുഗന്ധോപയോഗതാത്പര്യം കേളികേട്ടതാണ്. ഒരു പൊതുവഴിയിൽ സുഗന്ധം മണക്കുന്നുവെങ്കിൽ ആളുകൾ ചോദിക്കുമായിരുന്നുവത്രേ, ഇതിലൂടെ ഇബ്നു അബ്ബാസാണോ കടന്നുപോയത് അതോ മിസ്കിന്റെ കൊട്ടയോ?

എന്തിന്നധികം പറയണം? സുഗന്ധവസ്തുക്കളോടുളള പ്രണയംമൂത്ത് അതുതന്നെ കച്ചവടം ചെയ്തവരും ചെയ്യാനാഗ്രഹിച്ചവരും ഉമ്മത്തിലുണ്ട്. *അമീറുൽമുഅ്മിനീൻ ഉമറുൽഖത്ഥാബ്* റളിയല്ലാഹു അൻഹു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: 

"ഞാനൊരു കച്ചവടക്കാരനായിരുന്നുവെങ്കിൽ സുഗന്ധവർഗ്ഗമല്ലാത്ത മറ്റൊന്നും ഞാൻ കച്ചവടത്തിന്നായി തിരഞ്ഞെടുക്കാതിരുന്നേനെ. എനിക്കാ കച്ചവടത്തിൽ ഒരുവേള ലാഭമുണ്ടായില്ലെങ്കിലുംപോലും സാരമില്ല. അതിന്റെ സുഗന്ധം എനിക്കു നഷ്ടപ്പെടില്ലല്ലോ?"

മുൻകാല ഇമാമുമാരായ പലരുടെയും പേരിന്റെ ഒടുവിൽ കാണുന്ന *അൽഅത്ഥാർ* എന്ന വാലറ്റം അവർക്കോ അവരുടെ പിതാ- പ്രപ്രിതാക്കൾക്കോ ഉണ്ടായിരുന്ന അത്ഥറുകച്ചവടത്തെയാണു സൂചിപ്പിക്കുന്നത്.

സുഗന്ധവസ്തുക്കൾ മണക്കുമ്പോൾ അവിടുത്തെ ഉമ്മത്തിന്ന് അവരുടെ നേതാവായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ ഓർമ്മവരും, തത്സമയം അവർ അവിടുത്തെമേൽ സ്വലാത്തു ചൊല്ലും. അതു നല്ലതാണെന്ന് ഉമ്മത്തിലെ ജ്ഞാനികൾ സാധാരണക്കാരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സാമ്പത്തിക പാരാധീനതകളൊന്നുമില്ലെങ്കിൽ സുഗന്ധവസ്തുക്കൾക്കുവേണ്ടി വലിയതുകകൾ ചെലവഴിക്കുന്നതു ദുർവ്യയമായി കണക്കാക്കില്ലെന്നാണ് അഭിജ്ഞമതം. ഒരുമനുഷ്യൻ തന്റെ സമ്പത്തിന്റെ മൂന്നിലൊന്നു സുഗന്ധവർഗ്ഗത്തിന്നുവേണ്ടി ചെലവഴിച്ചാൽപോലും അതിന്നെ അമിതവ്യയമെന്നു പറയാനാകില്ലെന്ന് *ഇമാം ശാഫിഈ* റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഒരു റിപ്പോർട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ സുഗന്ധം ബുദ്ധിയെ ഉദ്ദീപിപ്പിക്കുമെന്നു മഹാനർ പറഞ്ഞതിന്നു സ്ഥിരീകരണമുണ്ട്.

തീർന്നില്ല, മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോടുളള ഹുബ്ബിന്നാൽ അവിടുത്തെമേൽ സ്വലാത്തു ചൊല്ലുന്നവരുടെ ഖബ്റുകൾ സുഗന്ധപൂരിതമാകുന്നു. എങ്ങനെ ആകാതിരിക്കും? അവരുടെ ഖബ്റുകളിൽ ഒരു പ്രാവശ്യമെങ്കിലും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ആഗതരാകുന്നുണ്ടല്ലോ? 

ചില ഭാഗ്യശാലികളുണ്ട്, അവരുടെ ജീവിതകാലത്തുതന്നെ അവരിൽനിന്ന് അഭൗതികമായ നിലയിൽ സുഗന്ധം അടിച്ചുവീശാറുണ്ട്. എങ്ങനെ വീശാതിരിക്കും? അവർ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മഇയ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ?

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്തു വർദ്ധിപ്പിക്കുകയാണെങ്കിൽ നമ്മിൽനിന്നും നിർഗമിക്കും പരിമളം. നമ്മുടെ ഖബ്റുകളും സുഗന്ധപൂരിതമാകും. സ്വലാത്ത് അധികമായി ഉരുക്കഴിക്കുന്നവർക്കു വായ്നാറ്റമുണ്ടാകില്ലെന്നു ചില ജ്ഞാനികൾ പറഞ്ഞത് ഇതിന്നോടു ചേർത്തുവായിക്കണം.

മറ്റൊന്നു കൂടിയുണ്ട്, സ്വലാത്ത് അധികം ചൊല്ലുന്നവർ സ്വാഭാവികമായും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ സുന്നത്തുകളോട് അതിയായി ആഭിമുഖ്യമുളളവരായിരിക്കും. എങ്കിൽപിന്നെ അത്തറുപയോഗം അവരെങ്ങനെ ഒഴിവാക്കും? 

അതേ, അവർ നിത്യവും അത്തർ മണക്കുന്നവരായിരിക്കും. തങ്ങളുടെ ചുറ്റുപാടുകളെക്കൂടി സുഗന്ധപൂരിതമാക്കുന്നവർ. അവരിൽനിന്ന് ഒരിക്കലും ദുർഗന്ധം വമിക്കുകയില്ല. തങ്ങളുടെ ഹബീബ്(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) ഇഷ്ടപ്പെട്ട കാരണത്താൽമാത്രം അത്തർ ഇഷ്ടപ്പെടുകയും അതുപയോഗിച്ചു ജീവിതകാലത്തു ദുർഗന്ധം അകറ്റുകയും ചെയ്തവർ മരണാനന്തരം ദുർഗന്ധം പേറുമെന്നു കരുതാവോ? പക്ഷേ അത്തറുപയോഗിക്കുമ്പോൾ തിരുസുന്നത്തിനെക്കരുതുകയും അവിടുത്തെമേൽ സ്വലാത്തു ചൊല്ലുകയും വേണം. 

സുഗന്ധം ഇഷ്ടപ്പെടുക എന്നതു മലക്കുകളുടെ സ്വഭാവമാണ്. ദുർഗന്ധാസക്തി പിശാചുക്കളുടെതും. അതിന്നാൽ മലക്കുകളോടു ചേർന്നുനില്ക്കാൻ ശ്രമിക്കുക. ശരീരവും പരിസരവും സുഗന്ധമയമാക്കുക.

ഇക്കുറിപ്പു വായിച്ചതിന്നുശേഷം കമന്റ്ബോക്സിൽ ഒരുസ്വലാത്ത് എഴുതുക, _കോപ്പിപേസ്റ്റ്_ വേണ്ടാ. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്ത് എഴുതുന്നതിന്നും പുണ്യമുണ്ട്. അതു വേണ്ടെന്നു വയ്ക്കണോ? ആലോചിക്കുക.

ഹബീബായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ ധാരാളമായി സ്വലാത്തു ചൊല്ലി ദേഹവും ദേഹിയും സുഗന്ധപൂരിതമാകു(ക്കു)ന്ന മഹാഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തട്ടെ ആമീൻ.

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം 

*അൽനുഹാസി* 
*ചാമക്കാല*
*wa.me/7447474744*

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...