2023, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ചന്ദ്രാരോഹണം ഇസ്ലാമിക വീക്ഷണത്തിൽ


താജുൽ ഉലമാ ശൈഖുനാ കെ കെ സ്വദഖത്തുള്ള മൗലവി(റ)

നീൽ ആംസ്‌ട്രോംഗും, ആൽഡ്രിനും 21-7-69ന്ന് ചന്ദ്രനിൽ കാലുകുത്തിക്കൊണ്ട് ചരിത്രത്തിൽ പുതിയ ഒരദ്ധ്യായം സൃഷ്ടിച്ചുവെന്ന വാർത്ത പത്രത്തിൽ വന്നതോടുകൂടി ചില ആളുകളിൽ ആശയക്കുഴപ്പം ഉത്ഭുതമായിരിക്കുകയാണ്.

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല, മനുഷ്യനതിന്നു സാധ്യമല്ല, പോയിട്ടുണ്ടെങ്കിൽ പോയത് മനുഷ്യനല്ല, അല്ലെങ്കിൽ ചെന്നത് ചന്ദ്രനിലല്ല എന്നും മറ്റുമാണ് ആ ആശയക്കുഴപ്പങ്ങളും സംശയങ്ങളും. ലണ്ടനിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ ജോഡ്രൽ ബാങ്കിന്റെ ഡയരക്ടർ ഡോ:ലോമിൽ ചോദിച്ചത് ഇത്തരുണത്തിൽ സ്മരണീയമാണ്. അദ്ദേഹം ചോദിക്കുകയാണ്. "ഏറ്റവും വേഗത കൂടിയ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യന്നു മൂന്ന് മണിക്കൂർ കൊണ്ട് ചന്ദ്രനിൽ എത്താമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു എന്നാൽ ചന്ദ്രനെ കുറിച്ച് മനുഷ്യ മനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന അശാസ്ത്രീയ സിദ്ധാന്തങ്ങളെയും സങ്കൽപ്പി വിശ്വാസങ്ങളെയും നിർമ്മാർജ്ജനം ചെയ്യുവാൻ ഏറ്റവും ശക്തി കൂടിയ ശാസ്ത്രീയ സിദ്ധാന്തത്തിന് എത്ര കാലം വേണ്ടി വരും?"

നുസ്രത്തുൽ അനാം ഓഫീസിലേക്ക് തൽസംബന്ധമായ പല കത്തുകളും ചോദ്യങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അവക്കെല്ലാം വേറെ വേറെ മറുപടി എഴുതുകയാണെങ്കിൽ ദൈർഘിച്ചു പോകും. എല്ലാ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും മറുപടി സമഗ്രമായി ഗ്രഹിക്കാൻ ഉപയുക്തമായ ഒരു ലേഖനമെഴുതുവാനാണ് ഞാൻ തൽക്കാലം തീരുമാനിച്ചത്.

സൂര്യൻ, ചന്ദ്രൻ, ചൊവ്വ, വ്യാഴം, ശുക്രൻ തുടങ്ങിയ ഗോളങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ നിഗമനം രണ്ടു വിധത്തിലുണ്ട്. പുരാതന ശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ബുത്'ലൈമൂസ് (ടോളമി) കണ്ടുപിടിച്ചതുമാണ് അതിലൊന്ന്. പ്രസ്തുത ഗോളങ്ങളെല്ലാം ഭൂമിയെ ചുറ്റി നിൽക്കുന്ന ഗോളാകൃതിയിലുള്ള ഫലക്കിൽ തറക്കപ്പെട്ടതാണന്നും ആ ഫലക്കുകൾ കട്ടിയുളളതും പൊട്ടിക്കുവാൻ സാധ്യമാവാത്തതുമാണെന്നും, അവ സ്ഫടിക രൂപത്തിലായതുകൊണ്ട് ഭൂമിയിൽ നിന്നു സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗോളങ്ങളെ ദർശിക്കപ്പെടാൻ സാധിക്കുമെന്നും, നക്ഷത്രങ്ങൾ തറച്ച ഫലക്കുകൾ എല്ലാം കൂടി നിശ്ചലമായി നിൽക്കുന്ന ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 24 മണിക്കൂർകൊണ്ട് ഒരു തവണ തിരിയുന്നതും അതുകൊണ്ട് രാവും പകലും ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഫലക്ക് സ്വന്തമായിക്കൊണ്ട് സുമാർ മാസത്തിൽ ഒരു തവണ പടിഞ്ഞാറു നിന്നു കിഴക്കോട്ടു തിരിയുന്നതും അത്കൊണ്ട് ചാന്ദ്രികാ മാസം ഉണ്ടാവുന്നുവെന്നും, സൂര്യൻ നിൽക്കുന്ന ഫലക്ക് പടിഞ്ഞാറു നിന്നു കിഴക്കോട്ട് 365 ദിവസം കൊണ്ട് ഒരിക്കൽ തിരിയുന്നതും അത്കൊണ്ട് സൂര്യവർഷം ഉണ്ടാകുന്നുവെന്നും മറ്റുമാണ് ടോളമി സിദ്ധാന്തത്തിലുള്ളത്.

ഈ സിദ്ധാന്തം ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്രജ്ഞനായ 'ബൈതുബാ'യുടെതാണെന്നും പ്രസിദ്ധ തത്വചിന്തകനായ 'അറസ്ത്വാത്വലീസി'(അരിസ്റേറാട്ടിൽ)ന്റെ ശിഷ്യൻ അലക്സാണ്ടർ ഇന്ത്യയിൽ വന്നു തിരിച്ചു പോകുമ്പോൾ 'ബൈതുബാ' വാന ശാസ്ത്രത്തിൽ നിർമിച്ച "ഹിംന്ദ് സിംന്ദ്" എന്ന ഒരു കൃതി താൻ കൊണ്ടുപോകുകയും അത് ഗ്രീക്ക് ഭാഷയിലേക്കു ടോളമി വിവർത്തനം ചെയ്തു 'മുജസ്തി' എന്നു നാമകരണം ചെയ്തതാണെന്നും ഐതിഹ്യമുണ്ട്.

സൗരയൂഥ സിദ്ധാന്തമാണ് രണ്ടാമത്തേത്. ഇത് ഗ്രീക്കുകാരനായ പ്രസിദ്ധ ശാസ്ത്രജ്ഞൻ 'ഫൈസാഗൂറസ്' (പൈതഗോറസ്) കണ്ടുപിടിച്ചതും 'കോപ്പർ നിക്കസ്' തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് സ്ഥിതീകരിച്ചതുമാണ്. ഭൂമിയും മറ്റു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും (ഫലക്കുകളില്ലാതെ) പരസ്പരം ആകർഷണ ശക്തികൊണ്ടു നിൽക്കുന്നതാണെന്നും, അവ സൂര്യനെ കേന്ദ്രമാക്കിക്കൊണ്ട് ഓരോ രേഖയിൽ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂർ കൊണ്ടു ഭൂമി അതിന്റെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു തവണ ചലിക്കുന്നതു കൊണ്ട് രാപ്പകലുകൾ അനുഭവപ്പെടുന്നുവെന്നും, അതേയവസരത്തിൽ ഭൂമി അതിന്റെ ഭ്രമണപഥത്തിൽ 365 ദിവസം കൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് സൂര്യവർഷം ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സുമാർ ഒരു മാസം കൊണ്ട് ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടു ചാന്ദ്രികമാസം ഉണ്ടാവുന്നുവെന്നും മറ്റുമാണ് സൗരയൂഥ സിദ്ധാന്തത്തിലുള്ളത്.

ഈരണ്ടു സിദ്ധാന്തങ്ങളും മാർഗ്ഗത്തിൽ വിഭിന്നമാണെങ്കിലും ഉദ്ദേശത്തിലും ഫലത്തിലും ഒന്നു തന്നെയാണ്. പക്ഷേ, ഫലക്കുകൾ ഉണ്ടെന്നു വച്ചാൽ മാത്രമേ രാവും പകലും മറ്റും ഉണ്ടാകാൻ സാധ്യമാകൂ എന്ന അടിസ്ഥാനത്തിലാണ് ടോളമി തന്റെ സിദ്ധാന്തം കെട്ടിപ്പടുത്തത്. ആവശ്യമുളളത് ഉണ്ടെന്നുവയ്ക്കലും ആവശ്യമില്ലാത്തത് ഇല്ലെന്ന്‌വയ്ക്കലുമാണ് തന്റെ ശാസ്ത്രത്തിന്റെ മൗലിക സിദ്ധാന്തമെന്ന് ആ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന ഗ്രന്ദങ്ങളിൽ പറയുന്നുണ്ട്. ഇത്രയും വിചിത്രമായ ന്യായങ്ങൾ കൊണ്ട് തെളിയിച്ച ഈ സിദ്ധാന്തം അബ്ബാസിയാ ഭരണകർത്താക്കളുടെ മുമ്പ് മുസ്ലിം ലോകം സ്വപ്നം കാണുകപോലും ചെയ്തിട്ടില്ല. ഉമർ(റ)ന്റെ ഭരണകാലത്ത് പേർഷ്യൻ വിജയം കൈവന്ന സന്ദർഭത്തിൽ ശാസ്ത്രത്തിന്റെ പല ഗ്രന്ഥങ്ങളും അവിടെ കാണുകയും മുസ്ലിംകൾക്ക് അത് വിവർത്തനം ചെയ്തു കൊടുക്കുന്നതിനെ സംബന്ധിച്ച് അന്വേഷിച്ചു കൊണ്ടു 'സഅദ്ബ്നു അബീവഖാസ്' ഖലീഫ ഉമറി(റ)ന് കത്തെഴുതുകയും ചെയ്തപ്പോൾ 'അത് വെളളത്തിൽ ഒഴുക്കി വിടുവാൻ' മറുപടി കൊടുത്തത് സ്മരണീയമാണ്.

ഹിജ്റ 200 നു ശേഷം ഖലീഫ മഅ്‌മൂനിന്റെ കാലത്താണ് അവ അറബിയിലേക്കു വിവർത്തനം ചെയ്യപ്പെട്ടതും മുസ്ലിംകൾ അതു പഠിക്കുവാൻ തുടങ്ങിയതും. അങ്ങനെ അതൊരു നവീന കലയായതു കൊണ്ടും ഭരണകർത്താവിന്റെ പ്രേരണകൊണ്ടും മുസ്ലിംകൾ ആവേശപൂർവ്വം അത് കൈകാര്യം ചെയ്യാനും ആശ്ലേഷിക്കുവാനും തുടങ്ങി. മതമായ ചില കിതാബുകളിൽ അതിന്റെ ചില ശിഷ്ടങ്ങളും സാങ്കേതിക പാദങ്ങളും കണ്ടെന്നു വരും.

സൗരയൂഥ സിദ്ധാന്തമനുസരിച്ചു ഫലക്കുകളൊന്നുമില്ലെങ്കിലും ഉദ്ദേശ്യം പൂർണ്ണമാവുമെന്ന് തെളിയിക്കപ്പെട്ടതാണ്. അപ്പോൾ ഈ സിദ്ധാന്തമനുസരിച്ച് ചന്ദ്രഗോളത്തിൽ പോകുന്നതിനോ അവിടെ സഞ്ചരിക്കുന്നതിനോ വിരാധമില്ലെന്നും ടോളമി സിദ്ധാന്തമനുസരിച്ച് അതിന്ന് നിർവ്വാഹമില്ലെന്നും ഗ്രഹിക്കാമല്ലോ. ടോളമി സിദ്ധാന്തത്തിന്റെ തെളിവുകൾ വെറും അനുമാനമായതുകൊണ്ട് അതത്ര കണക്കിലെടുക്കേണ്ടതില്ലെന്നേയുള്ളൂ.

എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ അഥവാ ഖുർആൻ ഹദീസ് തുടങ്ങിയ തെളിവുകളുടെ വെളിച്ചത്തിൽ അതു സംഭവ്യമോ അസംഭവ്യമോ എന്ന ഒരു പരിശോധന മാത്രമാണ് ഈ ലേഖനോദ്ദേശ്യം .

വാനലോകത്തെ സംബന്ധിച്ച് ആ പ്രമാണങ്ങളിൽ വിവരിച്ച ചില സംഗതികൾ ഒന്നാമതായി വായനക്കാരുടെ മുന്നിൽ വയ്ക്കുന്നു. 'നിങ്ങൾ കാണുന്ന തൂണുകളില്ലാതെ അല്ലാഹു ആകാശങ്ങളെ ഉയർത്തിയെന്നും, ഭൂമി സൃഷ്ടിച്ചതിനു ശേഷം ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചു'വെന്നും ഖുർആനിൽ പറയുന്നുണ്ട്. ഓരോ ആകാശത്തിന്റെയും ഇടയിലുള്ള ദൂരവും ഓരോ ആകാശത്തിന്റെയും വണ്ണവും 500 കൊല്ലത്തെ വഴിദൂരമാണെന്നു റസൂൽ(സ) പറഞ്ഞത് അഹ്‌മദ്‌, തുർമുദി എന്നിവർ നിവേദനം ചെയ്യുന്നുണ്ട്. ആകാശങ്ങൾക്കു പ്രത്യേകം ചില കതകുകളുണ്ടെന്നും മിഅ്‌റാജിന്റെ അവസരം ജിബ്‌രീൽ(അ) ആവശ്യപ്പെട്ടതനുസരിച്ച് അതു തുറക്കപ്പെട്ടപ്പോഴാണ് റസൂൽ(സ) അങ്ങോട്ടു കയറിയതെന്നും ബുഖാരി നിവേദനം ചെയ്യുന്നു. ഈസാ(അ) ആകാശത്തിൽ താമസിക്കുകയാണെന്നും ഹദീസുകൊണ്ട് തെളിഞ്ഞതാണ്.

ഇത്തരം തെളിവുകളിൽ നിന്നെല്ലാം ആകാശം ഉണ്ടെന്നും അതു തടിയുള്ള വസ്തുവാണെന്നും തെളിഞ്ഞു കഴിഞ്ഞ പരമാർത്ഥവും അപ്രകാരം നാം വിശ്വസിക്കേണ്ടതുമാണ്.

എന്നാൽ ഈ ഏഴ് ആകാശത്തിൽ ഒന്നാമത്തേതിന്റെ താഴെയാണ് സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്ന് പരമ്പരയായി ലഭിച്ചത് ഇബ്നു ജരീറുത്തിബ്‌രി താരീഖുൽ ഉമമിൽ വിവരിച്ചിട്ടുണ്ട്. പളളികളിൽ കിനാദികൾ തൂക്കിയതുപോലെ അവയെല്ലാം ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നു സൽമാനുൽ ഫാരിസി(റ) പ്രസ്താവിച്ചതായി ഇബ്നുഹജറിനിൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്. സൂര്യചന്ദ്രാദികളുടെ മുഖം എന്നും ആകാശത്തിലേക്കു തിരിഞ്ഞാണ് നിൽക്കുന്നതെന്ന് ഇബ്നു ഉമർ, ഇബ്നു അബ്ബാസ് (റ) എന്നിവർ പറഞ്ഞതായി ഇമാം നസഫി(റ)യുടെ 'മദാരിക്കി'ൽ ഉദ്ധരിച്ചിട്ടുണ്ട്.

സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങൾ ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നും ഈ ഗോളങ്ങളുടെ മീതെയായി തൂണുകൾ ഒന്നുമില്ലാതെ എഴു ആകാശങ്ങളെ അല്ലാഹു സൃഷ്ടിച്ചു വച്ചിട്ടുണ്ടെന്നും ഇതിൽ നിന്നെല്ലാം സ്പഷ്ടമായല്ലോ.

എന്നാൽ ടോളമിയുടെ മനശാസ്ത്രം കണക്കിലെടുത്തുകൊണ്ട് ചന്ദ്രൻ ഒന്നാം ആകാശത്തിലും സൂര്യൻ നാലാം ആകാശത്തിലുമാണെന്നു ചില തഫ്സീറുകളിൽ കാണുവാൻ സാധിക്കും. തൽവിഷയമായി പ്രബലമുഫസ്സിറായ ഇമാം ബൈസാവി(റ) തന്റെ തഫ്സീറിൽ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 'ഒന്നാം ആകാശത്തെ നക്ഷത്രങ്ങളുടെ പ്രകശം കൊണ്ടു നാം ഭംഗിയാക്കി' എന്നർത്ഥം വരുന്ന ഖുർആൻ വാക്യത്തിന്റെ വ്യാഖ്യാനത്തിൽ താൻ പറയുന്നു:

“നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഓരേ ഫലക്കിൽ തറക്കപ്പെടുമെന്നത് സ്ഥിരപ്പെടുകയാണെങ്കിൽ തന്നെ, ഫലക്കുകൾ സ്ഫടികരൂപേണയായതുകൊണ്ട് എല്ലാ നക്ഷത്രങ്ങളുടെ ശോഭയും ഒന്നാം ആകാശത്തിൽ ദർശ്യമാകാവുന്നതാണ്".

ഇവിടെ സംശയാസ്പദമായ വിഷയത്തിനുപയോഗിക്കുന്ന 'ഇൻ' എന്ന അവ്യയമാണ് 'അത് സ്ഥിരപ്പെട്ടെങ്കിൽ' എന്ന് പറഞ്ഞേടത്ത് ഇമാം ബൈസായി ഉപയോഗിച്ചത്. അതായത് ഇമാം ബൈസാവിയുടെ പക്കൽ അത് സ്ഥിരപ്പെട്ടിട്ടില്ല. അതിനുപുറമെ 'സമാഅ്‌' എന്നപദം 'മേൽഭാഗം' എന്ന അർത്ഥത്തിന്ന് ഉപയോഗിക്കാറുണ്ട് എന്ന് അതേ ബൈസാവിയിൽ തന്നെ മറെറാരിടത്തു പറഞ്ഞിട്ടുണ്ട്.

അപ്പോൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യു ഗോളങ്ങളിൽ ചന്ദ്രനിലോ മറേറാ മനുഷ്യൻ പോവുകയോ സഞ്ചരിക്കുകയോ ചെയ്യുകയാണെങ്കിൽ ഇസ്ലാമിന്റെ വീക്ഷണത്തിലും അത് അസംഭവ്യമൊന്നുമല്ല. അഥവാ അതുണ്ടാവാൻ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ചിട്ടില്ല. അതിനു പുറമെ 'ചലിച്ചുകെണ്ടിരിക്കുന്ന സുര്യനെയും ചന്ദ്രനെയും നിങ്ങൾക്ക് അവൻ കീഴ്പെടുത്തിത്തന്നു'വെന്ന ഖുർആൻ വാക്യത്തിന്റെ വിവക്ഷയിൽ നിൽആംസ്‌ട്രോംഗും ആൽഡ്രിനും നടത്തിയ ചന്ദ്രാരോഹണവും പെടുമെന്ന് ഒരാൾ വ്യാഖ്യാനിക്കുകയാണെങ്കിൽ അത് വിദൂരമല്ല.

പ്രാചീന കാലം മുതൽക്കെ കേരളത്തിലെ പണ്ഡിതൻമാർ വിശ്വസിച്ചതും ഇസ്ലാമിൽ പറഞ്ഞതു പ്രകാരം സൂര്യചന്ദ്രാദികൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യുന്നുവെന്നു തന്നെയായിരുന്നു. റസൂൽ(സ)യുടെ ജീവിതകാലത്തുതന്നെ ഇസ്ലാം മതം കേരളത്തിൽ പ്രചരിച്ചിരുന്നുവല്ലോ. റസൂലി(സ)ന്റെ 200 കൊല്ലത്തിന്റെ ശേഷമാണ് ടോളമി സിദ്ധാന്തം മുസ്ലിംകൾ കാണുന്നത്. അപ്പോൾ ആ സിദ്ധാന്തം മുസ്ലിംകളിൽ പ്രചരിക്കുന്നതിന്റെ 200 കൊല്ലം മുമ്പ് തന്നെ കേരളത്തിൽ ഇസ്ലാമും അതിന്റെ വിശ്വാസവുമുണ്ട്. അത് ഹദീസിൽ വിവരിച്ച പ്രസ്തുത വിശ്വാസമല്ലാതെ മറെറാന്നുമല്ല. പരമ്പരാഗതമായി ലഭിച്ച അതേ വിശ്വാസം തന്നെയാണു കേരളത്തിലുണ്ടായിരുന്നത്. ഈ വിശ്വാസം ടോളമിയുടെ സിദ്ധാന്തമനുസരിച്ച് പഴഞ്ചനാണന്ന നിഗമനത്തിൽ തളളിക്കളഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയുടെ 'അപ്പോളോ-11' അനുഭവത്തിൽ നിന്ന് അത് തെളിയിച്ചത് കൊണ്ട് പഴയ പണ്ഡിതൻമാരുടെ വിശ്വാസം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിന് സ്ത്രോത്രം!

2023, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓണവും മുസ്ലിംങ്ങളും


ശ്രോണ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഓണം ഉണ്ടാകുന്നത്. വാമന മൂർത്തിയുടെ അവതരണ ദിവസം എന്ന നിലയ്ക്കാണ് ഓണത്തിന് ഹൈന്ദവ പുരാണങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്.

തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഒരു ഉത്സവമാണ് ഇന്ന് കേരളത്തിൻറെ ദേശീയ ഉത്സവമായി ആചരിക്കപ്പെടുന്ന ഓണം.
ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയത്.
മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. 
 എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം വാമനൻ എന്നാൽ ഹൈന്ദവ ദൈവ സങ്കല്പത്തിന്റെ ഭാഗമായ വിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമാണ് ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു.
പഴയകാലത്ത് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.
1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി.
ഐതിഹ്യം (പഴമക്കാര്‍ പറഞ്ഞുപോരുന്ന കഥ, പൗരാണിക കഥ )

           ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്.
എന്നാൽ വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.

 കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും
- പ്രീംറോസ് )

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ (മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

ചിങ്ങ മാസത്തിലെ അത്തം മുതൽ പത്തു ദിവസം വരെ അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടത്തപ്പെടാറുണ്ട്.

 മതലയനമല്ല മനുഷ്യ സൗഹൃദമാണ് വേണ്ടത്٠٠٠٠٠
അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം. 

   മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!!?? ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം. അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല. 

 യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?

 സൗഹൃദത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

 ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. താൻ വിശ്വസിക്കുന്ന മതമാണ് ശരിയെന്ന് കരുതുന്നുവെങ്കിൽ അത് അവർക്ക് സ്നേഹത്തോടെ പറഞ്ഞുകൊടുക്കുകയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. അതല്ലാതെ അവരെ നിർബന്ധിക്കാനോ എതിർക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നതണ് യഥാർത്ഥത്തിൽ തീവ്രവാദം. 

 വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”. അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ? 

 ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

“ ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” 
(വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114) 

  എല്ലാവർക്കും കാണാതെ അറിയുന്ന " കുൽ യാ അയ്യൂഹൽ കാഫിറൂന" യിൽ തന്നെ അല്ലാഹു ഈ ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കിയിരിക്കുന്നു.

ഓണം, വിഷു, ക്രിസ്തുമസ്, New Year ഏത് ആഘോഷമായാലും ഇസ്ലാമിന് ഒറ്റ മറുപടിയേ ഉള്ളു.
അന്യ മതസ്ഥരുടെ ആഘോഷങ്ങൾ ഹറാമാണ് എന്ന്.

ഈ സത്യം മനസ്സിലാക്കിയ നാം ഏക ദൈവ വിശ്വാത്തിൽ അധിഷ്ഠിതമായ ഇസ്ലാം എന്ന പവിത്രമായ ആദർശത്തെ കുറിച്ചും ബഹുദൈവ വിശ്വാസത്തിൽ സഹകരിച്ചാൽ മരണാനന്തര ജീവിതത്തില് ലഭിച്ചേക്കാവുന്ന കഠിനമായ നരക ശിക്ഷയെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കണം . തീര്ച്ചയായും അവര്ക്ക് കാര്യം ബോധ്യപ്പെടും ഇന് ശാ അല്ലാഹ്.....

ഹറാമിനെതിരെ സ്വന്തം മനസ്സിനോടും ശരീരത്തോടും പട പൊരുതണമെന്നാണ് നബി (സ) പറഞ്ഞത്.

ഇവിടെ നിസ്സാരമായി തോന്നുന്ന ഇതിൻറെ പ്രതിഫലം പരലോകത്ത് മീസാനിൽ തൂക്കുമ്പോഴും കിതാബ് മറിക്കുമ്പോഴുമെല്ലാമായിരിക്കും നമുക്ക് മനസ്സിലാവുക.
കപടമതേതരവിശ്വാസത്തെഹൃദയത്തിൽനിന്ന് നീ വലിച്ചെറിഞ്ഞ് 
നിൻറെ വിശ്വാസത്തിലും ആദർശത്തിലും ഉറച്ച് നിന്ന് കൊണ്ട് നിൻറെ സഹോദരൻറെ വിശ്വാസത്തെ നിന്ദിക്കാതിരിക്കുക.
      ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

     നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.” 
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

   ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.

      മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്. 

      ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലു
ള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’
(ബുഖാരി)

     എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൗഹാര്‍ദ്ദത്തിനാണത്രെ!! 
ഇത് മതസൗഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൗഹാര്‍ദ്ദമല്ല, മനുഷ്യ സൗഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൗഹാര്‍ദ്ദ്ത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൗഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക് സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍ എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൗഹാര്‍ദ്ദമെന്ന്  പറഞ്ഞു അഭിനയിക്കാന്‍ പാടില്ല.

     ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൗഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൗഹാര്‍ദ്ദമല്ല.
      
 “നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.” 
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)
 
      മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍ The 100: A Ranking of the most influencial persons in history )

        പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്. 

     അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹൃര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല.  

 യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഓണവും ഓണത്തിനു പിന്നിലെ ഐതീഹ്യങ്ങളും മുസ്ലിമിൻറെ വിശ്വാസത്തിനെതിരാണ്.എന്നാൽ ഈ ആഘോഷത്തില് പങ്കെടുക്കുവാന് ക്ഷണിച്ചാല് വിശ്വാസി എന്ത് ചെയ്യണം ?
പങ്കെടുക്കാതിരിക്കുന്നത് മതത്തിൻറെയും വിശ്വാസപരമായ ആഘോഷങ്ങളോടോ, ആചാരങ്ങളോടൊ വെറുപ്പോ വിദ്വോഷമോ അല്ല,

  ഇന്നലെവരെ മുസ്ലീം വീടുകളിൽ നിന്ന് ഹിന്ദുവും ഹിന്ദു വീടുകളിൽ നിന്ന് മുസ്ലീമും ഭക്ഷണം കഴിക്കുന്നതിനെ ഒരാളും എതിർത്തിട്ടില്ല.

ഹൈന്ദവ സുഹൃത്ത് ശബരി മലയിലേക്ക് പോകാൻ മാലയിട്ടാൽ 
അവരുടെ വിശ്വാസത്തിൻറെ ഭാഗമായി നാൽപതു നാളത്തെ വൃതമനുഷ്ടാനമുണ്ടല്ലോ. 
ഈ നാളുകളിൽ അയാൾ മുസ്ലീം വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല
ഇതവരുടെ വിശ്വാസത്തിൻറെ ഭാഗമാണ് അത്കൊണ്ട് തന്നെ അതിനെയാരും വർഗ്ഗീയമായി കരുതാറില്ല. അതിൻറെ പേരിൽ ആർക്കും ഒരു വിശമവും തോന്നാറില്ല. ആ യാത്ര കഴിഞ്ഞു വന്നാൽ ഈ വൃതം അതേ പടി നില നിർത്താറുമില്ല.

അതേ പോലെയുള്ള മുസ്ലീമിൻറെ വിശ്വാസത്തിൻറെ ഭാഗമാണ് ഓണാഘോഷം പാടില്ല എന്നതും.
ഓണമൊക്കെ കഴിഞ്ഞാൽ ഹിന്ദുക്കൾ സൽക്കരിക്കുന്ന സദ്യകളിൽ മുസ്ലിമിന് പ്രശ്നമില്ല.
വിശ്വാസ പരമായ ആഘോഷ സദ്യകളിൽ നിന്നു വിട്ട് നിൽക്കുന്നു എന്നേയുളളൂ.  

ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല. ആരാധനയുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ അനുവദനീയമല്ല.അവരുടെ പൂജക്കും മറ്റും വെക്കാത്ത അവർ സാധാരണ നമുക്ക് നൽകുന്നതാണ്.
 ( അവരുമായുള്ള ബന്ധത്തിന്റെ പേരിൽ) അവരുടെ ആഘോഷവേളകളിലും നൽകുന്ന ഭക്ഷണം സ്വീകരിക്കൽ അനുവദനീയമാണ്. എന്നിരുന്നാൽ തന്നെ ഒഴിവാക്കലാണ് ശ്രേഷ്ഠമായത്. 
(ഫതാവ മഹ്മൂദിയ)

وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ بَلْ جَرَى عَلَى عَادَةِ النَّاسِ لَا يَكْفُرُ وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/754]


اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
 (المصدر السابق)

مذهب الحنفية 
 
1) ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല.

2) അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....



وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) : 
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن  يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) : 
(تتمة : يُعزّر من وافق الكفار في أعيادهم ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، ومَـنْ هَـنّـأه بِـعِـيـدٍ

النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .
 المذهب الشافعي  


ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതിനെ കുറിച്ച് പറയുമ്പോൾ പണ്ഡിതർ വിശ്വാസികളെ ഗൗരവമായി ഓർമപ്പെടുത്താറുള്ള ഒരു നബി വചനമാണ് താഴെ:
അബ്ദുല്ലാഹ് ഇബ്നു ഉമര്(റ)വില് നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو النَّضْرِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ ثَابِتٍ، حَدَّثَنَا حَسَّانُ بْنُ عَطِيَّةَ، عَنْ أَبِي مُنِيبٍ الْجُرَشِيِّ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏

‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏"

“ഏതൊരുവന് ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന് അവരില് പെട്ടവനാണ്.” ( അബൂദാവൂദ് 4031)

ഓരോ മതക്കാര്ക്കും അവരവരുടെ വിശ്വാസ അനുഷ്ഠാന കര്മ്മങ്ങളും ആഘോഷങ്ങളും ഉണ്ടാവും. അതില് അവര് കാണിക്കുന്ന സൂക്ഷമതയും അതിന്റെ പവിത്രതയും മറ്റ് മതക്കാര് മനസ്സില്ലാക്കി പെരുമാറണം.

അവരുടെ ആചാരങ്ങള്ക്ക് കളങ്കം വരാത്ത രീതിയില് ആവണം എല്ലാവരുടെയും സമീപനം.

ഓണം കേരളോത്സവം ആയിരിക്കാം
പക്ഷേ മുസ്ലിം സമുദായത്തിൻറെ ആഘോഷമല്ല.
അത് തികച്ചും ഹിന്ദു മത ആഘോഷമാണ്.

അതിലെ ചിഹ്നങ്ങളെല്ലാം ഹൈന്ദവ മത വിശ്വാസത്തിലതിഷ്ടിതമാണ് മാവേലിയും തൃക്കാക്കരയപ്പനും വാമനനും എല്ലാം ശിർക്കിൻറെ ചിഹ്നങ്ങളാണ് അഥവാ ഏക ദൈവവിശ്വാസ ത്തിനെതിരാണ്.

 മഹാവിഷ്ണുവിൻറെ അവതാരമാണ് വാമനൻ വിഷ്ണു അവരുടെ ദൈവവും എന്നാണ് ഹൈന്ദവ സങ്കൽപ്പം. 

പിന്നെ ഏറ്റവും വലിയ ഒരു പ്രശ്നമെന്തന്നാൽ നമ്മുടെ അയൽവാസികളും സഹപ്രവർത്തകരും കൂട്ടുകാരുമെല്ലാം ക്ഷണിക്കുമ്പോൾ നമ്മളെങ്ങനെ വരില്ല എന്ന് പറയും. അവരെല്ലാം നമ്മുടെ പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരുന്നല്ലൊ. പിന്നെ നമ്മൾ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അവരെന്ത് വിചാരിക്കും?

മുസ്ലിങ്ങൾ സർവ്വ സാദാരണയായി ഇത്തരം ആഘോഷങ്ങളിൽ പങ്ക് ചേരുന്ന വർത്തമാന കാല സാഹചര്യത്തിൽ ഇതിൽ നിന്ന് വിട്ട് നിൽക്കുക എന്നത് ഒരു മുസ്ലിമിൻറെ വലിയ ജിഹാദാണ്.

അമുസ്ലിങ്ങളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയൽ വാസികൾക്കും 
വെറുപ്പ് തോന്നാനും പാടില്ല ആഘോഷത്തിൽ പങ്കെടുക്കാനും പാടില്ല .
എന്നാലോ ഒഴിവാക്കുന്നത് കളവ് പറഞ്ഞു കൊണ്ടാവാനും പാടില്ല താനും...

പായസമായാലും സദ്യയായാലും കേക്കായാലും ഓണ മത്സരങ്ങളായാലും അതെല്ലാം നിനക്ക് നിസ്സാരമാണെങ്കിലും അല്ലാഹുവിൻറെ അടുത്ത് വലുതാണ് .

ഓണാഘോഷത്തിൻറെ പേരും പറഞ്ഞ് ഇന്ന് കോളേജുകളിലും സ്കൂളുകളിലും നടക്കുന്നത് അഴിഞ്ഞാട്ടം മാത്രമാണ്.അതിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്.

അന്നേ ദിവസം കോളേജിലും സ്കൂളിലും പോയിട്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കാനില്ല.

കപട മതേതരവാദികളും മുസ്ലിം നാമധാരികളും നിരീശ്വരവാദികളും പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് തൻറെ ഈമാൻ മുറുകെ പിടിച്ച് ജീവിക്കുന്ന വിശ്വാസി ബേജാറാവേണ്ട ഒരാവശ്യവുമില്ല.



 മുസ്ലിമിന് ഓണം ആഘോഷിക്കാൻ പാടില്ല...

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. ദൈവ ദൂതൻ വഴി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം.

മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.

ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക:

(1)ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം.
(2) വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം. 
(3) അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം. 

മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. 

ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 

"യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120]
ഓണം ഹിന്ദുക്കളുടെതാണെങ്കിൽ പിന്നെ എങ്ങിനെ കേരളത്തിൽ മാത്രം ഓണം ഒതുങ്ങി. ഓണം കേരളത്തിൽ മാത്രമാണ് എന്നത് ഒരു വിഷയമല്ല എന്നാൽ കേരളത്തിലെ ശബരിമല പോലുള്ള അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട പൂജകൾ ചിങ്ങ മാസത്തിലെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസക്കാലം നടത്തിവരുന്നു. ശബരിമല പോലുള്ള അമ്പലങ്ങളിലെ പ്രതിഷ്ട്ട കാണണമെങ്കിൽ ആ അമ്പലത്തിലെ നടതുറക്കണം. ഈ നട തുറക്കുന്ന ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്. അവയിൽ ഒന്നാണ് ഓണം.ഹിന്ദു ആചാരങ്ങൾ ഓരോ സ്ഥലത്തും ഓരോന്നാണ്. ഓണം കേരളത്തിൽ ഇങ്ങനെ ഓരോ സ്റ്റേറ്റിലും ഹിന്ദുക്കൾക്ക് അവരുടേതായ ആഘോഷങ്ങൾ ഇണ്ട്. വിനായക ചതുർഥി പോലുള്ള ആഘോഷങ്ങൾ മാത്രമാണ് ഇന്ത്യ ഒട്ടാകെ ഒരേ പോലെ നടത്തപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ ഓണം ആഘോഷിക്കതിന്റെ പേരിൽ അത് ഹിന്ദു ആഘോഷം ആവാതിരിക്കുകയില്ല.

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...