2024 ജൂലൈ 17, ബുധനാഴ്‌ച

വിലയ്ക്ക് തരാമോ പുണ്യം (ആശൂറാഇന്റെ മഹത്വം)


ആശൂറാഇന്റെ മഹത്വം എന്ന വിഷയത്തിൽ ഇർഷാദുൽ ഇബാദ് എന്ന കിതാബിൽ ഇമാം യാഫിഈ റളിയള്ളാഹു അന്ഹു നിവേദനം ചെയ്യുന്ന ഒരു സംഭവം


റയ്യ് എന്ന സ്ഥലത്ത് സമ്പന്നനായ ഒരു ഖാളി ഉണ്ടായിരുന്നു, ഒരു ദിവസം  ദരിദ്രനായ ഒരാൾ അദ്ദേഹത്തിടുക്കൽ വന്നിട്ട് പറഞ്ഞു അല്ലാഹു നിങ്ങളെ ഉന്നതിയിലാക്കട്ടെ കുടുംബവുമായി ജീവിക്കുന്ന ഒരു സാധുവായ ദരിദ്രനായ മനുഷ്യനാണ് ഞാൻ ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് എന്തെങ്കിലും സഹായം തേടുവാനാണ് ഞാൻ നിങ്ങളെടുയടുക്കൽ വന്നത് നിങ്ങൾ എനിക്ക് 10 റൊട്ടിയും അഞ്ചു മന്ന് ഇറച്ചിയും രണ്ടു ദിർഹവും തരണം അപ്പോൾ ഖാളി അദ്ദേഹത്തോട് മറുപടി പറഞ്ഞു ളുഹറിന്റെ സമയത്ത് വന്നാൽ തരാം അങ്ങനെ അദ്ദേഹം ളുഹറിന്റെ സമയത്ത് വന്നപ്പോൾ അസറിന്റെ സമയത്ത് വന്നാൽ തരാം എന്ന് പറഞ്ഞു. എന്നാൽ ആ സാധുവായ മനുഷ്യൻ അസറിന്റെ സമയത്ത് വന്നപ്പോൾ അദ്ദേഹത്തിന് ഒന്നും കൊടുത്തില്ല അപ്പോൾ ഹൃദയവേദനയോടെ ആ ദരിദ്രൻ മടങ്ങിപ്പോയി അദ്ദേഹം തിരിച്ചു മടങ്ങുന്ന വഴിയിൽ തൻ്റെ വീടിന്റെ അടുത്തിരിക്കുന്ന ഒരു നസ്രാണിയെ കണ്ടുമുട്ടി അദ്ദേഹത്തോട് ചോദിച്ചു ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് നിങ്ങൾ എന്തെങ്കിലും തരണം എന്ന് ചോദിച്ചു അപ്പോൾ നസ്രാണി ചോദിച്ചു ഏതാണ് ഈ ദിവസം ? അസാധുവായ മനുഷ്യൻ അനസ്റാണിക്ക്  ഈ ദിവസത്തിൻറെ മഹാത്മ്യങ്ങൾ പറഞ്ഞു കൊടുത്തു അപ്പോൾ ചോദിച്ചു ദിവസത്തിൻറെ ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് സത്യം ചെയ്താണല്ലോ നിങ്ങൾ ആവശ്യപ്പെട്ടത് എന്താണ് നിങ്ങളുടെ ആവശ്യം പറയുക അപ്പോൾ അദ്ദേഹം ക്രിസ്ത്യാനിയോട് പറഞ്ഞു എനിക്ക് റൊട്ടിയും ഇറച്ചിയും രണ്ടു ദിർഹവും വേണം എന്ന് പറഞ്ഞു. അങ്ങനെ ക്രിസ്ത്യാനി അദ്ദേഹത്തിന് പത്തു റൊട്ടിയും 100 മന്ന് ഇറച്ചിയും 20 ദിർഹം കൊടുത്തു ഇത് നിനക്കും നിന്റെ കുടുംബത്തിനും ഞാൻ എത്രനാൾ ജീവിച്ചിരിക്കുന്നുവോ എല്ലാ മാസവും നൽകുന്നതായിരിക്കും ഇതൊക്കെ ഞാൻ ചെയ്യുന്നത് ഈ ദിവസത്തോടുള്ള ആദരവ് കൊണ്ടാണ് അങ്ങനെ ദരിദ്രൻ തന്റെ വീട്ടിലേക്ക് പോയി. രാത്രി ആയപ്പോൾ ഉറങ്ങുകയായിരുന്ന ഖാളി സ്വപ്നത്തിൽ ഒരു വിളിയാളം കേട്ട് തല ഉയർത്തൂ  അങ്ങനെ അദ്ദേഹം തല ഉയർത്തി നോക്കിയപ്പോൾ സ്വർണ്ണ ഇഷ്ടിക യായാലും വെള്ളി ഇഷ്ടികയാലും നിർമിക്കപ്പെട്ട മനോഹരമായ ഒരു മാളികയും ചുമന്ന മാണിക്യത്തിൽ നിർമ്മിക്കപ്പെട്ട ഒരു മാളികയും കണ്ടു. അതിന്റെ ഉള്ളിൽ നിന്നാൽ പുറംഭാഗം കാണാം ഇത് കിട്ടാൻ ഇത് കണ്ട് അന്തം വിട്ട ഖാളി ചോദിച്ചു അല്ലാഹുവേ ഈ മാളികകൾ ആർക്കുള്ളതാണ് അപ്പോ അദ്ദേഹത്തോട് പറയപ്പെട്ടു ഇത് തനിക്ക് താങ്കൾക്കുള്ളതായിരുന്നു ആ ദരിദ്രനായി മനുഷ്യന്റെ ആവശ്യം താങ്കൾ നിർവഹിച്ചു കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് താങ്കൾ മടക്കി വിട്ടു ഇപ്പോൾ ഇത് അദ്ദേഹത്തെ സഹായിച്ച ക്രിസ്ത്യാനിയായ  മനുഷ്യനുള്ളതായി തീർന്നു. ഇത് കേട്ട് ഖാളി ഞെട്ടി  ഉണർന്നു തൻ്റെ നാശമേ എന്ന് വിളിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ ആ ക്രിസ്ത്യാനിയെ ചെന്നു കണ്ടു ചോദിച്ചു ഇന്നലെ രാത്രി താങ്കൾ എന്ത് നന്മയാണ് ചെയ്തത്  ? എന്താണ് സംഭവം ? നസ്രാണി ചോദിച്ചു എന്താ അങ്ങനെ ചോദിക്കാൻ കാരണം ? അപ്പോൾ ഖാളി സ്വപ്നം അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു അപ്പോൾ നസ്രാണിയായ മനുഷ്യൻ ഉണ്ടായ സംഭവം ഖാളിയെ പറഞ്ഞു കേൾപ്പിച്ചു. ഇന്നലെ താങ്കൾ ചെയ്ത ആ സൽപ്രവർത്തി ഒരു ലക്ഷം ദിർഹമിന് പകരം താങ്കൾ എനിക്ക് നൽകുമോ അപ്പോൾ നസ്രാണി മറുപടി പറഞ്ഞു ഖാളീ.. ഏതൊരു സ്വീകരിക്കപ്പെട്ട കാര്യവും വളരെ വിലപ്പെട്ടതാണ് , ഈ ഭൂമി നിറയെ താങ്കൾ എനിക്ക് ദിർഹം  തന്നാലും താങ്കൾക്ക് ഞാൻ അത് തരികയില്ല താങ്കൾ ഈ രണ്ട് കൊട്ടാരത്തിന് എൻ്റെ അടുത്ത് ലുബ്ധത കാണിക്കുകയാണോ ? അപ്പോൾ ഖാളി തിരിച്ചു ചോദിച്ചു. താങ്കൾ മുസ്ലിമല്ലല്ലോ ?  അപ്പോൾ ഖാളി തന്നെ പുറത്ത് കെട്ടിയിരുന്ന ചരട് മുറിച്ച് മാറ്റിയ ശേഷം പറഞ്ഞു ആരാധനയ്ക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ ദൂതനാണെന്നും തങ്ങൾ കൊണ്ടുവന്ന ദീൻ സത്യദീനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.     ( ارشاد العباد الى سبيل الرشاد)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...