2024 ജൂലൈ 26, വെള്ളിയാഴ്‌ച

വിശുദ്ധ ഹറമുകളിലെ തണുത്ത മാർബിളിന്റെ കഥ


പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാം മത്വാഫിലും (പ്രദിക്ഷണം ചെയ്യുന്ന സ്ഥലം)
 മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്തും 
സ്ഥാപിച്ച മാർബിളുകൾ ഒരിക്കലും ചൂടാവുകയില്ല...

 50 ഡിഗ്രി സെൽഷ്യസിൽ
 അന്തരീക്ഷം കത്തി നിൽക്കുമ്പോഴും
 നട്ടുച്ച സമയത്ത്
 സൂര്യ രശ്മികൾ നേരിട്ട്
 പതിക്കുമ്പോൾ പോലും
 ഈ മാർബിൾ പ്രതലങ്ങൾ തണുത്തു തന്നെയിരിക്കും.

 നഗ്നപാദരായി ത്വവാഫ് ചെയ്യുന്നവർക്കോ
 ഈ മാർബിളിന്റെ
 മുകളിലൂടെ നടക്കുന്നവർക്കോ
സുജൂദ് ചെയ്യുന്നവർക്കോ
യാതൊരു വിധ അസ്വസ്ഥതയുണ്ടാവുകയില്ല.അതു കൊണ്ടു തന്നെ
 ലക്ഷക്കണക്കിന്
 തീർത്ഥാടകർക്ക് 
ഏതു കാലാവസ്ഥയിലും 
24 മണിക്കൂറും ത്വവാഫ്
 ചെയ്യുന്നതിനും
 ആരാധന കർമ്മങ്ങൾ നിർവഹിക്കുന്നതിനും
 പ്രയാസം അനുഭവപ്പെടുന്നില്ല.. 

1978 ൽ അന്നത്തെ
 സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിൻറെ
 നേതൃത്വത്തിൽ
 ഹറം വികസന പ്രവർത്തനങ്ങൾ
 തുടങ്ങിയപ്പോഴാണ്
ഇത്തരം ഒരു മാർബിളിനെക്കുറിച്ചു
 അന്വേഷണം ആരംഭിച്ചത്..

അന്ന് ഹറം വികസന കാര്യങ്ങൾക്ക് 
നേതൃത്വം വഹിച്ച
 ഈജിപ്ഷ്യൻ എൻജിനീയറായ
 ഡോക്ടർ മുഹമ്മദ്
 കമാൽ ഇസ്മാഈൽ
ആയിരുന്നു മത്വാഫിൽ ചൂടാവാത്ത മാർബിൾ
 പതിക്കുക എന്ന ആശയം മുന്നോട്ടു
 വച്ചത് ....

അദ്ദേഹത്തിൻറെ
 അന്വേഷണം
 ചെന്നെത്തിയത്
 ഗ്രീസിലെ താസൂസ്
 എന്ന ദ്വീപിലെ മാർബിൾ കുന്നിലാണ്.
ലോകത്ത് മറ്റൊരിടത്തും
 ലഭിക്കാത്ത അപൂർവവും
 അത്ഭുതകരവുമായ മാർബിൾ കല്ലുകളാണ്
 താസൂസ് മാർബിളുകൾ.എത്ര കഠിനമായ സൂര്യ പ്രകാശമേറ്റാലും
 ചൂടാവുകയില്ല എന്നതാണ്
 ഈ മാർബിളിന്റെ പ്രത്യേകത..

എൻജിനീയർ മുഹമ്മദ് കമാൽ തന്നെ നേരിട്ട് ഗ്രീസിലെ താസൂസ് ദ്വീപിൽ ചെന്ന് ആവശ്യമായ മാർബിളുകളത്രയും കച്ചവടമാക്കി....

 താസൂസിലെ മാർബിൾ കുന്നുകളിലെ
ശേഖരത്തിൽ ഉണ്ടായിരുന്ന
 പകുതിയും അദ്ദേഹം
 വിലക്ക് വാങ്ങിയത്രെ.വലിയ പാറക്കല്ലുകളായിട്ട്
 അത് സൗദിയിൽ
 എത്തിക്കുകയും
 സൗദിയിൽ വെച്ച് മാർബിൾ പലകകളായി രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.

രാത്രി കാലങ്ങളിൽ
 തണുത്ത ഈർപ്പം
 ചെറിയ സുഷിരങ്ങളിലൂടെ
 വലിച്ചെടുക്കുകയും 
പകൽ പുറത്തേക്ക് പ്രസരിപ്പിക്കുകയാണ്
 ഈ അത്ഭുത കല്ലിൻറെ പ്രത്യേകത.അതുകൊണ്ടു തന്നെ 
ഏത് ചൂട് കാലാവസ്ഥയിലും
 ഇത് തണുത്തു
 തന്നെയിരിക്കും..
ഈർപ്പം കൂടുതൽ
 വലിച്ചെടുത്ത് സ്റ്റോർ
 ചെയ്യുന്നതിന് വേണ്ടി
 അഞ്ചു സെൻറീമീറ്റർ കനത്തിലാണ് ഈ
 മാർബിൾ കല്ലുകൾ
 സ്ഥാപിച്ചിട്ടുള്ളത് ....

താസൂസ്
 എന്ന ദ്വീപിലെ
 മലയിലല്ലാതെ 
ലോകത്ത് മറ്റൊരടത്തും
 ഇത്തരം
 മാർബിൾ ലഭ്യമായിരുന്നില്ലത്രെ
നാലര പതിറ്റാണ്ട് കാലം അനേക കോടി
 ഹജ്ജാജിമാരുടെ
 പാദസ്പർശനമേറ്റ് 
 രോമാഞ്ച പുളകിതമായി
 യാതൊരു പോറലുമൽക്കാതെ
 വെട്ടിത്തിളങ്ങുന്ന
 ശുഭ്ര നിറത്തിൽ
 ലോകത്തെ ഏറ്റവും
 പുണ്യമേറിയ
 സ്ഥലത്തെ
 മനോഹരമാക്കി ഇന്നും ആ വെള്ള കല്ലുകൾ നില നിൽക്കുന്നു...

വിശുദ്ധ മക്ക ഹറമിലെ
 മത്വാഫിൽ മാർബിളുകൾ
 പതിച്ച് 15 വർഷങ്ങൾക്ക്
 ശേഷമാണ്
മദീന മുനവ്വറയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഇത്തരം
 ചൂടുപിടിക്കാത്ത
 മാർബിളുകൾ
 പതിക്കാൻ 
അധികൃതർ തീരുമാനിക്കുന്നത്...
 ഈ ചുമതലയുമേൽപ്പിക്കപ്പെട്ടതും
എൻജിനീയർ മുഹമ്മദ് കമാൽ
ഇസ്മാഈലിനെയാണ്...

 ഇതിനാവശ്യമായ
 കല്ലുകൾ
 വാങ്ങുന്നതുമായി ബന്ധപ്പെട്ട് 
 എൻജിനീയർ മുഹമ്മദ് കമാൽ
പറഞ്ഞ കഥകൾ
 വളരെ ആശ്ചര്യ
 ജനകമാണ്....

15 വർഷങ്ങൾക്ക് മുമ്പ് മക്ക ഹറമിനു വേണ്ടി ഗ്രീസിലെ താസൂസിൽ ഉണ്ടായിരുന്ന ഈ
 പ്രത്യേക മാർബിളിന്റെ
 പകുതിയും വാങ്ങിപ്പോയതാണ്..
 ബാക്കി പകുതി അവിടെ അവശേഷിച്ചിരിപ്പുണ്ടാകുമോ 
എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേഹം...

  ദീർഘമായ കാലത്തിനിടയിൽ 
അത് ആരെങ്കിലും വാങ്ങിയിപ്പോയിട്ടുണ്ടാകാനാണ് സാധ്യത...
ഏതായിരുന്നാലും അദ്ദേഹം ഉടൻ തന്നെ
 ഗ്രീസിലേക്ക് വിമാനം കയറി.മുമ്പ് മാർബിൾ വാങ്ങിയിരുന്ന ഓഫീസിൽ ചെല്ലുകയും
 മാനേജറെ കാണുകയും ചെയ്തു..

 മാനേജറോട് മാർബിളിനെ കുറിച്ച്
 അന്വേഷിച്ചപ്പോൾ
 അത് മുഴുവനും
 വിറ്റു പോയെന്ന്
 അദ്ദേഹം മറുപടി
 പറഞ്ഞു.ആർക്കാണ് വിറ്റതെന്ന് അറിയുമോ 
 എന്നാരാഞ്ഞപ്പോൾ
 "മറന്നു പോയെന്നും
 "താങ്കൾ മക്കയിലെ
 ഹറമിലേക്ക് ആവശ്യമായത്
 വാങ്ങിപ്പോയ ഉടനെ
 തന്നെ അതിൻറെ
 ബാക്കി മുഴുവനും വിറ്റു" പോയെന്നും അദ്ദേഹം
 മറുപടി പറഞ്ഞു...

 ഇതു കേട്ട എൻജിനീയർ
 മുഹമ്മദ് കമാൽ
വളരെ ദുഃഖത്തോടെയും
 സങ്കടത്തോടെയും
 അവിടെ നിന്ന് പുറത്തിറങ്ങി ...
ലോകത്ത് മറ്റൊരിടത്തും
 ഇത്തരം മാർബിൾ കല്ലുകൾ ലഭിക്കാൻ സാധ്യതയില്ല എന്നത്
 അദ്ദേഹത്തിൻറെ
 ആശങ്കക്ക് ശക്തി കൂട്ടി...

നിരാശനായി അവിടെ നിന്ന് തിരിച്ചു പോരുന്നതിനിടെ 
 ഒരു ഉൾവിളിയെന്നോണം
 ഓഫീസ് സെക്രട്ടറിയുടെ
 അടുത്ത് ചെന്ന് 
അതിന് കുറിച്ച് അന്വേഷിച്ചു 

അവരും മറുപടി പറഞ്ഞത് അതേക്കുറിച്ച് ഒന്നും
 അറിയില്ല എന്നാണ്..
 ആർക്കാണ് വിറ്റതെന്ന് കണ്ടു പിടിച്ച് തരാമോ 
എന്ന് അന്വേഷിച്ചു.
പഴയ ഫയലുകൾ പരിശോധിക്കട്ടെ
എന്നും ലഭിച്ചാൽ വിവരം
 അറിയിക്കാമെന്നും 
അവർ അദ്ദേഹത്തിന്
 ഉറപ്പു നൽകി ..

"എൻറെ സൗദിയിലേക്കുള്ള 
മടക്ക ഫ്ലൈറ്റ്
 നാളെയാണെന്നും"
 അതിനിടയ്ക്ക്
 വല്ല സൂചനയും ലഭിച്ചാൽ
 അറിയിക്കണമെന്നും പറഞ്ഞു 
തന്റെ ഹോട്ടൽ റൂമിലെ
 ഫോൺ നമ്പറും നൽകി
 അദ്ദേഹം അവിടെ
 നിന്നും
പുറത്തിറങ്ങി...

 പിറ്റേന്ന് മടക്ക യാത്രയ്ക്ക്
 മണിക്കൂറുകൾ മാത്രം
 ബാക്കിയുള്ളപ്പോൾ
 എഞ്ചിനീയറുടെ 
റൂമിലെ ഫോൺ ബെല്ലടിച്ചു.മറു
തലക്കൽ മാർബിൾ
 കമ്പനിയിലെ ഓഫീസ്
 സെക്രട്ടറി..

 അദ്ദേഹത്തിൻറെ
 ഹൃദയമിടിപ്പിന് 
 വേഗത കൂടി 
"മാർബിൾ കല്ലുകൾ
 വാങ്ങിയ ആളുടെ
 അഡ്രസ് ലഭിച്ചിട്ടുണ്ട്"
" നിങ്ങൾ ഉടനെ
 ഓഫീസിലേക്ക് വരിക"
 സെക്രട്ടറി പറഞ്ഞു

ഇതു കേട്ട പാടേ
 എൻജിനീയർ മുഹമ്മദ് കമാൽ
 അതിവേഗം  
ഓഫീസിലേക്ക്
 കുതിച്ചു..അത്ഭുതം!!!
 ആ മാർബിൾ ശേഖരം മുഴുവനും വാങ്ങിയത്
 ഒരു സൗദി കമ്പനിയാണ്!!!

 എഞ്ചിനീയറുടെ
 ഹൃദയമിടിപ്പ് വീണ്ടും കൂടി..
 "താങ്കൾ മക്കയിലെ
 മത്വാഫിനു വേണ്ടി 
 വാങ്ങിയ ഉടനെ തന്നെ
 ബാക്കിയുള്ളത്
 മുഴുവനും
 ഈ സൗദി കമ്പനി
 വാങ്ങിയിട്ടുണ്ടെന്ന്"
 സെക്രട്ടറി അറിയിച്ചു...

 "15 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 
ആ മാർബിൾ കല്ലുകൾ
 തീർച്ചയായും
 ഉപയോഗിച്ചു പോയിട്ടുണ്ടാവും"
എൻജിനീയർ
 മുഹമ്മദിൽ നിരാശ പടർന്നു...

സൗദി കമ്പനിയുടെ
 അഡ്രസ് വാങ്ങി
സെക്രട്ടറിക്ക് 
നന്ദി പറഞ്ഞ്
ഉടൻ തന്നെ യാത്ര
 തിരിച്ച അദ്ദേഹം
 സൗദിയിലെ വിമാനത്താവളത്തിൽ നിന്നും നേരെ പോയത്
 മാർബിൾ വാങ്ങി എന്നു പറയപ്പെട്ട സൗദി കമ്പനിയിലേക്കായിരുന്നു...

കമ്പനി ഉടമയോട്
 അദ്ദേഹം വാങ്ങിയ
 താസൂസ് മാർബിളിനെ കുറിച്ച്
ആകാംക്ഷ പൂർവ്വം അന്വേഷിച്ചു....
 "അതിനെക്കുറിച്ച് അറിയില്ലെന്നും മറന്നു പോയെന്നുമാണ്" കമ്പനിയുടമ പറഞ്ഞത്

 "എന്നിരുന്നാലും ഗോഡൗണിൽ ഒന്ന് അന്വേഷിക്കട്ടെ"
 അദ്ദേഹം ഗോഡൗണിൽ
 വിളിച്ച് അന്വേഷിച്ചു
 അഞ്ചു മിനിറ്റിനകം അവിടെ നിന്നും മറുപടി വന്നു!!!

 അത്ഭുതം.ആ മാർബിൾ കല്ലുകളൊക്കെയും
ഗോഡൗണിലെ
 ഒരു മൂലയിൽ വിസ്മൃതിയിലായി കിടക്കുന്നു.!!!.

 ഇതുകേട്ട എൻജിനീയർ മുഹമ്മദ് കമാൽ സന്തോഷമടക്കാനാവാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി തേങ്ങി കരഞ്ഞുവത്രേ

 ഇതു കണ്ടമ്പരന്ന കമ്പനിയുടമ
 കരയാനുള്ള കാരണം അന്വേഷിച്ചു
 എഞ്ചിനീയർ കമാൽ നടന്ന സംഭവങ്ങൾ ഒക്കെ വിശദീകരിച്ചു കൊടുത്തു...

  കേൾക്കേണ്ട താമസം ഈ കല്ലുകളത്രയും
 ഹറമിനു വേണ്ടി ഫ്രീയായി നൽകുകയാണെന്ന് കമ്പനിയുടമ പറഞ്ഞു. 
"അല്ലാഹുവാണ സത്യം
ഈ മാർബിൾ കല്ലുകളത്രയും അല്ലാഹുവിൻറെ മാർഗത്തിൽ ഞാൻ സമർപ്പിക്കുന്നു. "

"ഒരു റിയാൽ പോലും ഞാൻ അതിനു വാങ്ങുകയില്ല"
"സർവ്വശക്തനു സ്തുതി" "ഈ മഹത്തായ ഉദ്യമം എന്നിലൂടെ നിറവേറ്റപ്പെടാൻ വേണ്ടിയായിരിക്കണം
 ദീർഘകാലം 
എൻറെ ഗോഡൗണിൽ ഈ മാർബിളുകൾ സ്റ്റോക്കുണ്ട്
 എന്നതിനെക്കുറിച്ച് ഞാൻ മറന്നു പോയത്"
 അദ്ദേഹം തുടർന്നു...

 ഒരു റിയാൽ പോലും വാങ്ങാതെ അത് മുഴുവനും മസ്ജിദു നബവിയുടെ
 മുറ്റത്ത് വിരിക്കുന്നതിനു വേണ്ടി അദ്ദേഹം ദാനമായി നൽകി !!

അത്ഭുതമെന്ന് പറയാം മസ്ജിദുന്നബവിയുടെ മുറ്റത്ത് വിരിക്കപ്പെടാൻ വേണ്ടി ആരോരും അറിയാതെ,
 എന്തിനധികം അത് വാങ്ങി കൊണ്ടു വന്ന ഉടമ പോലും മറന്ന നിലയിൽ,
 ആ മാർബിൾ കല്ലുകളത്രയും
വർഷങ്ങളോളം
 തൻറെ ഊഴവും കാത്തു കിടക്കുകയായിരുന്നു....
سبحان الله  
 ഒരു നിയോഗമെന്ന 'പോലെ അത് വാങ്ങിക്കൊണ്ടു വന്നു താൻ പോലും മറന്ന നിലയിൽ ,
വർഷങ്ങളോളം സൂക്ഷിച്ചു വെക്കുകയും
 സമയമായപ്പോൾ തിരുപ്രവാചകരുടെ പള്ളിക്കു വേണ്ടി അത് മുഴുവനും സംഭാവന നൽകുകയും ചെയ്യാൻ ആ കമ്പനിയുടമയായ
 സൗദി പൗരന്
 സൗഭാഗ്യമുണ്ടായി...

 പ്രവാചകരെ(സ) സിയാറത്ത് ചെയ്യാൻ
വരുന്ന കോടിക്കണക്കിന് തീർത്ഥാടകരാണ് ഈ അത്ഭുത മാർബിളിൻറെ
ഫലം അനുഭവിക്കുന്നത്...
 പ്രവാചക (സ)മസ്ജിദിൽ എത്തുന്നവർക്ക്,
 കൊടും ചൂടു സമയമാണെങ്കിൽ പോലും മസ്ജിദുന്നബവിയുടെ മുറ്റത്ത് വച്ച് നിസ്കരിക്കാനും
 മറ്റു ആരാധന കർമ്മങ്ങൾ ചെയ്യാനും യാതൊരു പ്രയാസവും അനുഭവപ്പെടില്ല ..

ഇരു ഹറമുകളിലെയും വികസന പ്രവർത്തനങ്ങളിൽ
 വലിയ പങ്കു വഹിച്ച എൻജിനീയർ ഡോക്ടർ മുഹമ്മദ് കമാൽ ഇസ്മാഈൽ 
പ്രതിഫലമായി
ഒരു റിയാൽ പോലും വാങ്ങിയിട്ടില്ലത്രെ!!!
 2008 ഓഗസ്റ്റ് രണ്ടാം തീയതി തൻറെ 99ആം വയസ്സിൽ അദ്ദേഹം കയ്റോവിൽ വഫാത്തായി..

ഇരു ഹറമുകൾക്കും സേവനം ചെയ്ത എല്ലാവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
ഹജ്ജിനും ഉംറക്കും സിയാറത്തിനും ആ പുണ്യ ഭവനങ്ങൾ സന്ദർശിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...