2022, മാർച്ച് 22, ചൊവ്വാഴ്ച

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു

ശൈഖുൽ ഹദീസ് ബീരാൻകുട്ടി ഹസ്റത്ത് നവ്വറളളാഹു മർഖദഹു 

✍നവാസുദ്ദീൻ മന്നാനി കുടവൂർ 

ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശൈഖുൽ ഹദീസ് ആയിരുന്ന മർഹും ബീരാൻകുട്ടി ഹസ്റത്ത് അവിടെ പഠിച്ചിരുന്ന ഓരോ വിദ്യാർഥികൾക്കും എല്ലാമെല്ലാമായിരുന്നു. നല്ല ഒരു ഗുണകാംക്ഷയുള്ള അധ്യാപകൻ സ്നേഹനിധിയായ പിതാവ് നേരമ്പോക്ക് പറയുന്ന സുഹൃത്ത് ഉപദേശങ്ങൾ നൽകുന്ന കൗൺസിലർ വേദനകളിൽ സാന്ത്വനിപ്പിക്കുന്ന ആത്മീയ വൈദ്യൻ പ്രശ്നങ്ങൾ സ്വന്തം പ്രശ്‌നമായി ഏറ്റെടുത്തിരുന്ന കരുണാമയനായ ഗുരു അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി വിശേഷണങ്ങളുടെ ഉടമയായിരുന്നു ശൈഖുനാ ശൈഖുൽ ഹദീസ് ബീരാൻ കുട്ടി ഹസ്രത്ത് നവ്വറള്ളാഹു മർഖദഹു.
            ബഹുവന്ദ്യരായ പാനായിക്കുളം അബ്ദുറഹ്മാൻ ഉസ്താദ് അവർകളുടെ ഖലീഫയായി മന്നാനിയ്യയിലെത്തി അതേ റൂമിൽ വസിച്ചു മന്നാനിയ്യയുടെ ജീവനാഡിയായി വർത്തിച്ചു തുല്യതയില്ലാത്ത വ്യക്തിത്വത്തിൽ വിരാചിച്ച് നികത്താനാവാത്ത വിടവും ബാക്കിയാക്കി മുസ്ലിം കൈരളിയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി നൂറ് കണക്കിന് മന്നാനി മാരെ അനാഥരാക്കി കടന്നുപോയ മഹാമനീഷി.

മന്നാനിയ്യയിലെ ഒന്നാം നമ്പർ റൂം നമ്മെ സംബന്ധിച്ചിടത്തോളം ഒരു കൺട്രോൾ റൂംമായിട്ടായിരുന്നു വർത്തിച്ചിരുന്നത്. ആയിരക്കണക്കിന് മന്നാനിമാർ തങ്ങളുടെ നീറുന്ന നൂറ് നൂറ് പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓടിയെത്തുന്ന പ്രിയ ഗുരുവിന്റെ സ്നേഹം നിറഞ്ഞ റൂം.

ബഹുവന്ദ്യരായ ശൈഖുനാ അവർകൾ സ്നേഹത്തിന്റെ നിത്യ വസന്തമായിരുന്നു ശിഷ്യരുടെ മനതാരുകളിൽ എപ്പോഴും സ്നേഹം തുളുമ്പുന്ന ആ ശബ്‌ദവും എളിമയാർന്ന ആ ചിരിയും മായാതെ അലയടിച്ചു കൊണ്ടേയിരിക്കുന്നു.

ഒട്ടുമിക്ക മന്നാനി മാർക്കും പറയാനുണ്ടാവും ഒരായിരം ആശ്വാസ കഥകൾ . എനിക്കും ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട് ജോലി ചെയ്യുമ്പോഴും ജോലി മാറുമ്പോഴും ഉടനെ ഫോണെടുത്ത് വിളിക്കും ശൈഖുനായുടെ നിലപാടും വീക്ഷണവും അറിയുവാൻ . അപ്പോഴവർ അതിന് കൃത്യമായ പരിഹാരങ്ങൾ പറഞ്ഞു കൊടുത്ത് ഫോൺ വക്കും എന്നാൽ അതോടുകൂടി ആ കേസ് വിടുകയല്ല ചെയ്യുന്നത് അത് വീണ്ടും അതിനെക്കുറിച്ച് ചിന്തിച്ച് ആലോചിച്ചു വീണ്ടും ഫോൺ ചെയ്യും അതാണ് ശൈഖുനാ .... എന്ന് പറഞ്ഞാൽ നമ്മുടെ വിഷയം സ്വന്തം വിഷമമായി ഏറ്റെടുത്തത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് .
എനിക്ക് രണ്ടാമത് ഒരു പെൺകുട്ടി ജനിച്ചപ്പോൾ ഞാൻ അവിടത്തെ വിളിച്ചു പറഞ്ഞു "അതും ഒരു പെൺകുട്ടിയാണ് " കാരണം ഞാൻ ഒരാൺ കുട്ടിക്ക് വേണ്ടി വല്ലാതെ കൊതിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു " ആ നീ വിഷമിക്കേണ്ട അല്ലാഹു നിനക്ക് ഒരു ആൺകുട്ടിയെ തരും" അൽഹംദുലില്ല അള്ളാഹു അതുപോലെ ഒരു ആൺകുട്ടിയെ തന്നു . 

ശൈഖുനായുടെ മുന്നിൽ ഏതൊരു വിദ്യാർത്ഥിയും അവന്റെ ഏതൊരു പ്രശ്നവുമായി അവരെ സമീപിച്ചാലും അതിനെ അതേ ഗൗരവത്തിൽ ഏറ്റെടുക്കാൻ കാണിക്കുന്ന ആ സൗമനസ്യവും ലാളിത്യവും ആരെയുംഅമ്പരപ്പിക്കുന്നതായിരുന്നു.ഈയുള്ളവൻ മന്നാനിയ്യയിൽ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ പരിസരം വൃത്തിയാക്കുവാനും ആത്മീയ സംസ്കരണത്തിനും വേണ്ടി ഞങ്ങൾ വിദ്യാർത്ഥികൾ ഒരു കൊച്ചു യൂണിയൻ ഉണ്ടാക്കി അതിന് "അൽ ജിഹാദ് " എന്ന പേരുകൊടുത്തു ശൈഖുനയോട് പറഞ്ഞപ്പോ അവിടുന്ന് സ്വതസിദ്ധ ഭാഷയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങളെക്കൊണ്ട് ജിഹാദൊന്നും നടക്കൂലടാ ....... അങ്ങനെ ഞങ്ങൾ ഒരുപേരിട്ടുതരാൻആവശ്യപ്പെട്ടപ്പോൾ അവിടന്നു "അൽ ഖിദ്മഃ" എന്ന് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഏറെ നാൾ മന്നനിയ്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനങ്ങൾചെയ്യാൻ നമുക്കതിനാൽ സാധിച്ചു. 


എന്റെ സുന്നത്ത് ജാമാഅത്തിന്റെ ആചാര്യൻ 

പരിശുദ്ധ ദീനിന് ഒരു പ്രത്യേകതയുണ്ട്. അത് ഇഫ്റാത്തിന്റേയും തഫ്രീത്തിന്റെയും ഇടയിലാണ് അതിന്റെ ആദർശം സ്ഥിതി ചെയ്യുന്നു എന്നതാണ്. ഈ ആദർശ സങ്കൽപ്പത്തെ ഇത്രകണ്ട് പ്രയോഗ വൽകരിച്ച ഒരു മഹത് ഗുരുവിനെ നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് 
മന്നാനിയ്യയുടെ ചരിത്രത്തിലെ അഭിവാച്യ ഘടകമായിരുന്നു. മഹാനവർകൾ എന്ന് പറയുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ അവർ അവിടന്നു വിട പറയാൻ തുനിഞ്ഞപ്പോൾ ചെയർമാൻ പറയുകയുണ്ടായ യി "മന്നാനിയ്യ പൂട്ടി താക്കോലുമായിട്ട് പോകാൻ " എന്റെ വീക്ഷണത്തിൽ മന്നാനിയ്യക്കൊരു സുവർണകാലഘട്ടമുണ്ടായിരുന്നു. ശൈഖുനാ മൂസകുട്ടി ഹസ്രത്ത് പ്രിൻസിപ്പാളും ശൈഖുന ബീരാൻ കുട്ടി ഹസ്രത്ത് ശൈഖുൽ ഹദീസും മൗലാനാ കെ. പി. അബൂബകർ ഹസ്രത്ത് വൈസ് പ്രിൻസിപ്പളുമായിരുന്ന കാലം. മന്നാനി മാരെ എന്നും സുന്നത്ത് ജമാഅത്തിന്റെ പാശത്തിൽ ഉറപ്പിച്ച് നിർത്തിയത് ശൈഖുൽ ഹദീസവർകളാണ്. എന്തെന്നാൽ കേരളത്തിൽ മറ്റേതൊരു ബിരുദ സ്ഥാപനത്തിനുമില്ലാത്ത ഒരു മഹത്വം മന്നാനിയ്യക്കുണ്ട്. " നാനാത്വത്തിൽ ഏകത്വം അഥവാ " മന്നാനിയ്യ ദക്ഷിണയുടേതാണെങ്കിലും പ്രാസ്ഥാനിക അതിർ വരമ്പുകൾക്കപ്പുറം സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രസ്ഥാന അംഗങ്ങളുടെ ആൾക്കാരും മന്നാനിയ്യയിലുണ്ടായിരുന്നു എന്നതാണ്. ആയതു കൊണ്ട് തന്നെയാണ് ധാരാളം മഹല്ലുകൾ മന്നാനി മാരെ തന്നെ വേണം എന്ന് നിബന്ധനവക്കുന്നത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും
ശൈഖുനാക്കാണ് 
കാരണം അവർകൾ പറയാറുണ്ട്. "എവിടെ ചെന്നാലും അവിടെയുള്ള സുന്നത്ത് ജമാഅത്തിന്റെ സംരംഭവുമായി ചേർന്ന് പ്രവർത്തിക്കണം പുതിയത് ഉണ്ടാകരുത് " ഈ വിശാലമനസ്സാണ് ഇന്നത്തെ പ്രബോധകന് ഒന്നാമതായി ഉണ്ടാകേണ്ടത് .മന്നാനിയയിലേക്ക് വരുന്നവർ തങ്ങളുടെ പ്രസ്താനത്തേയും തങ്ങളുടെ ശൈഖുനായേയും മാത്രം സുന്നികളായിട്ട് മനസ്സിലാക്കിയാണ് വരുന്നത്. അത്തരം കുടുസിത ചിന്തകളെ അമിതത്വത്തിന്റേയും അതി മിതത്വത്തിന്റേയും പാർശ്വഭാഗങ്ങളിൽ നിന്ന് മോചിപ്പിച്ച് സുന്നത്ത് ജമാഅത്തിന്റെ വിശാല മനസ്കതയുടെ ഋജുവായ പാതയിലൂടെ വഴി നടത്തിയത്. ശൈഖുനായുടെ ഹൃദ്യവും സരസവും വശ്യവുമായ ഇടപെടലുകളാണ്. 

         അക്കാലത്ത് ഞാൻ തബ്ലീഗ് ജമാഅത്തിന് പോകുമായിരുന്നു. അതു മനസ്സിലാക്കിയ ശൈഖുനാ വളരെ വ്യക്തമായി അവരുടെ പാളിച്ച കൾ മനസ്സിലാക്കി തന്നു ഒരിക്കൽ പറഞ്ഞു. " ടാ നവാസെ ഒരു സുന്നി തബ്ലീഗ് ഉണ്ടാക്കണമടാ" അതായത് ആ പ്രവർത്തനം തരക്കേടില്ല കുഴപ്പം പ്രവർത്തകരിലാണ് . അവരിൽ ചിലരിലൂടെ കടന്നുവന്ന പിഴച്ച ആദർശങ്ങളിലാണ്. മഹാനർ ലക്ഷണമൊത്തൊരു ദേവ്ബന്തിയും സുന്നിയുമായിരുന്നു. ദേവ്ബന്തികൾ കാഫിറുകളാണ് എന്ന് വിശ്വസിച്ചിരുന്നവർ വരെ മന്നാനിയ്യയിൽ വന്നിരുന്നു. പക്ഷേ മഹാനവർകൾ എന്നെപ്പോലെ ആയിരക്കണക്കിന് മന്നാനിമാരെ അഹ്ലുസുന്നയുടെ വഴിയിൽ ഉറപ്പിച്ചു നിർത്തി. ഞാൻ ഒരിക്കൽ ചോദിച്ചു. എനിക്ക് ശൈഖുന മുതലുള്ള സുന്നത്ത് ജമാഅത്തിന്റെ സനദ് തരണമെന്നപേക്ഷിച്ചു. അങ്ങനെ അവർ സനദ് തന്നു . അവരാണ് എന്റെ സുന്നത്ത് ജമാഅത്തിന്റെ മാർഗദർശിയും ആചാര്യനും 

ശൈഖവർകളുടെഇജാസത്തുകൾ 

ഒട്ടനവധി ഇജാസത്തിന്റെ ഉടമസ്ഥരാണവർ . പ്രധാനമായും ബുഖാരി ഓതിത്തരുമ്പോൾ കർബി ന്റെ ദുആ ഒറ്റക്കും കൂട്ടായും ഇജാസത്ത് നൽകാറുണ്ട്. അതുപോലെ മൂപ്പരുടെ മിക്ക ദുആകളിലും ഖിള്ർ നബിക്ക് ഈ സാൽ ചെയ്യാറുണ്ട്. മറ്റുള്ളവരോട് ഖിള്ർ നബിക്ക് വോണ്ടി എല്ലാ പ്രധാന കാര്യങ്ങൾക്ക് മുമ്പും ഫാത്തിഹ ഓതാൻ നിർദേശിക്കാറുണ്ട്. പ്രത്യേകിച്ചു. ഉറങ്ങുവാൻ നേരം ഒരിക്കൽ ഞാൻ മൂപ്പരോട് പറഞ്ഞു. പലരും കുട്ടികൾക്കും മറ്റും ഒതാൻ കൊണ്ടുത്തരും എന്റെ കയ്യിൽ ഒന്നുമില്ല അപ്പോൾ അവർ സ്വന്തം കൈപടയിൽ ഇജാസത്ത് എഴുതി തന്നു. അൽഹംദുലില്ലാഹ് "അല്ലാന്റെ നിഅമത്ത് പറയണം"
അൽഭുതകരമായ ഫലസിദ്ധിയാണതിന് . അത് തുടങ്ങുന്നത് 
إلي حضرات مشائخ هذه الإجازة 
എന്നാണ് .അതായത് ഇന്ന് അവർക്കും അതിന്റെ ഈസാൽ. കിട്ടി കൊണ്ടിരിക്കുന്നു , അതുപോലെ ഞാൻ പഠിക്കുന്ന കാലത്ത് നാവ് നല്ല കെട്ടുള്ള ആളായിരുന്നു. അവരുടെ സദസിൽ ബുഖാരി വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും അത് പ്രകടമായിരുന്നു. അങ്ങനെയാണ് മഹാനർ 
رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقهوا قولي ربي يسر ولا تعسر ربي زدني علماوحلماوحفظا وعقلا وأدبا كاملا ربي تمم بالخير والسعادة برحمتك يا ارحم الراحمين 
എന്ന ഇജാസത്ത് നൽകി കൊണ്ട് പറഞ്ഞു പത്രം വായിക്കുമ്പോൾ പോലും ഇത് ചൊല്ലണമെന്ന് അതിന് ശേഷമാണ്. എനിക്ക് പ്രസംഗ രംഗത്ത് അൽഭുതകരമായ കുതിച്ചു ചാട്ടമുണ്ടായത് . അന്ന് മുതഅല്ലിം കലാസാഹിത്യ മൽസരത്തിൽ മലയാളം അറബി ളർദു പ്രസംഗത്തിനും ജില്ല വരെ ഫസ്റ്റ് കിട്ടി.ദർസിനിടയിൽ അവർകൾ ഇത് ആവർത്തിച്ചു. ചെയ്യാറുണ്ട് എന്റെടുത്ത് പഠിക്കുന്ന കുട്ടികൾക്കും ശൈഖുനായെ കൊണ്ട് വന്നു ഇജാസത്തു വാങ്ങി കൊടുത്തിരുന്നു. അവർ അതു ചൊല്ലിയിട്ടേ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയുള്ളു. നമ്മുടെ നാട്ടിൽ കരവായി കോണത്ത് ശൈഖവർകൾ ഒരു സ്വലാത്ത് മജ്‌ലിസിന് ഇജാസത്ത് നൽകുകയും വർഷിക ദുആക്ക് അവർ വരുകയും ചെയ്തിരുന്നു. ഇന്ന് ആ മജ്ലിസ് വികസിച്ച് ആ നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ 

 ശൈഖുനാ മരണപ്പെടുന്നതിന് മുമ്പ് നമ്മുടെ ഒരു മന്നാനിയോട് പറഞ്ഞു എനിക്ക് നല്ലൊരു അത്തറ് വേണമല്ലോ. മരിക്കുമ്പോൾ തേക്കുവാൻ അങ്ങനെ അദ്ദേഹം അത് ഒരാളുടെ കയ്യിൽ കൊടുത്തു വിടുകയും അത് കിട്ടി കുറച്ചു ദിവസങ്ങൾക്കുശേഷം മഹാനവർകൾ വഫാത്താകുകയും ചെയ്തു.അതുപോലെ പോലെ എന്റെ മരുമകന് കിതാബ് തുടങ്ങി കൊടുത്തപ്പോൾ അവർ പറഞ്ഞു നീ പറച്ചിറങ്ങുമ്പോൾ ഞങ്ങളൊന്നും ഉണ്ടാവില്ല ദുആ ചെയ്യണം അതുപോലെ സംഭവിച്ചു , 
          ഒരിക്കൽ ഞാൻ പോരേടം മന്നാനിയയിൽ ഇരിക്കുമ്പോൾ അവിടുന്ന് എന്നെ ഫോൺ ചെയ്തു ഞാൻ ആശ്ചര്യത്തോടെ ഫോൺ എടുത്തു. എന്നോട് ചോദിച്ചു കോളേജ് ഒക്കെ എങ്ങനെ പോകുന്നു ഞാൻ പറഞ്ഞു സന്തോഷമാണ് ഹിഫ്ള് മാത്രം കൊണ്ടിരിക്കരുത് കിതാബും കൂടി കൈകാര്യം ചെയ്യണം .അന്നത്തെ ആ സംസാരമാണ് ശൈഖുനായുമായുള്ള അവസാനത്തെ സംസാരം. സുബ്ഹാന ജല്ലജലാലു ഹു ഇന്ന് ഞാനിതെഴുതുമ്പോൾ കോളേജിന്റെ സ്ഥിതി അവിടെ എത്തി നിൽക്കുകയാണ്. പലതും അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ചിലത് ഇനിയും പുലരാനുണ്ട്.

ശൈഖുനാ അനുസ്മരണ വേദി

മഹാനരുടെ സ്മരണാർത്ഥം പോരേടം മന്നാനിയ്യയിൽ എല്ലാ മാസവും അവസാന വ്യാഴാഴ്ച മരണപ്പെട്ട മഹത്തുക്കളെ അനുസ്മരിക്കുകയും അവർക്ക് ഈസാലുസാബും ചെയ്യുന്ന ഒരു വേദിയുണ്ട്. ബഹുവന്ദ്യരായ മുഹമ്മദ് കുട്ടി ഹസ്രത്ത് അവർകളാണ് ആ മജ്ലിസിൽ ചൊല്ലേണ്ട ദിക്റുകൾ ഇജാസത്ത് തന്നത്.

              വന്ദ്യരായ ശൈഖുനാ അവർകൾ സംസാരത്തിന്റെ നിലവാരത്തെ . എപ്പോഴും കാത്ത് സൂഷിക്കുമായിരുന്നു. ക്ളാസ്സിൽ ചില ദർസീ വിഷയങ്ങൾ അവരുടെ മുഖഭാവം കൊണ്ട് മാറും അത് നമ്മോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ദർസെടുക്കുമ്പോൾ കുട്ടികളേട് സഭ്യമല്ലാത്ത തമാശകൾ പറയരുത് .
ശിഷ്യരെ എങ്ങനെ സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും അവർ നമുക്ക് പഠിപ്പിച്ചു തന്നു .അതായത് ഒരോ കുട്ടിക്കും തോന്നും ശൈഖുനാക്ക് എന്നോടാണ് കൂടുതൽ സ്നേഹമെന്നും എന്റെ കാര്യമാണ് കൂടുതൽ പരിഗണിക്കുന്നതെന്നും എളിമയായിരുന്നു അവരുടെ മുഖമുദ്ര. ആർക്കും കടന്നു ചെല്ലാവുന്ന സുതാര്യ വ്യക്തിത്യം . ലാളിത്യം തുളുമ്പുന്ന വസ്ത്രധാരണവും ഭക്ഷണരീതിയും .ഏതൊരു പഠിതാവിനും ഒപ്പിയെടുക്കാനും ജീവിതത്തിൽ പകർത്താനും ധാരാളം മാതൃകകൾ നിറഞ്ഞ ഒരു തുറന്ന പുസ്തകം അതായിരുന്നു ശൈഖുനാ . അവിടത്തെ വിയോഗ വാർത്തയറിയുമ്പോൾ ഞാൻ പോരേടത്താണ് നിയന്ത്രണം വിട്ടുപോയി.... പിന്നെ എന്തു വില കൊടുത്തും അവിടെയെത്തി ഒരു നോക്ക് കാണണമെന്നായി മനസ്സിൽ..,
 അബ്ദു റഹീം മന്നാനി വണ്ടിയുമായെത്തി എല്ലാരും ആകാംശയോടെ അങ്ങോട്ട് നീങ്ങി . റബ്ബിന്റെ അനുഗ്രഹം വന്നു. ജനാസയെടുക്കുന്ന സമയം മാറ്റി. തെക്ക് നിന്ന് പുറപ്പെട്ട ശൈഖുനാടെ മക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആ നല്ല സമൂഹം അർദ്ധരാത്രിവരെ കാത്തിരുന്നു. ചെല്ലുമ്പോൾ പതിനാലാം രാവിലെ പൗരണമി പോലെ പ്രകാശിക്കുന്ന മുഖവുമായി നമ്മെ നാമാക്കിയ സ്നേഹനിധി . ശാന്തമായി ഉറങ്ങുകയാണ്. ആ പുണ്യ നെറ്റിത്തടത്തിൽ ചുംബിച്ചപ്പോഴുഉള്ള ആ സൗരഭ്യം ഇപ്പോഴും മനസ്സിലുണ്ട്. അന്ന് അടക്കിപ്പിരിഞ്ഞിട്ട് കുറച്ചു നാൾ തിരക്കുകൾ മൂലം പോകാൻ കഴിഞ്ഞില്ല അതിനിടയിൽ കോളേജിലെ ടൂർ പ്രോഗ്രാമിനിടയിൽ തഴവ ഉസ്താദ് നേയും റഈസുൽ ഉലമ ഷിഹാബുദ്ദീൻ ഉസ്താതനേയും സിയാറത്ത് ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ സ്വപ്നത്തിൽ അവർ എന്നോട് ചോദിച്ചു. മറ്റുള്ളവരുടെ അടുത്തേ പോകൂ നമ്മളടുത്ത് വരൂല അല്ലേ അതുപോല മറ്റൊരിക്കൽ കോളേജ് കാര്യത്തിൽ വിഷമിച്ചു കിടക്കുമ്പോൾ അവർ വന്നിട്ട് പറഞ്ഞു. വിഷമിക്കണ്ട എല്ലാം ശെരിയാവും എന്ന് . ഇന്ന് ഞാനിതെഴുതിത്തീർക്കുന്നത് ഒരു വിലിയ വിഷമവും പേറി ശൈഖുനായെ സന്ദർശിച്ചു മടങ്ങുന്ന വഴിക്കാണ്. അവിടെ ചെന്ന്. ഏറെ ക്കരഞ്ഞ് ദുആ ചെയ്തപ്പോൾ ജീവിത കാലത്ത് പോയ ഒരു അനുഭൂതിയും സമാധാനവും അല്ലാഹുവേ ജീവിതകാലം മുഴുവൻ ശൈഖുനാടെ കാൽപാട് പിൻതുടർന്ന് മുന്നോട്ട് പോകാനും നാളെ ശൈഖുനായൊടൊപ്പം നിന്റെ ജനനത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ സൗഭാഗ്യം കൊണ്ടനുഗ്രഹിക്കുകയും  ചെയ്യണേ അല്ലാഹ് . ആമീൻ 


1 അഭിപ്രായം:

  1. അള്ളാഹു ഉസ്താദ് അവറുകളെയും നമ്മളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിക്കുമാറാകട്ടെ 🤲🏻

    മറുപടിഇല്ലാതാക്കൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...