പള്ളിയില് തന്നെ പെരുന്നാൾ
നിസ്കരിക്കലാണ്ഉത്തമം എന്നതിന് പറയാവുന്ന
കാരണങ്ങൾ ഒരുപാടുണ്ട്.
ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുധിയുമുള്ള
മരുഭൂമിയുന്ടെങ്കിലും പള്ളിയിൽനമസ്കരിക്കലാണ് ഉത്തമം എന്ന്
ഷാഫി'ഈ മദ്ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുൽ മുഹദ്ദബ് തു'ഹഫ : , ശർവാനി : , മുതലായ
ഭാഗങ്ങൾ നോക്കുക)നമ്മുടെ നാട്ടിൽ ഉള്ള ഹനഫീ മദ്ഹബുകാര്ക്ക്
നിബന്ധനകൾ ഒത്ത ഈദ് ഗാഹുകൾഉണ്ടെങ്കിൽ അതാണ് അഫ്ളല്
എന്നുണ്ടെങ്കിലും അത്തരം നിബന്ധനകൾ ഒത്തമരുഭൂമികൾ
നമുക്കിവിടെ സുലഭമല്ല. ഈദ്ഗാഹുകൾവൃത്തിയും പവിത്രതയും ഉള്ള
സംരക്ഷിത പൊതു സ്ഥലത്ത്ആയിരിക്കണം. ഈദ് ഗാഹ്ആയി ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിനുവേണ്ടി വഖ്ഫ് ആയി മാറും.
വില്ക്കപെടാൻ പാടില്ല.അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്.അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്.ജനവാസമുള്ള നഗരാതിർത്തിക്ക്പുറത്തായിരിക്കണം.നഗരം വികസിച്ചു ഒരു ഈദ്ഗാഹ് ജനവാസ പ്രദേശത്തിന്ഉള്ളിൽ വന്നാൽ അതിനു ഈദ്ഗാഹിന്റെ വിധി നഷ്ടപ്പെടും.എന്ന് തുടങ്ങിയഹനഫീ മദ'ഹബിന്റെ പ്രാമാണികഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികൾഅടങ്ങിയ ദയൂബന്ത് ദാറുൽ ഉലൂമിലെ ഫത്വകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല് മുഖ്താര് : , ദുറുല്മുഖ്താര് : , സിഫ്രു സ്സ'ആദ, ഫതവ
മഹ്മൂടിയ്യ : , ഫതാവ ദാറുല്ഉലൂം തുടങ്ങിയവ പരിശോദിക്കുക)..ഇനി നബി(സ) മദീനയില്പെരുന്നാള് നിസ്കരിച്ചത് ഈദ്ഗാഹില് ആണെന്ന് ഹദീസ്ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്.ഒന്നല്ല ഒരുപാട് രിവായതുകള്കൊണ്ട് സ്ഥിരീകരിക്കപ്പ
െട്ടിട്ടുള്ള ചരിത്രസംഭവം ആണത് ഇന്ന് ലഭ്യമായഹദീസ് ഗ്രന്ഥങ്ങളിലും ഇത്
സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഹിജ്രരണ്ടാം കൊല്ലം മുതലാണ് ഈദ്നിലവില് വന്നത്. അന്ന് മുതല്മിക്കവര്ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു.അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്മനുഷ്യരെല്ലാം പൊതു പറമ്പ്അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം.ഇമാമുന ഷാഫി (ര)തന്നെ അതിനുമറുപടി പറയുന്നുണ്ട് :"നബി(സ) മദീനയില് രണ്ടുപെരുന്നാളിലും മുസ്സല്ലയിലെക്
പുറപ്പെടുമായിരുന്നെനും നബിക്ക് (സ)ശേഷമുള്ളവരും മക്കയോഴിച്ചുള്ള
മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക്
റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്".എന്ന് വ്യക്തമാക്കിയതിനുശേഷം ഇമാമാവര്കള്
കിതാബുല് ഉമ്മില്ഇങ്ങനെ വിവരിക്കുന്നു :"മക്കത്ത്
പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന
പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.അപ്പോള് ഒരു നാട്പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്ഉള്ക്കൊള്ളാവുന്ന
വിധം പള്ളി വിശാലമാവുകയും ചെയ്താല്അവര് ആ പള്ളി വിട്ടു
(മുസ്സല്ലയിലെക്)പുരപ്പെടുന്നതില് എനിക്ക്അഭിപ്രായമില്ല" (ഫത്ഹുല്
ബാരി നോക്കുക )മദ'ഹബിന്റെ അടിസ്ഥാനത്തില്ഈദ്ഗാ ഹിന്റെ വിധി മനസ്സിലായി.ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന് അവകാശമുണ്ടെന്ന്" ഒരാള്വാദിച്ചാല് അയാളെ പാട്ടിനു
വിടാനേ നിവൃത്തിയുള്ളൂ
(നുവല്ലിഹി മാതവല്ലാ ..........)
അയാള് ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്ചെല്ലട്ടെ !അവിടെ പറയട്ടെ തന്റെ ന്യായങ്ങള് !ആയിരക്കണക്കിന്ഇമാമുകളുടെ സൂക്ഷ്മവിശകലത്തിനു
വിധേയമായിട്ടുള്ള കാര്യങ്ങള്സ്വന്തം തോന്നലുകള്അനുസരിച്ച് താള്ളിയതാണ്എന്നും അതിന്റെ ശരിയും അയാള്
വിശദീകരിക്കട്ടെ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ