2024 സെപ്റ്റംബർ 12, വ്യാഴാഴ്‌ച

വഖ്ഫിന്‍റെ മതപരവും നിയമപരവുമായ സ്ഥാനവും പുതിയ വഖ്ഫ് ബില്ലിലെ കുഴപ്പങ്ങളും നമ്മുടെ ഉത്തരവാദിത്വങ്ങളും


ഡോ: സഊദ് ആലം ഖാസിമി

(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)
----------------------------------

 ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
 ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
 സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ് ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
 1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
 1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
 2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
 3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
 4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
 5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
 6, 1995 ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
 7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
 8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
 9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
 10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
 11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
 12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
 13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
 14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
 15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
  ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
 എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്. ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര് അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
 ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക് എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍ 1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
  പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച് അവരെക്കൊണ്ട് എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

*********************************


*ഡോ: സഊദ് ആലം ഖാസിമി*

(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)

 ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
 ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
 സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ് ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
 1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
 1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
 2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
 3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
 4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
 5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
 6, 1995 ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
 7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
 8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
 9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
 10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
 11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
 12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
 13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
 14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
 15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
  ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
 എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്. ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര് അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
 ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക് എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍ 1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
  പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച് അവരെക്കൊണ്ട് എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...