2024 ജൂൺ 30, ഞായറാഴ്‌ച

قال وهابي

قال وهابي انت مشرك يا صوفي التبرك بقبور الصالحين شرك !!!
فقال له صاحبه : من الذي يهب لنا الأولاد؟؟؟
قال : الله 
قال له : فماذا تقول في قوله تعالى: 
قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا؟؟؟
قال: سبب
ثم سأله : من يهدي إلى الحق؟؟؟
قال: الله 
قال له : فماذا تقول في قوله تعالى عن سيدنا محمد رسول الله صلى الله تعالى عليه وسلم : 
وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُسْتَقِيمٍ؟؟؟
قال: سبب
ثم سأله: من يرزق الناس؟؟؟ 
قال: الله
قال له : فماذا تقول في قوله تعالى: 
وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ فَارْزُقُوهُمْ مِنْهُ؟؟؟ 
قال: سبب 
ثم سأله: من الذي يخلق؟؟؟
قال: الله  
قال له : فماذا تقول في قوله تعالى عن سيدنا عيسى عليه الصلاة والسلام : 
أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ؟؟؟ 
قال: تصوير بمعنى السبب 
ثم سأله : من الذي يتوفى الأنفس؟؟؟
قال: الله  
قال له : فماذا تقول في قوله تعالى:
قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ؟؟؟ 
قال: سبب 
ثم سأله : من الذي يعين الخلق؟؟؟ 
قال: الله. 
قال له : فماذا تقول في قوله تعالى: 
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ؟؟؟ 
قال: سبب .
ثم سأله : من الذي يغيث الخلق؟؟؟ 
قال : الله .
قال له : فماذا تقول في حديث رسول الله صلى الله عليه وسلم الذي صححه البخاري: 
تدنو الشمس من رؤوس الناس يوم القيامة، فبينما هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم؟؟؟
قال: سبب
قال له : يا أخي ، طالما تعرف أن تلك المعاني تأتي بمعنى السبب ، فلماذا تكفر المسلمين ليلا ونهارا وترميهم بالشرك بسبب التوسل والتبرك بالأنبياء والصالحين وزيارتهم ، وأنت تعلم أنهم أسباب للقبول وأبواب للخير ، والأدلة في ذلك ظاهرة ، وقال بجوازها ومندوبيتها جماهير الأمة الإسلامية في المذاهب الأربعة ، 
فانظر رحمك الله لمقالك وأشفق على نفسك ، واتق الله ربك في عباده المؤمنين !!.

2024 ജൂൺ 24, തിങ്കളാഴ്‌ച

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

ജൂൺ 26 മഹത്തായ ദക്ഷിണ സ്ഥാപക ദിനം. പ്രസ്തുത ദിനത്തിൽ മദ്രസ കുട്ടികൾക്ക് സംഘടനയെ കുറിച്ച് ഒരു ക്വിസ് പ്രോഗ്രാം നടത്തി സമ്മാനം കൊടുത്തു സംഘടന ബോധം നൽകാം 
1.നമുക്ക് തെക്കൻ കേരളത്തിൽ ആത്മീയ നേതൃത്വം നൽകുന്ന സംഘടനയുടെ പേരെന്ത്?
ഉ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ 
2. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിത മായതെന്ന്?
ഉ. 1955 ജൂൺ 26
3. ദക്ഷിണയുടെ ആദ്യ പ്രസിഡന്റ്‌ ആരായിരുന്നു?
     ഉ. ഹാജി. P. K. യൂനുസ് മൗലവി 
    4. ദക്ഷിണയുടെ ആദ്യ ജനറൽ സെക്രട്ടറി ആര്?
ഉ. കായംകുളം ഉമർകുട്ടി മൗലവി 
5. ഏറ്റവും കൂടുതൽ കാലം ദക്ഷിണയുടെ പ്രസിഡന്റ്‌ ആയിരുന്നത് ഏത് മഹാൻ?
       റഈസുൽ .ഉലമ M ഷിഹാബുദീൻ മൗലവി 
    6,ദക്ഷിണയുടെ ആസ്ഥാനം എവിടെ?
ഉ. കൊല്ലം ജോന
കപ്പുറം 

7. ദക്ഷിണയുടേ നിലവിലെ പ്രസിഡന്റ്‌ ആര്?
     ഉ. K. P അബൂബക്കർ ഹസ്രത് 
 8. നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ആര്?
ഉ. തൊടിയൂർ മുഹമ്മദ്‌ കുഞ്ഞു മൗലവി    
 9.മികച്ച അധ്യാപകനുള്ള രാഷ്ട്ര പതിയുടെ അവാർഡ് നേടിയ ദക്ഷിണയുടെ ആദരണീയ പണ്ഡിതൻ ആരായിരുന്നു? ഉ. മേക്കോൺ മുഹമ്മദ്‌ കുഞ്ഞു മൗലവി 10.ദക്ഷിണയുടെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പോഷക സംഘടന ഏത്?
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ 
11.ദക്ഷിണയുടെ മുഖ പത്രം ഏത്?
അന്നസീം 
12.ജൗഹറുൽ ഉലമ എന്ന സ്ഥാന പേർ ഉണ്ടായിരുന്ന പ്രസിഡന്റ്‌ ആര്? V. M. ഉ.മൂസ മൗലവി 
13. സൈനുൽ ഉലമ. അബുൽ ബുഷ്‌റ എന്നീ പേരുകളിൽ അറിയപ്പെട്ട കരുത്തനായ സെക്രട്ടറി ആരായിരുന്നു?...
    ഉ. ചേലക്കുളം അബുൽബുഷ്‌റ K. M. മുഹമ്മദ്‌ മൗലവി 
14. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ (D. K. I. M.V. boarb )സ്ഥാപിത മായതെന്ന്?
       ഉ.1957ൽ 
    15. ഡികെ ഐ എം വി ബോർഡിന്റെ നിലവിലെ ചെയർമാൻ ആര്? ഉ. കടക്കൽ അബ്ദുൽ അസിസ് മൗലവി 
16.വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ദക്ഷിണ പോഷക പ്രസ്ഥാനം ഏത്? ഉ. D. K. I. S. F
17.യുവജനങ്ങൾക്ക് പ്രവർത്തിക്കാൻ രൂപം നൽകിയ സംഘടന ഏത്? ഉ. കേരള മുസ്ലിം യുവജന ഫെഡറേഷൻ. K. M. Y. F
18.ദക്ഷിണ വിദ്യാഭ്യാസബോർഡ്‌ പരീക്ഷ വിഭാഗത്തിന്റെ ദീർഘ നാൾ ചെയർമാൻ ആയിരുന്ന മഹാൻ ആരായിരുന്നു?
K. M. അബ്ദുൽ കരീം മൗലവി 
19. അന്നസീം ചീഫ് എഡിറ്റർ ആര്? ഉ. C. A. മൂസ മൗലവി 
20. നമ്മുടെ മേഖല ആസ്ഥാനം എവിടെ?അതാത് മേഖല 
21. ദക്ഷിണയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക യൂണിവേഴ്സിറ്റി
. ഏത്? ഉ. ജാമിആ മന്നാനീയ്യ ഇസ്ലാമിക യൂണിവേഴ്സിറ്റി 
22.മന്നാനിയ്യക്ക് തറക്കല്ലിട്ട ലോക മഹാ പണ്ഡിതൻ ആര്? ഉ.സയ്യിദ് അബുൽ ഹസൻ അലി നദ്‌വി 
23.മന്നാനിയ്യയിൽ പ്രസിദ്ധമായ ബുഘാരി മജ്‌ലിസ് നടക്കുന്നുന്നത് എപ്പോൾ? ഉ. സഫർ മാസം ആദ്യ ശനി മുതൽ തുടങ്ങി റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച അവസാനിക്കുന്നു 
24. മന്നാനിയ്യ ബുഖാരി മജ്ലിസിന് നേതൃത്വം നൽകുന്ന ആശിഖുറസൂൽ എന്നറിയപ്പെടുന്ന സൂഫിവര്യനായ ഗുരുവര്യർ ആര്? ഉ. 
. അതിരാം പട്ടണം. ക്. തന്നെ. മുഹമ്മദ്‌ കുട്ടി ഹസ്രത് 
   25. ദക്ഷിണ രൂപീകൃത മായിട്ട് എത്ര വർഷം ആയി? ഉ.69വർഷം. 

*******************************

ദക്ഷിണ: പതാക ദിന സന്ദേശം

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എന്ന മഹാപ്രസ്ഥാനത്തിന്69 വയസ്സ് പൂർത്തിയായി.
   * തെക്കിൻ്റെ ദീനി നവോത്ഥാനത്തിന് ഔലിയാക്കളായ മഹത്തുക്കൾ രൂപം നൽകിയ പ്രസ്ഥാനം.
  ദക്ഷിണയുടെ പ്രത്യേകത.  
1) എല്ലാ നിലയ്ക്കും അഹ്‌ലുസ്സുന്നത്തിവൽ ജമാഅയുടെ ആദർശത്തിൽ ഉറച്ച് നിന്ന് അതിൻ്റെ പ്രചാരണം ഏറ്റെടുത്ത് അത് പരലോക രക്ഷയായി കണ്ട് പ്രവർത്തിക്കുന്ന സംഘടന. തന്മൂലം ബിദ്അത്തിൻ്റെ എല്ലാ ചിന്തകളോടും ദക്ഷിണ വിയോജിക്കുന്നു.
2) മുസ്‌ലിം ഉമ്മത്ത് എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് സമുദായത്തോട് ഗുണകാംക്ഷാപരമായി സമീപിക്കുന്നു. സമുദായത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്തുകയും പൊതുവേദികളിൽ സഹകരിക്കുകയും ചെയ്യുന്നു.
3) രഷ്ട്രീയമായി തികച്ചും ചേരിചേരാ നിലപാട് സ്വീകരിക്കുന്നു.
4) ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളും മത - മനുഷ്യ സൗഹാർദ്ദവും നിലനിൽക്കണം. അതിന് വേണ്ടി നിയമാനുസൃത മാർഗ്ഗത്തിലൂടെ ദക്ഷിണ പ്രവർത്തിക്കുന്നു.
   5) തെക്കൻ കേരളത്തിൻ്റെ ദീനീ, വിദ്യാഭ്യാസ, സാംസ്ക്കാരിക വളർച്ചക്ക് വേണ്ടി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ അഹോരാത്രം പരിശ്രമിക്കുന്നു.
 *അതിനായി നിലകൊള്ളുന്ന പോഷക പ്രസ്ഥാനങ്ങൾ.*
* മഹല്ലുകളുടെ ഐക്യത്തിനും ശാന്തിക്കും വേണ്ടി പ്രവർത്തിക്കുന്നു. അതിന് *KMJF* നേതൃത്വം നൽകുന്നു. സമുദായത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ എന്നും ദക്ഷിണ ഗോൾമുഖത്തുണ്ട്.
* ആയിരക്കണക്കിന് മദ്റസകളിലൂടെ വിദ്യാർത്ഥികളുടെയും വരും തലമുറയുടെയും ദീനീ അഭിവൃദ്ധിക്ക് വേണ്ടി ഉയർന്ന സേവനം ചെയ്യുന്നു. അതിനായി *DKIMV* ബോർഡും *DKLM* എന്ന അധ്യാപക സംഘടനയും *Ex*: ബോർഡും നല്ല വിധം പ്രവർത്തിക്കുന്നു.
* പ്രവാസി മലയാളികളെ സംഘടിപ്പിച്ച് അവരുടെ കൂട്ടായ്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ( *DKICC* ) ദക്ഷിണ കേരള ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ എല്ലാ ഗൾഫ് രാജ്യത്തും പ്രവർത്തനം സജീവമാക്കി വരുന്നു.
* യുവജന പ്രസ്ഥാനമായ *KMYF* സജീവമാണ്.
* വിദ്യാർത്ഥി പ്രസ്ഥാനമായ *DKISF* ഉം പ്രവർത്തന രംഗത്തുണ്ട്.
* *അന്നസീം* കേരളത്തിലെ ഏറ്റവും പഴക്കമുള്ള മത പ്രസിദ്ധീകരണമാണ്. (സ്ഥാപിതം.1956)
* അൽ ബുസ്താൻ മാസിക ലജ്നത്തിൻ്റെ മുഖപത്രമാണ്.

     ദക്ഷിണയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിച്ച തെക്കൻ കേരളത്തിലെ മഹാന്മാരായ അനേകം ഉലമാക്കൾ നമ്മുടെ ഉസ്താദുമാരോ അവരുടെ ഉസ്താദുമാരോ ആണ്. അവരോട് നമുക്ക് കടപ്പാടുകളുണ്ട്. അവരെ ഓർക്കണം. അവർക്കായി ദുആ ചെയ്യണം. അല്ലാഹു നല്ല ജസാ നൽകട്ടെ.
       വിശ്വാസികളുടെയും മഹല്ലുകളുടെയും സമുദായത്തിൻ്റെയും ദീനീപുരോഗതിക്കായി, രാജ്യത്തിൻ്റെ നന്മക്കായി ദക്ഷിണ ഇനിയും സജീവ നിലനിൽക്കണം. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. പ്രതിജ്ഞയെടുക്കാം.


*മുക്കാൽ നൂറ്റാണ്ടിലേക്ക്* *മുന്നേറുന്ന* 
 *ദക്ഷിണ കേരള ജംഇയ്യത്തുൽ* *ഉലമയുടെ* *രൂപീകരണത്തെപ്പറ്റി* അല്‍ ബയാന്‍ മാസികയുടെ *1955 ജൂലൈ 10* ലക്കത്തില്‍ ഇതു സംബന്ധിച്ച് കെ *. മുഹമ്മദ് നൂറുദ്ദീന്‍ മൗലവി* തയാറാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആണിത്.

മലബാർ സമര കാല ശേഷം പണ്ഡിതർ നേതൃത്വം നല്കിയ സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ 1950 കളോടെയാണ് കേരളത്തിൽ സജീവമായിത്തുടങ്ങിയത്.. 'കേരള മുസ്‌ലിം ഐക്യസംഘ'വും പിന്നീടുണ്ടായ 'കേരള ജംഇയത്തുല്‍ ഉലമ'യുമെല്ലാം വടക്കോട്ടാണ് കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. സമാന സ്വഭാവമുള്ള സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് തിരു-കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. മതവിദ്യാഭ്യാസത്തിലും ദീനീബോധത്തിലും മറ്റും ആപേക്ഷികമായി തെക്കന്‍ കേരളം അല്‍പം പിന്നിലായിരുന്നു. മദ്‌റസകളും അറബിക് കോളേജുകളും ഏറെയൊന്നും നിലവിലുണ്ടായിരുന്നില്ല. ഉലമാക്കളുടെയും മഹല്ല് ജമാഅത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപമോ, വ്യവസ്ഥാപിതത്വമോ വേണ്ടത്ര ഇല്ലായിരുന്നു. 

ഐക്യകേരളം പിറക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. തിരുവിതാംകൂറും,കൊച്ചിയും ചേർന്നുളള സ്വതന്ത്ര സംസ്ഥാനമായിരുന്നു തിരുകൊച്ചി. മുസ്‌ലിം ഭൂരിപക്ഷ ജില്ലകൾ കൂടുതലുള്ള മലബാറും മുസ്‌ലിം ന്യൂനപക്ഷ ജില്ലകൾ കൂടുതലുള്ള കൊച്ചിയും, തിരുവിതാംകൂറും തമ്മിൽ സാമൂഹ്യ സാംസ്കാരിക നിലവാരത്തിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. മത രംഗത്ത് മലബാർ മുന്നേറിയപ്പോൾ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും
പത്ര പ്രസിദ്ധീകരണരംഗത്തും തെക്ക് ആശാവഹമായ പല ചുവടുവെപ്പുകളും നടന്നിരുന്നു.

ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഒരു ഉലമാ പ്രസ്ഥാനത്തെക്കുറിച്ച് തെക്കന്‍ കേരളത്തിലെ മതപണ്ഡിതര്‍ക്കിടയിൽ ചര്‍ച്ച സജീവമായത് . *1955 ജൂണ്‍ 26 നു കൊല്ലം* ജോനകപ്പുറം കൊച്ചു പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ യോഗത്തിൽ 'തിരു-കൊച്ചി ജംഇയത്തുല്‍ ഉലമാ' രൂപീകരണത്തിന്റെ ആദ്യവട്ട ചര്‍ച്ചകള്‍ നടന്നു. 
തിരു-കൊച്ചിയിലെ പേരുകേട്ട മുസ്‌ലിം വാണിജ്യ-സാംസ്കാരിക കേന്ദ്രമായിരുന്നു അക്കാലത്ത് കൊല്ലം. ദീനീവിദ്യാഭ്യാസത്തിലും വൈജ്ഞാനിക വളര്‍ച്ചയിലും പത്രപ്രസിദ്ധീകരണ രംഗത്തും സാമ്പത്തിക ശേഷിയിലും ആസ്ഥാന സ്വഭാവത്തിലുളള കേന്ദ്രമായിരുന്ന കൊല്ലത്ത്
പ്രമുഖ പണ്ഡിതനായിരുന്ന ഹാജി പി.കെ യൂനുസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, ഉമ്മര്‍കുട്ടി മൗലവി മുന്‍കൈയെടുത്ത് ക്ഷണിച്ചുവരുത്തിയ ഇരുനൂറ് പ്രമുഖ ഉലമാക്കളായിരുന്നു സമ്മേളിച്ചത്. ആ യോഗത്തില്‍വെച്ച് എം. ശിഹാബുദ്ദീന്‍ മൗലവി കണ്‍വീനറായി *53* അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, 'തിരുകൊച്ചി ജംഇയത്തുല്‍ ഉലമ' പ്രഖ്യാപിക്കപ്പെട്ടു. 

 *1955 ആഗസ്റ്റ്* രണ്ടിനു തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വിപുലമായ ഉലമാ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ കണ്‍വീനര്‍ എം *. ശിഹാബുദ്ദീന്‍ മൗലവി* എഴുതി അവതരിപ്പിച്ച സ്വാഗത പ്രസംഗം പിന്നീട് കൊല്ലം ശ്രീരാമ വിലാസം പ്രസില്‍ അച്ചടിച്ച് രണ്ട് അണക്ക് വില്പന നടത്തി സ്വരൂപിച്ചതായിരുന്നു സംഘടനയുടെ ആദ്യ പ്രവര്‍ത്തന ഫണ്ട്. അച്ചടിച്ചു വിതരണം ചെയ്ത ആ ലഘുലേഖയാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ചരിത്രത്തിലെ ആദ്യ പ്രസിദ്ധീകരണം. ഭാവി പരിപാടികള്‍ക്ക് രൂപം നൽകിയ വിജെടി ഹാൾ സമ്മേളനം വിപുലമായ ഉലമാ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. *1955 നവംബര്‍ 12, 13* തീയതികളില്‍ ചങ്ങനാശേരി ദാറുൽ ഇസ്‌ലാം മദ്രസാ ഹാളിലും, മുനവ്വിറുൽ ഇസ്‌ലാം പ്രൈമറി സ്കൂളിലുമായി നടന്ന സമ്മേളനത്തില്‍ വടക്കാഞ്ചേരി മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി ആയിരത്തിലധികം പണ്ഡിതന്മാരും സമുദായ നേതാക്കളും പങ്കെടുത്തു. 'സമസ്ത കേരള ജംഇയത്തുല്‍ ഉലമാ'യുടെ പ്രതിനിധിയായി പ്രമുഖ പണ്ഡിതൻ *ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍* പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തിലാണ് 'തിരു-കൊച്ചി ജംഇയ്യത്തുല്‍ ഉലമാ'യുടെ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളും മറ്റും രൂപം കൊണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ പ്രവര്‍ത്തന മേഖലയായി നിശ്ചയിക്കപ്പെട്ടു (അന്ന്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ രൂപീകൃതമായിരുന്നില്ല). *61* പണ്ഡിതന്മാര്‍ അടങ്ങുന്ന സ്ഥിരം മുശാവറ ( കൂടിയാലോചനാ സമിതി) യെ തെരഞ്ഞെടുത്തു. പിന്നീട് *40* പേരെ കൂടി ഉള്‍പ്പെടുത്തി *101 അംഗ* സമിതിയായി മുശാവറ വിപുലീകരിച്ചു.

 *1956* ജനുവരിയില്‍ ആലപ്പുഴ ഗവ. മുഹമ്മദന്‍ സ്‌കൂളില്‍ ചേര്‍ന്ന *101* അംഗ പ്രവര്‍ത്തക സമിതി യോഗത്തിലാണ് സംഘടനാ നേതൃത്വത്തെ തെരഞ്ഞെടുത്തത്. 
 *ഹാജി പി.കെ യൂനുസ് മൗലവി* (പ്രസിഡന്റ്), എം. ശിഹാബുദ്ദീന്‍ മൗലവി (വൈസ് പ്രസിഡന്റ്), കായംകുളം *ഉമര്‍കുട്ടി മൗലവി* (ജനറല്‍ സെക്രട്ടറി), പി.എ മുഹമ്മദ് കോയ മൗലവി, വാമനപുരം മുഹമ്മദ് മൗലവി (സെക്രട്ടറി), പി *.പി അഹ്മദ് ആലിം സാഹിബ്* (ട്രഷറര്‍) എന്നിവരായിരുന്നു ആദ്യ ഭാരവാഹികള്‍. *1955* ജൂണില്‍ ആരംഭിച്ച സംഘടനാ രൂപീകരണ പ്രക്രിയ ആറു മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. *കോട്ടക്കര ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍,* എം *. അലവി കുഞ്ഞ് മൗലവി, ഒ.ബി തഖിയുദ്ദീന്‍* *ഫരീദ് മൗലവി, മുഹമ്മദ് നൂഹ് അല്‍ ഖാസിമി,* *വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, ആലങ്കോട്* *അബ്ദുല്‍ ഖാദിര്‍ മൗലവി, സി.എസ്* *ഇബ്‌റാഹീം കുട്ടി മൗലവി, വൈ. അബ്ദുല്ലത്വീഫ്* *മൗലവി, കൊച്ചുവിള അബ്ദുര്‍റഹ്മാന്‍* *മൗലവി, കക്കാഴം കെ.പി അബ്ദുല്‍ ഹമീദ്* *മൗലവി, മെക്കോന്‍ കെ.പി മുഹമ്മദ് കുഞ്ഞി* *മൗലവി, വി.കെ അബ്ദുല്ല മൗലവി ക്ലാപ്പന* , *കെ.എം നൂറുദ്ദീന്‍ മൗലവി* തുടങ്ങിയവര്‍ സംഘടനയുടെ ആദ്യകാലത്തെ പ്രമുഖ നേതാക്കളാണ്. ഐക്യകേരളത്തിന്റെ പിറവിയോടെ, 'തിരു-കൊച്ചി' എന്ന പേരുമാറ്റി, 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ' എന്ന് പുനര്‍നാമകരണം ചെയ്തു.   


2024 ജൂൺ 21, വെള്ളിയാഴ്‌ച

പപ്പായയുടെ ആരോഗ്യ ആനുകൂല്യങ്ങൾ

  
പപ്പായ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ ചിലത് ഉൾപ്പെടുന്നു:

 പോഷകങ്ങളാൽ സമ്പന്നമാണ്: പപ്പായയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  ഒരു ചെറിയ പപ്പായയിൽ വിറ്റാമിൻ സി (പ്രതിദിന ഉപഭോഗത്തിൻ്റെ 157%), വിറ്റാമിൻ എ (33%), ഫോളേറ്റ് (14%), പൊട്ടാസ്യം (11%) എന്നിവ അടങ്ങിയിരിക്കുന്നു.  ഇത് ഫൈബർ12 ൻ്റെ നല്ല ഉറവിടം കൂടിയാണ്.

 ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ: പപ്പായയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് ലൈക്കോപീൻ പോലുള്ള കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.  ഈ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു2.

 ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ: പപ്പായയിലെ സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും2.

 ഹൃദയാരോഗ്യം: പപ്പായയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് കേടുപാടുകളും വീക്കവും കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും2.

 ചർമ്മത്തിൻ്റെ ആരോഗ്യം: പപ്പായയിലെ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെയും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും ആരോഗ്യമുള്ള ചർമ്മത്തിന് സംഭാവന നൽകുന്നു.

 ദഹന എൻസൈമുകൾ: പപ്പായയിലെ എൻസൈമായ പപ്പെയ്ൻ ദഹനത്തെ സഹായിക്കുന്നു, മാംസം മൃദുവാക്കാൻ പോലും ഉപയോഗിക്കാം2.

 അർബുദ സംരക്ഷണവുമായി ബന്ധപ്പെട്ട്, പപ്പായയിലെ ആൻ്റിഓക്‌സിഡൻ്റുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാകുമെങ്കിലും, സമീകൃതാഹാരം പാലിക്കേണ്ടതും വ്യക്തിഗത ഉപദേശത്തിനായി ഒരു ആരോഗ്യപരിചരണ വിദഗ്ധനുമായി കൂടിയാലോചിക്കേണ്ടതും അത്യാവശ്യമാണ്.  പപ്പായ ഒരു പോഷകസമൃദ്ധമായ പഴമാണെങ്കിലും, ഒരു ഭക്ഷണത്തിനും കാൻസർ പ്രതിരോധം ഉറപ്പുനൽകാൻ കഴിയില്ല.  എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും! 


2024 ജൂൺ 15, ശനിയാഴ്‌ച

തക്ബീറിന്റെ കർമ്മ ശാസ്ത്രം

    പെരുന്നാളുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട പ്രധാനമായ ഒരു അമലാണ് തക്ബീർ ചൊല്ലൽ. *ശാഫിഈ മദ്ഹബ് പ്രകാരം രണ്ട് തരം തക്ബീറുകളാണ് സുന്നത്തായിട്ടുള്ളത്.*
*1 ) മുർസലായ തക്ബീർ* 
ഇത് പെരുന്നാൾ രാവിന്റെ സൂര്യാസ്തമയ ശേഷം പള്ളികളിൽ,
വീടുകളിൽ, വഴികളിൽ, മാർക്കറ്റുകളിൽ എന്നിങ്ങനെ എല്ലായിടത്തും പൊതുവായി ചൊല്ലേണ്ട തക്ബീറാണ്. 
നമസ്കാര ശേഷം എന്ന ഉപാധിയില്ലാത്തതു കൊണ്ടാണ് ഇതിന് മുർസൽ എന്നു പറയുന്നത്. പെരുന്നാൾ നമസ്കാരത്തിന് ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടുന്നതുവരെ ഈ തക്ബീർ ചൊല്ലൽ സുന്നത്താണ്. (തുഹ്ഫ 3/51)
   *2 )മുഖയ്യദായ തക്ബീർ.* ഇത് നമസ്ക്കാര ശേഷം പ്രത്യേകമായി നിശ്ചയിക്കപ്പെട്ട തക്ബീറാണ്.
   ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസർ വരെ എല്ലാ നമസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണ് . 
ഇതിൽ ഫർള് നമസ്ക്കാരം, ജനാസ നമസ്ക്കാരം, ആ ദിവസങ്ങളിൽ ഖളാ വീട്ടപ്പെടുന്ന നമസ്ക്കാരങ്ങൾ, റവാത്തിബ് സുന്നത്തുകൾ, 
മറ്റ് സുന്നത്ത് നമസ്കാരങ്ങൾ എന്ന വ്യത്യാസമില്ല. എല്ലാത്തിന് ശേഷവും സുന്നത്ത് തന്നെ. (തുഹ്ഫ .3/53)
 *ഈ പ്രത്യേക തക്ബീറുകൾ നമസ്കാര ശേഷമുള്ള ദിക്റുകളേക്കാൾ മുന്തിക്കൽ സുന്നത്താണ്.* എന്നാൽ നമസ്കാരം കഴിഞ്ഞ ഉടനെ തക്ബീർ ചൊല്ലാൻ ഒരാൾ മറന്നാൽ പിന്നീട് ഓർക്കുമ്പോൾ ചൊല്ലണം. സമയം നീണ്ടു പോയി എന്നതു കൊണ്ട് തക്ബീറുകൾ നഷ്ടപ്പെടുന്നതല്ല.
   *ഹനഫി മദ്ഹബ് പ്രകാരം* ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസ്വ് ർ വരെയുള്ള *ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലൽ വാജിബാണ്.* ഒറ്റയ്ക്ക് നമസ്കരിക്കുന്നവർ, യാത്രക്കാർ, സ്ത്രീകൾ എന്നിവർക്കെല്ലാം ഇത് വാജിബ് തന്നെ. (ദുർറ്. 2/195)
 *ഈ തക്ബീർ , നമസ്കാരത്തിന്റെ അനുബന്ധമായി, സലാം വീട്ടിയ ഉടനെയാണ് ചൊല്ലേണ്ടത്.* അതനുസരിച്ച് നമസ്ക്കാരത്തിന്റെ പവിത്രതയോടെ വേണം തക്ബീർ ചൊല്ലാൻ. അപ്രകാരം സലാമിന്റെയും തക്ബീറിന്റെയും ഇടയിൽ മറ്റൊന്നു കൊണ്ടും വിട്ടു പിരിക്കരുത്. പൊട്ടിച്ചിക്കുക , മനപ്പൂർവ്വം അശുദ്ധി ഉണ്ടാക്കുക , മനപ്പൂർവ്വമോ അല്ലാതെയോ സംസാരിക്കുക , പള്ളിയിൽ നിന്ന് പുറത്ത് പോകുക എന്നിവയൊന്നും പാടില്ല. ഇക്കാരണങ്ങളാൽ തക്ബീർ നഷ്ടപ്പെടുന്നതാണ്. അഥവാ മനപ്പൂർവ്വം ചെയ്താൽ കുറ്റക്കാരനാകുന്നതാണ്. (ത്വഹ്ത്വാവി. 294 ) എന്നാൽ മനപ്പൂർവ്വമല്ലാതെ അശുദ്ധിയുണ്ടായാൽ ശുദ്ധി വരുത്താതെ തന്നെ തക്ബീർ ചൊല്ലാവുന്നതാണ്. ഖിബ് ലയെ തൊട്ട് തിരിഞ്ഞാൽ പറ്റുമോ ഇല്ലയോ എന്നതിൽ രണ്ടഭിപ്രായം വന്നിട്ടുണ്ട്. (റദ്ദ്. 2/194)
 *ഒരു തക്ബീറാണ് വാജിബായിട്ടുള്ളത്.* അതിനേക്കാൾ അധികരിപ്പിക്കുകയുമാകാം. (ത്വഹ്ത്വാവി. 294) മൂന്ന് പ്രാവശ്യം ചൊല്ലാം എന്ന് അഭിപ്രായമുണ്ട്. (റദ്ദ്.2/193)
   ഇത്രയേറെ മഹത്തായ സൽക്കർമ്മമാണ് തക്ബീർ ചൊല്ലൽ. ഇത് ഖുർആനും ഹദീസും പ്രോത്സാഹിപ്പിക്കുന്ന അമലാണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ.
ആമീൻ. 

സി.എ. മൂസാ മൗലവി. മൂവാറ്റുപുഴ

2024 ജൂൺ 13, വ്യാഴാഴ്‌ച

നമസ്കാരത്തിലെ സുന്നത്തുകൾ

1) ബാങ്ക് വിളിക്കുമ്പോൾ
രണ്ട് ചെവിയിലും 
 ചൂണ്ട് വിരൽ വെക്കൽ സുന്നത്താണ് 

2) ബാങ്ക് ഉച്ചത്തിൽ വിളിക്കൽ സുന്നത്താണ് 

3) ബാങ്കിന് ശേഷം മുത്ത് നബിക്ക്‌ സ്വലാത്ത് ചൊല്ലൽ സുന്നത്താണ് 

4) ഇഖാമത്ത് ബാങ്ക് വിളിച്ച സ്ഥലത്ത് ആവാതിരിക്കൽ സുന്നത്താണ് 

5) മനോഹരമായ ശബ്ദം ഉള്ളവർ 
ബാങ്ക് വിളിക്കൽ സുന്നത്താണ് 

6) ബാങ്ക് വിളിക്കുന്ന വ്യക്തി രണ്ട് അശുദ്ധികളിൽ നിന്നും 
ശുദ്ധിയായിരിക്കൽ സുന്നത്താണ് 

7) നിസ്കരിക്കുന്നതിന് വേണ്ടി പള്ളിയിലേക്ക് ഭവ്യതയോടെ നടന്നു പോവൽ സുന്നത്താണ് 

8) ഇഖാമത് പൂർണ്ണമായും കഴിഞ്ഞ ശേഷം മാത്രം നിസ്കാരത്തിനായി 
എഴുന്നേൽക്കൽ സുന്നത്താണ് 

9) കൂട്ടമായി നിസ്കരിക്കുമ്പോൾ സ്വഫുകൾ നേരെയാക്കൽ സുന്നത്താണ് 

10) നിസ്കരിക്കുമ്പോൾ കാലുകൾക്കിടയിൽ ഒരു ചാൺ 
അകലം ഉണ്ടാവൽ സുന്നത്താണ് 

11) റുകൂഹിലേക്ക് പോകുമ്പോൾ 
ചുമലിന് നേരെ കൈകൾ ഉയർത്തൽ 
സുന്നത്താണ് 

12) ഇഹ്തിദാലിൽ ചുമലിന് നേരെ കൈകൾ ഉയർത്തൽ സുന്നത്താണ് 

13) ആദ്യ അത്തഹിയ്യാതിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചുമലിന് നേരെ കൈകൾ ഉയർത്തൽ സുന്നത്താണ്  

14) നിസ്കാരത്തിൽ മുഴുവനും സുജൂദിന്റെ സ്ഥലത്തേക്ക് നോക്കൽ സുന്നത്താണ് 

15) നിസ്കാരത്തിൽ ഉടനീളം കണ്ണ് തുറന്നു വെക്കൽ സുന്നത്താണ് 

16) എല്ലാ റക് അത്തിലും ഫാത്തിഹക്ക് മുമ്പ് അഹൂദു ഓതൽ സുന്നത്താണ് 

17) നിസ്കാരത്തിൽ അഹൂദു പതുക്കെ ഓതലാണ് സുന്നത്ത് 

18) ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഇമാമിന്റെ കൂടെ ആമീൻ പറയൽ സുന്നത്താണ് 

19) ഇമാമിന്റെ ഫാതിഹ പൂർണ്ണമായി കഴിഞ്ഞതിനു ശേഷം മഹ്മൂമീങ്ങൾ ഫാതിഹ ഓതലാണ് സുന്നത്ത് 

20) ഒന്നാമത്തെ റക് അത്ത്
രണ്ടാമത്തെ റക്അത്തിനേക്കാൾ
 ദൈർഖ്യമുള്ളതാവൽ സുന്നത്താണ് 

21) റൂകൂഹിൽ സുബ്ഹാന റബ്ബിഹൽ അലീം വബി ഹംദിഹീ എന്ന് മൂന്ന് വട്ടം ചൊല്ലൽ സുന്നത്താണ് 

22) റുക്കൂഹിലും, സുജൂദിലും കണ്ണ് തുറന്നു വെക്കൽ സുന്നത്താണ് 

23) റുക്കൂഹിൽ സുജൂദിന്റെ സ്ഥലത്ത് മാത്രം നോക്കൽ സുന്നത്താണ് 

24) ഇഹ്‌തിദാലിൽ കൈ അഴിച്ചിടലാണ് സുന്നത് 

25) സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകളും ശേഷം കൈകളും വെക്കലാണ് സുന്നത്ത് 

26) സുജൂദിൽ സുബ്ഹാന റബ്ബിഹൽ അഹ്‌ലാ വബി ഹംദിഹീ എന്ന് മൂന്ന് വട്ടം ചൊല്ലൽ സുന്നത്താണ് 

27) അത്തഹിയ്യാത്തിൽ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ വലത് ചൂണ്ടുവിരൽ ഉയർത്തൽ സുന്നത്താണ് 

28) അത്തഹിയ്യാത്തിൽ വലത് ചൂണ്ട് വിരൽ ഉയർത്തിയാൽ സലാം വീട്ടുന്നത് വരെ ചൂണ്ടു വിരലിലേക്ക് മാത്രം നോക്കൽ സുന്നത്താണ്

29) നിസ്കാരങ്ങൾക്ക് ശേഷം മൂന്നു പ്രാവശ്യം ഇസ്തിഗ്ഫാർ ചൊല്ലൽ സുന്നത്താണ്

30) ഫർള് നിസ്കാരങ്ങൾക്ക് ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്

31) നിസ്കാരങ്ങൾക്ക് ശേഷം
സുബ് ഹാനല്ലാഹ് :33
അൽഹംദുലില്ലാഹ് :33
അല്ലാഹു അക്ബർ :33
ചൊല്ലൽ സുന്നത്താണ്

32) ഇമാം നിസ്കാര ശേഷം മുസല്ലയിൽ നിന്ന് എഴുന്നേൽക്കുന്നത് വരെ മഹ്മൂമീങ്ങൾ എഴുന്നേൽക്കാതിരിക്കൽ സുന്നത്താണ് 

(അത്തഖ് രീറാത്തുസ്സെദീദ :
1/231 -247)

2024 ജൂൺ 5, ബുധനാഴ്‌ച

പരിസ്ഥിതി സംരക്ഷണം 🍃* *ഇസ്ലാമിക വീക്ഷണത്തിൽ*



*📜ജൂൺ 05 ലോക പരിസ്ഥിതി ദിനം*

*പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്  സർവ്വരും വാചാലരാകുന്ന ഈ സന്ദർഭത്തിൽ വിഷയ സംബന്ധമായി ഖുർആനും ഹദീസും എന്ത് പറയുന്നു എന്ന് ഒരു ഹ്രസ്വവിശകലനം നടത്തുകയാണിവിടെ...*

       ✍🏼ഇസ്ലാം ഒരു സമ്പൂർണ മതമാണ് എന്നതിൽ ഇതര മതസ്ഥർക്ക് പോലും അഭിപ്രായവ്യത്യാസമില്ല. കാരണം കാലികമായി സംവിധാനിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ദിനങ്ങളും സാഹചര്യങ്ങളും നൂറ്റാണ്ടുകൾക്കു മുന്നേ ഇസ്ലാം വിശകലനം ചെയ്യുകയും വ്യക്തവും ശക്തവുമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 നമുക്ക് മുന്നിൽ എത്തിനിൽക്കുന്ന  ലോക പരിസ്ഥിതി ദിനത്തിൽ   പരിസ്ഥിതി മലിനീകരണവും നാശവും  പ്രധാന ചർച്ചയായി കടന്നുവരുമ്പോൾ  ഇസ്ലാമിന്റെ ബോധനങ്ങൾ തികച്ചും പ്രസക്തമാണ്.

 മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്.  
ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം പ്രകൃതിയെ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായ ഇടപെടലുകള്‍ നടത്താതിരിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു.

*മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുﷻവിന്‍റെ ഖലീഫ (പ്രതിനിധി) യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്*.
 
 ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്.  ഖുര്‍ആന്‍ ഈ സത്യം തുറന്ന് പ്രസ്താവിക്കുന്നുണ്ട്.
*وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ* 

 *നിങ്ങള്‍ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടവയില്‍ നിന്ന് ചിലവഴിക്കുക*
  (അൽ ഹദീദ്  7)

 തനിക്ക് അല്ലാഹുﷻവിന്‍റെ പ്രതിനിധിയായതിനാല്‍ ലഭിച്ച വസ്തുക്കളെ അനര്‍ഹമായ രീതിയില്‍ ഉപയോഗിച്ചു കൂടാ. വിഭവങ്ങള്‍ ആര്‍ത്തിയോടെ അന്വേഷിച്ചും അതിമോഹിച്ചും വിനാശകരകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കവകാശമില്ല. മനുഷ്യന്‍ പ്രപഞ്ചത്തെ പരിചരിക്കുകയും ഗുണലഭ്യത ഉറപ്പുവരുത്തകയുമാണ് ചെയ്യേണ്ടത്.  അല്ലാഹുﷻവിന്‍റെ പ്രതിനിധി എന്ന നിലയിലുള്ള മനുഷ്യന്‍റെ വിനിയോഗം തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ് പ്രാധിനിത്യം നിലനില്‍ക്കുന്ന കാലത്തോളം ഭൂമിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കല്‍ ആസന്നരായ പ്രതിനിധികളുടെ ദൗത്യം കൂടിയാണ്.   

*ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവരായി കഴിയരുത്*
  (അഅ്റാഫ് 77)

 ഫസാദ് എന്നാല്‍ ക്രമഭംഗം എന്നാണ് അര്‍ത്ഥം. അഥവാ, പ്രകൃതിയുടെ  സന്തുലിതാവസ്ഥ തകർക്കുന്ന രൂപത്തിൽ ഒരു പ്രവർത്തനവും  ഇസ്ലാം അനുവദിക്കുന്നില്ല. മലിനമായ വാസസ്ഥലമല്ല വരുംതലമുറക്കായി പ്രതിനിധികള്‍ ഒരുക്കേണ്ടത്.

*പൊതുഇടങ്ങളിലും സഞ്ചാരപാതകളിലും ജലാശയങ്ങളിലും വിസര്‍ജ്ജ്യം നടത്തുക വഴി നിങ്ങള്‍ വിശ്വാസികളുടെ ശാപത്തിനിരയാകരുതെന്നാണ്* *പ്രവാചക പാഠം*.
 പരിസരം മലിനപ്പെടുത്തി സഹജീവികളുടെ ശാപം വാങ്ങുന്നത് വിശ്വാസിക്കു ചേര്‍ന്നതല്ല എന്നതാണ് പ്രവാചക വചനത്തിന്റെ സാരം..

 കണക്കില്ലാത്തഹരിത വനങ്ങള്‍ ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വനനശീകരണത്തിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ ബദല്‍ സ്ഥാപിക്കാന്‍ പ്രവാചകർ(‍ﷺ)ക്ക് ആയിട്ടുണ്ട്. സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. *തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു ﷻ പ്രതിഫലം നല്‍കുമെന്നാണ്* 
ഇസ്ലാമികാധ്യാപനം.

*📍ഖുർആനും പരിസ്ഥിതിയും*

   അല്ലാഹുﷻവിന്റെ അസ്തിത്വം, ഏകത്വം, പരലോകജീവിതം എന്നിവ സ്ഥാപിക്കാന്‍ ഖുര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത് പരിസ്ഥിതി സാക്ഷ്യങ്ങളെയാണ്. ഖുര്‍ആനിലെ മൊത്തം സൂക്തങ്ങളില്‍ എഴുനൂറിലധികം സൂക്തങ്ങള്‍ ഇങ്ങനെ സാക്ഷ്യങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

 പരിസ്ഥിതിയുടെ ഭൗതിക പ്രയോജനങ്ങള്‍, സൗന്ദര്യം എന്നിവ സംബന്ധിച്ചും അനേകം സൂക്തങ്ങളുണ്ട്. പശു, കന്നുകാലികള്‍, ആന, തേനീച്ച, എട്ടുകാലി, കുതിരകള്‍, ഉറുമ്പ്, അത്തിമരം, ഇരുമ്പ്, ഇടിനാദം, കാറ്റുകള്‍, നക്ഷത്രം, പ്രഭാതം, രാത്രി, സൂര്യന്‍, ചന്ദ്രന്‍, പര്‍വതം തുടങ്ങി പരിസ്ഥിതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങളെ ഖുര്‍ആന്‍ അതിന്റെ അധ്യായനാമങ്ങളായും സ്വീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അനേകം ജീവജാലങ്ങളും അജൈവ പ്രതിഭാസങ്ങളും മനുഷ്യരുമെല്ലാം കെട്ടുപിണഞ്ഞുള്ള ഒരു ജൈവാന്തരീക്ഷമാണ് നമ്മുടെ മുമ്പാകെ തെളിയുന്നത്. ഖുര്‍ആനില്‍ ഫസാദ് (നശീകരണം) അരുതെന്ന് പറയുന്നേടങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിലുള്ള പരിസ്ഥിതി നശീകരണം കൂടി ഉദ്ദേശമാണ്. 

 സ്വാലിഹ് നബി (അ) പറഞ്ഞു: *എന്റെ ജനമേ! ഇത് നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹുﷻവിന്റെ ഒട്ടകമാണ്. ആയതിനാല്‍ നിങ്ങള്‍ അതിനെ അല്ലാഹുﷻവിന്റെ ഭൂമിയില്‍ മേഞ്ഞു തിന്നാന്‍ വിട്ടേക്കുക. നിങ്ങള്‍ അതിന് ഒരു ദോഷവും വരുത്താതിരിക്കുക. അങ്ങനെ ചെയ്താല്‍ ആസന്നമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും*(ഹൂദ് 64).

 വിശുദ്ധ ഖുർആൻ ഖുർആൻ സൂറത്ത് ഹൂദിൽ ഇപ്രകാരം പറയുന്നു 
*قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُجِيبٌ*

 *'അല്ലാഹുﷻവാണ് നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചതും അതിന്റെ പരിപാലനച്ചുമതല നിങ്ങളെ ഏല്‍പിച്ചതും. അതിനാല്‍, നിങ്ങള്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക'* (ഹൂദ് 61) 
 ഈ സൂക്തത്തില്‍ നാനോന്മുഖമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ചും അതില്‍ വീഴ്ചവരുത്തുന്ന പക്ഷം പശ്ചാത്തപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്.

 തണല്‍വൃക്ഷം പോലും അത്യാവശ്യത്തിനു വേണ്ടിയല്ലാതെ മുറിക്കുന്നത് നബി ﷺ നിരോധിക്കുകയും അതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ കാണുന്ന ഒരു തരം ചെടിയാണ് സ്വിദ്റത്. അത് അകാരണമായി മുറിച്ചു കളയുന്നതിനെ കുറിച്ച് നബി ﷺ പറയുന്നു: *സ്വിദ്റത് വൃക്ഷം 1മുറിച്ചുകളഞ്ഞാല്‍ അവന്റെ തലയെ അല്ലാഹു ﷻ നരകത്തിലിടുന്നതാണ്* ഇമാം അബൂദാവൂദ്(റ) ഈ ഹദീസിനെ ഇങ്ങനെ വിവരിക്കുന്നു *യാത്രികനോ മൃഗങ്ങളോ തണല്‍ കൊള്ളുന്ന മരുപ്രദേശങ്ങളിലെ സ്വിദ്റത് തനിക്കൊരു ന്യായവും അവകാശവുമില്ലാതെ അക്രമമായോ വെറുതെയോ മുറിച്ചാല്‍ അല്ലാഹു ﷻ ശിക്ഷിക്കുമെന്നാണ്*
ഹദീസ് വിവക്ഷിക്കുന്നത്.

 ഭക്ഷ്യവിളകള്‍ നമുക്ക് നേരിട്ടുപകാരപ്പെടുന്നതോടൊപ്പം പൊതുവായ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതിന് പ്രതിഫലമുണ്ട്. അതില്‍നിന്ന് കായ്കനികള്‍ മറ്റു ജീവികള്‍ കഴിച്ചാല്‍ അതിനുവേറെ പ്രതിഫലം ലഭിക്കുന്നു.

നബി ﷺ പറഞ്ഞു: *ഒരാള്‍ ഫലസസ്യം നടുകയും അത് ഫലം ഉല്‍പാദിപ്പിക്കയും   അതില്‍നിന്ന് മനുഷ്യനോ പക്ഷി, ജന്തു, മൃഗാദികളിൽ നിന്ന് ആരെങ്കിലും ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ദാനമായി പരിണമിക്കും*
(അഹ്മദ്)

 ഫന്നജ്(റ) പറയുന്നു: *യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തോട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെ വന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ സ്വഹാബി പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബി ﷺ പറയുന്നത് കേട്ടിട്ടുണ്ട്: ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു  സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ ആ പഴം ആര്‍ക്ക് ഉപകരിച്ചാലും നട്ടവന് അല്ലാഹുﷻവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതേ. എന്നാല്‍ ഞാന്‍ നോക്കിക്കോളാം’ ഞാന്‍ ഉറപ്പുകൊടുത്തു*. 
ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്.
  (ബൈഹഖി, അഹ്മദ്)

*📍മലിനീകരണം*

   മലിനീകരണം തടയാനുള്ള ബാധ്യത വ്യക്തികള്‍ക്കാണ്. വ്യക്തികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണെങ്കിലേ സാമൂഹിക പരിഹാരം ആവശ്യമുള്ളൂ. *കുളിപ്പുരയില്‍ മൂത്രമൊഴിക്കരുത്*
  (അഹ്മദ്)

*കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്*
  (ബുഖാരി)

*ജലസ്രോതസ്സുകളിലും മരത്തണലിലും വഴിക്കവലകളിലും മലമൂത്രവിസര്‍ജനം *അരുത്*
  (അബൂദാവൂദ്,ഇബ്‌നുമാജ) 

 മേൽ പറയപ്പെട്ട നബിവചനങ്ങള്‍ വ്യക്തിശുചിത്വ ബാധ്യതയെ സൂചിപ്പിക്കുന്നവയാണ്. ശരീരം, വസ്ത്രം, വീട്, പൊതു ഇടങ്ങള്‍ എല്ലാം ശുചിയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു. മൂത്രവിസര്‍ജനത്തിന് ഉചിതമായ സ്ഥലം ഉപയോഗിക്കാതിരിക്കുകയോ വിസര്‍ജന ശേഷം വൃത്തിയാക്കുകയോ ചെയ്യാതിരുന്നതിന്റെ പേരില്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടുന്നയാളെ കുറിച്ച് ഒരു നബിവചനമുണ്ട്.
  (അബൂദാവൂദ്)

*📍പരിസ്ഥിതി എല്ലാ ജീവികളുടേതും*

   ഖുര്‍ആനിലും നബിവചനങ്ങളിലും   പ്രകൃതിയിലെ മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും തുല്യരായാണ് കാണുന്നത്. ഭൂമിയിലെ അല്ലാഹുﷻവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ പേരില്‍ ചില അവകാശങ്ങള്‍ അവന് വകവെച്ചു കൊടുത്തിട്ടുണ്ടെന്ന് മാത്രം. 

 ഭൂമി തന്റേത് മാത്രമാണെന്നും മറ്റു ജീവജാലങ്ങൾക്ക് ഒരു അവകാശവും ഇല്ലെന്ന മർക്കടമുഷ്ടിയോടെ പെരുമാറുന്ന മനുഷ്യരെ ഇസ്ലാം വിമർശിക്കുന്നു.
 ഖുർആനിന്റെ ഒരു ബോധനം ഇങ്ങനെയാണ് 
*وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ*

*സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ''ഭൂമിയിലെ ഏതൊരു ജന്തുവും, രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള സമൂഹങ്ങള്‍* 
  (അന്‍ആം 38)

 പ്രവാചകൻ ﷺ ഇപ്രകാരം മൊഴിഞ്ഞു
*നായകള്‍ ഒരു സമുദായമല്ലായിരുന്നുവെങ്കില്‍ അവയെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു*
  (അബൂദാവൂദ്, തിര്‍മിദി, നസാഈ) 

 പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍ (റ) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: *വെട്ടുകിളികളുടെ എണ്ണം കുറഞ്ഞത് കണ്ട ഭരണാധികാരി ഉമര്‍(റ) അതേപ്പറ്റി പലരോടും ചോദിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ അസ്വസ്ഥനായി. അന്വേഷിച്ചറിയാനായി ദൂതന്മാരെ പല ദിക്കുകളിലേക്ക് വിട്ടു. യമനിലേക്ക് പോയ ദൂതന്‍ ഏതാനും വെട്ടുകിളികളെയുമായി വന്നത് കണ്ട് ഉമര്‍ (റ) മൂന്നു തവണ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ ശേഷം ഇങ്ങനെ വിശദീകരിച്ചു: *'അല്ലാഹു ﷻ ആയിരം സമുദായങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അറുനൂറെണ്ണം കടലിലും നാനൂറെണ്ണം കരയിലും*.
 പരിസ്ഥിതി പാലനവും സകല ജീവികളുടെയും സുരക്ഷയും ഇസ്‌ലാമിക നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് ഈ സംഭവം  വ്യക്തമാക്കുന്നു. പ്രകൃതിയില്‍ കാണുന്ന ഭക്ഷ്യ ശൃംഖലാ ബന്ധം തന്നെ പരിസ്ഥിതിയുടെ പരിപാലനം  പ്രധാനമാണെന്ന് പഠിപ്പിക്കുന്നു.

 പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ചില നബിവചനങ്ങൾ കൂടി താഴെ ചേർക്കാം...

 *ആരെങ്കിലും ഒരു കൊച്ചു കുരുവിയെ വെറുതെ കൊന്നാല്‍ അന്ത്യനാളില്‍ അത് അല്ലാഹുﷻവോട് ഇങ്ങനെ പരാതിപ്പെടും: തീര്‍ച്ചയായും ഒരാള്‍ എന്നെ വെറുതെ കൊന്നുകളഞ്ഞു. എന്നെ ഉപകാരത്തിനായല്ല അയാള്‍ കൊന്നത്'*
  (അഹ്മദ്, നസാഈ)

 യുദ്ധ സാഹചര്യത്തില്‍ പോലും വസ്തുവകകള്‍ നശിപ്പിക്കരുതെന്ന് സേനാനായകനോട് നിര്‍ദേശിച്ച ഖലീഫ അബൂബക്‌റിന്റെ (റ) ഉത്തരവ് കാണുക:  *ഫലം കായ്ക്കുന്ന മരം മുറിച്ചു കളയരുത്, കെട്ടിടം തകര്‍ക്കരുത്, ഭക്ഷ്യാവശ്യത്തിനായല്ലാതെ ഒട്ടകത്തെയോ ആടിനെയോ അറുക്കരുത്, ഈന്തപ്പന അഗ്നിക്കിരയാക്കരുത്, വെള്ളത്തില്‍ മുക്കി *നശിപ്പിക്കരുത്*
  (മാലിക്)

 *പൂച്ചയെ കെട്ടിയിട്ടുകൊന്നതിന്റെ പേരില്‍ നരകശിക്ഷ ലഭിച്ച സ്ത്രീയുടെയും, നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗസ്ഥയായ സ്ത്രീയുടെയും സംഭവം  പ്രസിദ്ധമാണല്ലോ*.
  (ബുഖാരി)

*📍ഉപയോഗത്തിൽ മിതത്വം പാലിക്കൽ*

   വെള്ളം, വിവിധതരം ഗ്യാസുകള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ മുതലായവ പുനരുല്‍പാദനം സാധ്യമാണെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ അവ ഉപയോഗിക്കാവൂ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

*ശരീരം കൊണ്ട് നിര്‍വഹിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരത്തിന്  അംഗസ്നാനം ചെയ്യുമ്പോൾ പോലും, വെള്ളം എത്രയുണ്ടെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിച്ചുകൂടാ*
പുനരുല്‍പ്പാദനം സാധ്യമാവുന്ന വിഭവങ്ങള്‍ പോലും നിയന്ത്രിതമായേ ഉപയോഗിക്കാവൂ എന്നു വരുമ്പോള്‍, അല്ലാത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ. വിഭവങ്ങള്‍  ഏറ്റവും സൂക്ഷ്മമായും അത്യാവശ്യത്തിന് മാത്രവും ഉപയോഗിക്കണമെന്ന് ഇത്രയും കൃത്യമായി വരച്ചു കാണിച്ച മറ്റൊരു മത സംഹിതയും ഉണ്ടാവില്ല.

 ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്ലിമിന്റെ  ജീവിതം തൊട്ടിൽ മുതൽ കട്ടിൽ വരെ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിഞ്ചുകുഞ്ഞിന് രണ്ടുവർഷം മാതാവ് അമ്മിഞ്ഞ നൽകണം എന്ന പ്രയോഗം മുതൽ മരണപ്പെട്ടവന്റെ  ഭൗതികശരീരം  ആറടിമണ്ണിൽ ജീവിച്ചിരിക്കുന്നവർക്ക്  ബുദ്ധിമുട്ടില്ലാത്ത വിധം (ദുർഗന്ധമോ മറ്റോ പുറത്ത് വരാത്ത വിധം) മറമാടണം  എന്ന കൽപ്പന വരെ പ്രകൃതിയുമായി ലയിച്ചു ചേർന്ന നിയമങ്ങളാണ്.

 ജൂൺ അഞ്ചിന് പ്രകൃതി ദിനത്തിൽ പല സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈകൾ നടാനും പരിസ്ഥിതി ശുദ്ധീകരണം നടത്താനും വിളംബരം ഇറക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് കാണിച്ചുതന്നിട്ടുണ്ട് എന്ന് സാഭിമാനം പറയാൻ നമുക്ക് സാധിക്കുന്നു.
 
 ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ ദൈവീക ഗ്രന്ഥം നമുക്കു മുന്നിൽ തുറന്നു വെച്ചിട്ടും ഇസ്ലാമിനെ മനസ്സിലാക്കാത്തവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നവരാണ് എന്നേ പറയാൻ കഴിയൂ..    

*അഭിമാനമാണ് എനിക്ക് എന്റെ ഇസ്ലാം*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...