_കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവർ കോർവ ഇതൊക്കെയും നോക്കിയെടുത്തോവർ"_
(മാലയിൽ നിന്ന്)
അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീൻ മാല എന്ന മാലപ്പാട്ടിന്റെ രചയിതാവായ ഖാസി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് (ന:മ ) യുടെ വഫാത്ത് മാസം ആയിരുന്നു റബീഉൽ അവ്വൽ 25_
*أللهم ارفع درجته لديك*
مُتُّمْ مٰاڹِكَّوُمْ اٗنّٰايِ كٗوتَّپٗهولْ
مُحْيِ الدِّينْ مٰالَنۧ كٗوتَّنْ ڿٰانْ لٗوكَڔۧ
إِتِّڔۧي پٗهوڔِشَا اُضّٗوڔُ شَيۡخِنۧى
اِڊّۧيـچّۧ وِڊۧيكّْ پٗـهوكُنُّ لٗـوكَڔۧى
اٰخِــرَمْ تَــنّۧ كٗـدِيُــضَّ لٗـوكَــڔۧ
اَوَڔۧي مُڔِيدٰايِ كٗضُّوِينْ اَپٗهوۻۧي
اَوَرْكّٗڔُ فَاتِحَة يۧپٗهوژُمْ اٗودُكِلْ
اَوَڔۧ دُعَـاٰيُـمْ بَـرَكَــتُّمْ يۧـتُّـمۧي
'സയ്യിദുനാ ഗൗസുൽ അഅ്ളം സുൽഥ്വാനുൽ ഔലിയാഇ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി' رَضِيَ اللهُ عَنْهُ തങ്ങളുടെ സൂക്ഷ്മമായ ജീവിത ദർശനത്തിലേക്കും അവിടത്തെ ധന്യമായ നിയോഗത്തിലേക്കും ധൗത്യത്തിലേക്കും ആധ്യാത്മികതയുടെ നൂറായിരം പ്രകാശ ധാരകളെയും അധ്യാത്മിക ചിന്തകളെയും വർഷിപ്പിക്കുന്നതും 428 വർഷങ്ങൾക്കു മുമ്പ് വിരചിതവുമായ ശൈഖ് ഖാസി മുഹമ്മദ് رَحْمَةُ اللّٰهِ عَلَيْهِ യുടെ അറബി-മലയാള കാവ്യകൃതി 'മുഹ്യദ്ദീൻ മാല' ഇന്നും എന്നും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും.
ശൈഖ് ഖാസി മുഹമ്മദ് رَحْمَةُ اللّٰهِ عَلَيْهِ അവർകൾ എത്രമാത്രം അനുഗ്രഹീതരാണ്.അർത്ഥശങ്കക്ക് ഇടം നൽകാത്ത വിധം 'ഗൗസുൽ അഅ്ളം رَضِيَ اللهُ عَنْهُ' തങ്ങളെ നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന മാലയുടെ സവിശേഷമായ രീതി അനിർവചനീയവും വല്ലാത്തൊരു അനുഭൂതിയുമാണ്.മാലയിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആന്തരിക പാഠങ്ങൾ അതിലുമേറെ വിസ്മയകരവുമാണ്.വിശ്വാസപരവും കർമ്മപരവും ചരിത്രപരവുമായ സമ്പൂർണ്ണ പിൻബലത്തോടെയാണ് 'ഖാസി رَحْمَةُ اللّٰهِ عَلَيْهِ' നമുക്ക് അനർഘങ്ങളായ അറിവുകൾ മാലയിലൂടെ പങ്കുവെക്കുന്നത്.
പലയാവർത്തിയുള്ള പാരായണവും പഠനങ്ങളും മുഹബ്ബത്തിൻറെ പാന്ഥാവിലൂടെ അല്ലാഹുവിൻ്റെയടുക്കൽ വിജയികളായ അടിയാറുകളിലേക്ക് തീർച്ചയായും അല്ലാഹു നമ്മെ കൊണ്ടെത്തിക്കുക തന്നെ ചെയ്യും.മഹത്തുക്കളോടുള്ള സ്നേഹാദരവുകളിലൂടെ ജീവിച്ച്, നല്ല മരണം വരിച്ച കോടാനുകോടി യഥാർത്ഥ പാരമ്പര്യ വിശ്വാസികളാണ് ബർസഖിൽ ഉല്ലാസത്തിൽ കഴിയുന്നതെന്ന് തീർച്ചയായും നാം ഉറച്ചു വിശ്വസിക്കുന്നു.
ഹൃദയത്തിലും നാവിലും വീടുകളിലും മാലയുടെ സജീവത കൊണ്ടു നിറഞ്ഞു നിന്നിരുന്ന മുൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ എത്രമാത്രം അനുഗ്രഹീതരും ഭാഗ്യം സിദ്ധിച്ചുവരുമാണന്ന് നാം ഓർത്തു പോവുകയാണ്.
പുണ്യ വിശുദ്ധരുടെ സ്തുതി കീർത്തനങ്ങൾ കൊണ്ടും അപദാനങ്ങൾ കൊണ്ടും വിശുദ്ധിയാർജിച്ച പാരമ്പര്യ വിശ്വാസികളായ പൂർവ്വികരുടെ അനുഗ്രഹീത ജീവിത രീതിയാണ് നാം തിരിച്ചു പിടിക്കാൻ പരിശ്രമിക്കേണ്ടത്.
അല്ലാഹുവിൻറെ മുഖർറബീങ്ങളായ പരിശുദ്ധാത്മാക്കളെ പ്രകീർത്തിച്ചും അനുസ്മരിച്ചും ജീവിതത്തെ ധന്യമാക്കിയിരുന്ന വിശ്വാസികൾ അനുഭവിച്ചിരുന്ന ആത്മീയാനന്ദം അവരെ എല്ലാ മേഖലകളിലും പ്രതാപത്തോടെ അതിജീവിക്കാൻ പര്യാപ്തമാക്കിയിരുന്നു.
അനുഗ്രഹീതരും വലിയ സൗഭാഗ്യവര്യന്മാരുമായ മുൻഗാമികളുടെ ജീവിതചര്യ രീതി തങ്ങളുടെ ഭവനങ്ങളിലൂടെ മഹത്തുക്കളുടെ മദ്ഹ്-മനാഖിബ് ചൊല്ലിയും പാടിയും നാം തിരിച്ചുപിടിക്കേണ്ടതുണ്ട്.കൂടാതെ അഹ്ലുസ്സുന്നയുടെ സ്ഥാപനങ്ങളിലൂടെ നമ്മുടെ ഇളം തലമുറയെ മഹത്തുക്കളോടുള്ള മുഹബ്ബത്തിൻറെ വഴിയിൽ പാടിയും പഠിപ്പിച്ചും അവരെ പ്രാപ്തരാക്കുകയും വേണം. നമ്മുടെ പാരമ്പര്യ അനുഷ്ഠാനങ്ങളുടെ വിശ്വാസപരവും കർമ്മപരവുമായ മഹത്വങ്ങളും അവയുടെ സാധുതയും പ്രമാണങ്ങൾ മുൻനിറുത്തി പ്രത്യേകമായ വിശ്വാസ സിലബസിലൂടെ പഠിപ്പിച്ചുകൊടുക്കൽ അനിവാര്യമെത്രെ.എങ്കിൽ വലിയൊരളവോളം ആദരവിൻറെയും ജീവിത വിശുദ്ധിയുടെയും വക്താക്കളായി, ഐഹിക ഭ്രമമില്ലാത്ത,ഉന്നതമായ തവക്കുലിൻറെ പ്രാണാത്മാക്കളായി അവരെ സമുദായത്തിന്ന് തിരിച്ചു കിട്ടും.
മത പഠനലോകത്തും പണ്ഡിത ലോകത്തും ഇന്ന് നേരിടുന്ന എല്ലാ മൂല്യശോഷണങ്ങൾക്കും തസവ്വുഫിൽ അധിഷ്ഠിതമായ മദ്ഹിൻറെയും അദബിൻറെയും പൂർവ്വികരുടെ പഴയ ചര്യയെ തിരിച്ചുപിടിക്കുകയും അവയെ അനുധാവനം ചെയ്യുകയേ മാർഗമുള്ളു.
ഈ പുതുയുഗത്തിലും, ഒട്ടും മൂല്യശ്ലോഷണം വരുത്താതെ തന്നെ മാലയും മൗലിദും റാതിബും തനിമയാർന്ന പഴമയിലൂടെ നമ്മുടെ ജീവിതത്തിലും വിശ്വാസത്തിലും കർമ്മത്തിലും സജീവമാക്കുന്ന നല്ലൊരു ശുഭദിനങ്ങൾക്കായി അല്ലാഹു കനിഞ്ഞരുളി തൗഫീഖ് ചെയ്യട്ടെ,ആമീൻ.
________________________
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ